ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Saturday, July 4, 2015

നോസ്ടാല്ജിയ ചില്ലറയായി


ഇരുപത്തഞ്ചൈസ 


    അഞ്ചാം സെമില്‍ എന്റെ റൂം മേറ്റ്‌ ഹരി ആരുന്നു .... ലവന്‍  വെറുതെ  കൊറേ മാര്‍ക്ക് മേടിക്കും , പാസ്സ് ആയപ്പോ യൂണിവേഴ്സിറ്റിക്കാര് അവനു ബി ടെക് ഇല. ആന്‍ഡ്‌ ഇല ക്ക് ഒന്നാം റാങ്ക്  കൊടുത്തു .  പക്ഷെ എന്റെ വിശ്വാസ പ്രമാണങ്ങള്‍ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു ...   പാസ്  മാര്‍ക്കിനു മുകളില്‍ ഉള്ള മാര്‍ക്ക് വെയ്സ്റ്റ് ആണ് എന്നതായിരുന്നു എന്റെ വിശ്വാസം , യു നോ , ഞാന്‍ ഒരു വിപ്ലവകാരി ആയിരുന്നു ഓര്‍ എന്റെ ഉള്ളില്‍ ഒരു വിപ്ലവകാരി ഒളിച്ചു കിടക്കുന്നുണ്ടാരുന്നു .. മാര്‍ക്കുകളില്‍ വിശ്വാസമില്ലാത്ത ഒരു അരാജകവാദി . 

   ഏതോ ഒരു ഇന്റെര്‍ണല്‍ എക്സാമിന്റെ പേപ്പര്‍ തരുന്ന ദിവസം , സ്റ്റാഫ് റൂമില്‍ പോയി മേടിക്കണമാരുന്നു പേപ്പര്‍ , പതിവുപോലെ, മാര്‍ക്ക് ,വേനലില്‍ വെള്ളം വറ്റിയ കിണര്‍ പോലെ അടിത്തട്ടില്‍ അല്പം ഉണ്ടാരുന്നു . സൂക്ഷിച്ചു ഉപയോഗിച്ചാല്‍ ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനും മാത്രം അത് മതി . നുമ്മക്ക് തോട്ടം നനയ്ക്കാനൊന്നും ഇല്ലേ !!!  സാറിന്റെ ചോദ്യം , "എന്താടോ ഇത്,  ജസ്റ്റ്‌ പാസ്സ് .. ഇതൊക്കെ മതിയോ , ആരാ  തന്റെ റൂംമേറ്റ്‌ "  , എന്റെ മാര്‍ക്കില്‍ റൂം മേറ്റ്‌ നു എന്ത് കാര്യം , ആ എന്തരോ എന്തോ ....   "ഹരി " ഞാന്‍ പറഞ്ഞു ... ഓ ..  ഹരിക്ക് മിക്ക സബ്ജെക്ട്ടിനും ഇന്റെര്‍ണല്‍ ഫുള്‍ ആണ് , താനെന്താടോ ഇങ്ങനെ .. ഞാന്‍ മനസ്സില്‍ ... അതെന്റെ തെറ്റല്ല സാര്‍ ..  😢 . റൂം മേറ്റ്‌ ന്റെ മാര്‍ക്കിനോട് താരതമ്യം ചെയ്യുന്ന ഈ സിസ്റ്റം , അതാണ്‌ മാറേണ്ടത്  , നമ്മക്ക് സിസ്റ്റം മാറ്റാന്‍ പറ്റില്ലല്ലോ.. അതോണ്ട് റൂം മേറ്റ്‌  നെ മാറ്റി  , അടുത്ത സെമില്‍ ഞാന്‍ ഷാനു നെ റൂംമേറ്റ്‌ ആക്കി , ഞങ്ങ രണ്ടാളും കട്ടക്ക് നിക്കും . അടുത്ത സെമില്‍  ഈ എസ് ഡി ഡി ന്നു പേരുള്ള ഒരു പേപ്പര്‍ ഉണ്ടാരുന്നു , ആദ്യ ഇന്റെര്‍ണല്‍ എക്സാം.. ഒരു കുന്തോം പഠിക്കാതെ പോയി എഴുതി ... മാര്‍ക്ക് കിട്ടി -2-  അപ്പുറത്തോ ഇപ്പുരത്തോ വല്ല രണ്ടോ മൂന്നോ ഇട്ടാലോ ന്നു കരുതി രണ്ടു വരയും ഇട്ടാണ് പപ്പേര്‍ തന്നത് . ഞാന്‍ നന്ദിയോടെ പേപ്പര്‍ കൈപ്പറ്റി . പഴേ ഡയലോഗ് സാര്‍ റിപ്പീറ്റ് ഇട്ടു .. നുമ്മ പതിവ് പോലെ മൌനം ... വീണ്ടും ആരാടോ റൂം മേറ്റ്‌ ചോദ്യം ...  ഷാനു ന്നു പറഞ്ഞു .. സാര്‍ ലവന്റെ പേപ്പര്‍ എടുത്തു നോക്കി  ... ലവനും -2-  ബു ഹ ഹ ഹ... സാര്‍ ചമ്മി ... "ഓഹോ അവനും ഇത്രേ ഒള്ളോ ... നല്ല ബെസ്റ്റ് റൂംമേറ്റ്‌ " കണ്ടാ.. എന്റെ ബുദ്ധിപരമായ നീക്കാന്‍ നടത്തിയ ഗുണം കണ്ടാ ....
എന്തായാലും  എന്റെ  റൂംമേറ്റ്‌ ആയതുകൊണ്ടോ എന്തോ ,ലവനിപ്പോ  ദുബായി   ഇലക്ട്രിസിറ്റി അതോറിറ്റിയില്‍  ജോലി ചെയ്യുന്നു ...

പത്തൈസ 


   ആറാം സെമസ്റ്റര്‍ റിസള്‍ട്ട് , ഇത് ഇന്റെര്‍ണല്‍ അല്ല യൂണിവേഴ്സിറ്റി മാര്‍ക്ക്ഷീറ്റ് വന്നു . അത് ഗ്രൂപ്പ് ട്യൂട്ടര്‍ ന്റെ അടുത്താ വരിക .ചെന്നപ്പോ ആണ്‍കൊടികളും പെണ്‍കൊടികളും ഒക്കെ ക്യൂ നിക്കുന്നു . ഇത്രക്ക് ആക്രാന്തമോ ഒരു മാര്‍ക്ക്ഷീട്ടിനോട് - ഫീലിംഗ് പുച്ഛം .അങ്ങനെ എന്റെ ഊഴം വന്നു .. ജീ.ടി "ആഹാ പ്രഫുലോ , തനിക്കൊരു റെക്കോര്‍ഡ്‌ ഉണ്ട് "...  എന്ത് ... എനിക്ക് റെക്കോര്‍ഡോ , എല്ലാം പാസ്‌ ആയതാണ് .. ഇനി വല്ല  വിഷയത്തിനും ഞാന്‍ ടോപ്പ് ആയോ , എം ജി യൂണിവേഴ്സിറ്റി ആണ് എന്തും സംഭവിക്കാം .... അധികം ചിന്തിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല , അപ്പൊ തന്നെ കാര്യം പറഞ്ഞു , "ഓള്‍ പാസ്സ് ആയവരില്‍ ഏറ്റവും കുറവ് മാര്‍ക്ക്  പ്രഫുല്‍ നാ " ...  വൌവ് !!! കിടിലം !!!  ,  "രണ്ടോ മൂന്നോ പേപ്പര്‍ പോയവര്‍ക്ക് പോലും ടോട്ടല്‍ പ്രഫുല്‍ നേക്കാള്‍ ഉണ്ട്"  .. വീണ്ടും  മനസ്സില്‍ വൌവ്  .
പിന്നെ ആ മാര്‍ക്ക്ഷീറ്റ് വെച്ച്  ഒരു  അനാലിസിസ് , എങ്ങനെ ഇത്ര കൃത്യമായി  പാസ്സ് ആകുന്നു ന്നു ... നുമ്മ എല്ലാം ക്ലിനിക്കല്‍ പെര്ഫെക്ഷനോടെ ആണ് ചെയ്യുക  , അതൊരു ശീലമായിപ്പോയി   എന്ത് ചെയ്യാം ... 😎

ഐമ്പതൈസ 


     ഫൈനല്‍ ഇയര്‍ ... കാമ്പസ്  റിക്രൂട്ട്മെന്റ്, പൊട്ടുന്ന പ്രേമം, മുളയ്ക്കുന്ന പ്രേമം , ചിലര്‍ക്ക് ലോകം അവസാനിക്കാന്‍ പോകുന്ന പോലെയുള്ള വെള്ളമടി , സെന്റി ടൂര്‍ അങ്ങനെ സംഭവബഹുലം ആണ് , ഫൈനല്‍ ഇയര്‍ തുടങ്ങിയപ്പോഴേ ഈ ഉള്ളവനെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി റിക്രൂട്ട് ചെയ്തു, പ്ലെയിസ്മെന്റ് കഴിഞ്ഞു നാട്ടില്‍ പോയപ്പോ  അടുത്തുള്ള ഒരു പുള്ളി.. " മോനെ ജോലി കിട്ടി അല്ലെ .. എവിടാ " ഞാന്‍ തലയുയര്‍ത്തി  " അങ്കിള്‍ കേട്ട് കാണില്ല പൊളാരിസ്  ന്നൊരു കമ്പനി "  ..... 'അങ്ങേരു  " കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.... വാട്ടര്‍ ടാങ്ക് ഉണ്ടാക്കുന്ന കമ്പനി അല്ലെ " .. ഞാന്‍ " അല്ല അങ്കിള്‍ ... ന്തോ സോഫ്റ്റ്‌വെയര്‍ കമ്പനി ആണെന്നാ ഞങ്ങളോട് പറഞ്ഞെ "   ... ഹീശ്വരാ ഇനി ശരിക്കും വാട്ടര്‍ ടാങ്ക് ഉണ്ടാക്കുന്ന കമ്പനി ആണോ.. അവിടെ ഞാന്‍ എന്തോ ചെയ്യാനാ ?? !!... പിന്നൊരു കാര്യമുണ്ട്  സോഫ്റ്റ്‌വെയര്‍ ആണേലും ഞാന്‍ എന്നാ ചെയ്യാനാ . ബൈ ദി ബൈ , പറഞ്ഞു വന്നത് ഇതല്ല , ജോലി കിട്ടിക്കഴിഞ്ഞാല്‍ , നമ്മടെ നിയമ സഭയില്‍ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ ചെയ്യുന്ന ഒരു കീഴ്വഴക്കം , ഐ മീന്‍ ഇക്കൊല്ലത്തെ പോലെ , ഉണ്ട് , കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിക്കുന്നതല്ല , ലഡ്ഡു വിതരണം ,  ഡിപാര്‍ട്ട്‌മെന്റില്‍ ലഡ്ഡു വിതരണം ചെയ്യും , ഓരോ  കീഴ്വഴക്കങ്ങള്‍ ആകുമ്പോ ... അങ്ങനെ അന്ന് പ്ലേയ്സ്ഡായ ഞങ്ങള്‍ ഞങ്ങള്‍ അഞ്ചാറു പേര് ലേഡിസ്റ്റാഫ് ഇരിക്കുന്ന സ്റ്റാഫ് റൂമിലേക്ക് കയറുന്നു ... അപ്പൊ  ഒരു ഡയലോഗ് ... ഞങ്ങളെ  എനര്‍ജി സിസ്റ്റം പഠിപ്പിച്ച  ടീച്ചര്‍ വക , "ആ പ്രഫുലിനു "വരെ"  ജോലി കിട്ടി, നമ്മടെ ആന്റിസന്‍ പ്ലെയ്സ്ഡായില്ല" . വൌവ്  സന്തോഷായി ,  ഞാന്‍ തന്നെ ആ ടീച്ചര്‍ക്ക്  ലഡ്ഡു കൊടുത്തു ... പ്ലെയിസ്മെന്റ് ആകാത്ത കൊണ്ട്  ആന്റിസന്‍ ഏതായാലും രക്ഷപ്പെട്ടു .ഗേറ്റ് ഒക്കെ എഴുതി ഐ ഐ ടി ബോംബെ ന്നു എം ടെക്ക് എടുത്തു .   എന്തരോ എന്തോ ,അര്‍ഹിച്ചതോ അര്‍ഹിക്കാത്തതോ കിട്ടി നമ്മ ഇപ്പ ഓണ്‍സൈറ്റ് ല് സായിപ്പിനേം പേടിച്ച് തട്ടിമുട്ടി ജീവിക്കുന്നു ..   



Friday, December 13, 2013

ഒരു വടക്കന്‍ യാത്രഗാഥ ! ദില്ലി സെ ഹരിദ്വാര്‍ തക് ...

      കോളേജ് കൂട്ടുകാര്‍ ഞങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം വടക്കോട്ട്‌  ഒരു യാത്ര പോയി . ഹരിദ്വാര്‍ -- ഋഷികേശ് -- കേദാര്‍നാഥ് -- ബദരിനാഥ് -- മസൂറി -- ഡല്‍ഹി -- ജയ്പൂര്‍ ഒക്കെ ഒന്ന് ചുറ്റി  . ഹിമാലയയാത്രാ വിവരണങ്ങള്‍ ഇഷ്ടം പോലെ നമ്മള്‍ വായിച്ചതാണ് . ഒരുപാട് വാരാന്ത്യ പതിപ്പുകളിലും ഹിമാലയന്‍ യാത്രാ ആര്‍ട്ടിക്കിള്‍സ്  കാണും . ബ്ലോഗിലും നിറയെ കണ്ടിട്ടുണ്ട് .എങ്കിലും ഓരോ യാത്രയും ഓരോ അനുഭവമല്ലേ !!കാണുന്ന കാഴ്ചകള്‍ മാത്രമല്ലല്ലോ യാത്ര , അപ്പോള്‍ ഓരോ യാത്രാ വിവരണവും വ്യത്യസ്ഥമാവുന്നു . അതുകൊണ്ട് പോയ കാര്യങ്ങള്‍ കണ്ട കാര്യങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ എല്ലാം ഒന്ന് കുറിച്ച് വെയ്ക്കാം എന്ന് കരുതി .

ഒരു വെറും ഫോണ്‍ വിളി മൂലമാണ് ഈ യാത്രയില്‍ ഞാന്‍ ചേര്‍ന്നത്‌  . കോളേജിലെ  എന്റെ ഒരു വര്‍ഷത്തെ റൂം മേറ്റ്‌ ആരുന്ന ഹരിയെ വെറുതെ ഒന്ന് വിളിച്ചതാ.. അപ്പോള്‍ ഹരിയും പിന്നെ ഒരു അഞ്ചാറു പേരും കൂടെ ഹിമാലയന്‍ യാത്ര പ്ലാന്‍ ചെയ്യുന്നു എന്ന് പറഞ്ഞു. കേട്ട പാടെ ഞാനും ആ കൂട്ടത്തില്‍ ചേര്‍ന്ന് . പിന്നെ ഒരു ഒന്നൊന്നര മാസത്തോളം എവിടെ പോകണം ..എന്ന് പോകണം എന്നൊക്കെ ഉള്ള ചര്‍ച്ചകളായിരുന്നു .പല കാരണങ്ങളാലും പോവാനുള്ളവരുടെ എണ്ണം അഞ്ചായി ചുരുങ്ങി   .. ഞാന്‍ ,ഹരി , അര്‍ജുന്‍ ,രോഹിത് , സെബിന്‍ ഇത്രേം പേര്‍. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റും റെഡിയായി .ഡല്‍ഹി വരെയുള്ള ടിക്കറ്റും ബുക്ക്‌ ചെയ്തു .

ലീവിന്റെയും മറ്റും പ്രശ്നം കാരണം മഞ്ഞുകാലം തുടങ്ങുന്ന നവംബര്‍ ആദ്യ ആഴ്ച്ചയാണ് പോകാന്‍ തീരുമാനിച്ചത് .യാത്ര ചെയ്യാന്‍ എടുക്കുന്ന ദിവസങ്ങള്‍ , കാലാവസ്ഥ എന്നിവ അനുസരിച്ച് മാറ്റാന്‍ പാകത്തിന് ഫ്ലെക്സിബിള്‍ ആയി പല ഓപ്ഷനുകളും നോക്കിയിരുന്നു . അര്‍ജുനും ഹരിയുമാണ് ആ കാര്യങ്ങള്‍ ഗവേഷണം നടത്തിയത് . ഈമെയില്‍ ചെയിന്‍ വഴി അങ്ങനെ കാര്യങ്ങള്‍ ഏകദേശം തീരുമാനമായി. പോവാന്‍ പ്ലാന്‍ ചെയ്ത സ്ഥലങ്ങള്‍ ഹരിദ്വാര്‍ ,ഹൃഷികേശ്,കേദാര്‍നാഥ്, ബദരിനാഥ് മുസൂറി എന്നിങ്ങനെ ആയിരുന്നു . ലിസ്റ്റ് കണ്ടിട്ട് തീര്‍ഥയാത്ര പോകുന്ന പോലെ ആണെന്ന് ഉള്ള അഭിപ്രായം ഞങ്ങള്‍ക്കിടയില്‍ വന്നു.പക്ഷെ ഹിമാലയത്തിനെ പുരാണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റില്ലല്ലോ . പ്രത്യേകിച്ചും ,യാത്രയ്ക്കായി  ഉത്തരാഘണ്ട് തിരഞ്ഞെടുക്കുമ്പോള്‍ . അമ്പലങ്ങള്‍ മാത്രമല്ല ചില ട്രെക്കിംഗ് പ്ലാനുകളും യാത്രയില്‍ ഉണ്ടായിരുന്നു .

സാഗര്‍ പല യാത്രാ വിവരണ സൈറ്റുകളിലും ഫോറങ്ങളിലും തപ്പി ആ സമയത്ത് യാത്ര പോയ പലരേയും കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു.  അങ്ങനെ പല വിവരങ്ങളും കൂടുതലായി അറിഞ്ഞു .യാത്രാപ്ലാന്‍  തയ്യാറായതിനു ശേഷം, പോകാന്‍ വേണ്ട സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുക എന്ന ടാസ്ക് ആരുന്നു . മരുന്നുകള്‍,ഫസ്റ്റ് എയിഡ് ബോക്സ് ,വസ്ത്രങ്ങള്‍, അത്യാവശ്യ ഭക്ഷണം എന്നിങ്ങനെ എല്ലാം ലിസ്റ്റ് ചെയ്തു . പരിചയമുള്ള ചില ഡോക്ടര്‍മാരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചു . ( ആ ലിസ്റ്റും കൊണ്ട് പോയ ഉപയോഗപ്രദമായ മറ്റു വസ്തുക്കളുടെ ലിസ്റ്റും പിന്നീട് ഇടാം ) എന്റെ ഒരു ബന്ധു ,വാസവന്‍ അങ്കിള്‍ ഹരിദ്വാറില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്നു യാത്രയ്ക്ക് മുന്പ് പുള്ളിയെ പോയി കണ്ടു  അവിടുത്തെ കാലാവസ്ഥ , താമസ സൗകര്യം , അത്യാവശ്യം വിന്റര്‍ ക്ലോത്ത് വാങ്ങാനുള്ള സൌകര്യങ്ങള്‍ എന്നിവ അന്വേഷിച്ചു വെച്ചു.  പോകുന്നതിനു ഒരാഴ്ച മുന്നേ "നാഗ് " എന്നൊരു വ്യക്തിയുടെ ഇമെയില്‍ സാഗറിന് കിട്ടി ... " ബദരിയിലും കേദാറിലും കടുത്ത  ശൈത്യം തുടങ്ങിയെന്നും യാത്രയെക്കുറിച്ച് രണ്ടാമത് ഒന്ന് കൂടി ആലോചിച്ചിട്ട് തീരുമാനിച്ചാല്‍ മതി" അതായിരുന്നു ആ മെയിലിന്റെ ചുരുക്കം,ഒക്ടോബര്‍ അവസാന വാരം അങ്ങേരു  ഈ സ്ഥലങ്ങളില്‍  പോയിരുന്നു . ടിക്കറ്റും ബുക്ക് ചെയ്തു ലീവും എടുത്തു ആവേശത്തോടെ യാത്രയ്ക്ക് കാത്തിരുന്ന ഞങ്ങള്‍ എല്ലാവര്ക്കും ഒരു അങ്കലാപ്പ് ആ ഇമെയില്‍ സൃഷ്ടിച്ചു .

ഹരിദ്വാറില്‍ മലയാളികളുടെ ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട്  . അവിടുത്തെ പൂജാരിയായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയോട് സാഗര്‍ ഫോണില്‍ ബന്ധപ്പെട്ടു . കടുത്ത തണുപ്പാണ് എങ്കിലും , ബദരിയിലേക്കുള്ള റോഡ്‌ ഗതാഗതം തുടരുന്നുണ്ട് എന്നും ദീപാവലി നാള്‍ വരെ ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും എന്നും അദ്ദേഹം അറിയിച്ചു .ബദരിനാഥ് , കേദാര്‍നാഥ് ക്ഷേത്രങ്ങള്‍ അതിശൈത്യം വരുന്ന ആറു മാസം അടച്ചിടുന്ന ക്ഷേത്രങ്ങള്‍ ആണ്  .അവിടങ്ങളില്‍  കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാവും ആ സമയത്ത് . ക്ഷേത്രം അടയ്ക്കുന്നതോടെ ആ പ്രദേശങ്ങളിലെ കച്ചവടക്കാരും ഹോട്ടല്‍ ലോഡ്ജ് സ്ഥാപനങ്ങളും എല്ലാം അടയ്ക്കും , പിന്നെ അങ്ങോട്ട്‌ പോയിട്ട് കാര്യമില്ല. ബദരിയിലേക്കുള്ള റോഡും ക്ലോസ് ചെയ്യും . ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞ കാര്യങ്ങള്‍ വെച്ച് , യാത്ര സാധ്യമാണ് എന്ന തീരുമാനത്തില്‍ ഞങ്ങളെത്തിച്ചേര്‍ന്നു . ദുബായില്‍ നിന്നു സെബിനും ,ബാംഗ്ലൂര്‍ നിന്നു സാഗറും ഹരിയും രോഹിതും, തിരുവനന്തപുരത്ത്  നിന്നു ഞാനും അത്രയും പേരാണ് ഈ യാത്ര പോയത്  .ഡല്‍ഹിയില്‍ മീറ്റ് ചെയ്യാന്‍ ആണ് തീരുമാനിച്ചത് .സാഗറും ഹരിയും രാജധാനി എക്സ്പ്രസില്‍ ബംഗ്ലൂര്‍ നിന്നും തിരിച്ചു , രോഹിത്  ബാംഗ്ലൂര്‍ നിന്നും ഞാന്‍ തിരുവനന്തപുരത്ത് നിന്നും  വിമാനത്തിലും ഡല്‍ഹിക്ക് യാത്ര തിരിച്ചു .


നവംബര്‍ 3, 2013 - ഡല്‍ഹി 

ഞാന്‍ പുലര്‍ച്ചെ 6:30 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനത്തില്‍ യാത്ര തിരിച്ചു . ഞാന്‍ ബാംഗ്ലൂര്‍ എത്തിയപ്പോഴേക്കും  ഹരിയും സെബിനും സാഗറും ഡല്‍ഹിയില്‍ മീറ്റ്‌ ചെയ്തിരുന്നു .  രോഹിതിന്റെ ഫ്ലൈറ്റും ഏകദേശം ഞാന്‍ എത്തുന്ന സമയത്ത് തന്നെ ഡല്‍ഹിയിലെത്തും , അങ്ങനെ ഡല്‍ഹിയില്‍ എത്തി.  ബൈ ദി ബൈ ആ യാത്ര ആയിരുന്നു എന്റെ ആദ്യത്തെ വിമാനയാത്ര .  വിമാനത്താവളത്തില്‍ നിന്നും രോഹിത്തിനെ വിളിച്ചു , പുള്ളി വേറെ ഒരു ടെര്‍മിനലില്‍ ആയിരുന്നു . ഞാന്‍ ഓര്‍ത്തു നടന്നങ്ങു പോവാമെന്നു. അവിടെ ഇടത്തോട്ട് പോകണോ വലത്തോട്ടു പോകണോ എന്ന് ചോദിക്കാന്‍ ചെന്ന ഞാന്‍ അറിഞ്ഞത് .. ഈ ടെര്‍മിനല്‍സ് തമ്മില്‍ 7Km ദൂരം ഉണ്ട്  എന്നാണു .അത് പറഞ്ഞപ്പോ ലവന്‍  .. ടാസ്കി വിളിയെടാ ടാസ്കി വിളിയെടാ ന്നു അലറി . പക്ഷേ വിമാനത്താവള ടെര്‍മിനലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ വോള്‍വോ ബസുകള്‍ ഉണ്ടെന്നു അവിടുത്തെ കസ്ടമര്‍ ഹെല്പ് ഡസ്ക് ലെ ചേട്ടന്‍ , സോറി , 'ഭയ്യാ' പറഞ്ഞു .അങ്ങനെ വോള്‍വോ പിടിച്ചു ഞാന്‍ രോഹിത് ഇറങ്ങിയ ടെര്‍മിനലില്‍ എത്തി  അവനെ മീറ്റ്‌ ചെയ്തു . അപ്പോള്‍ ഹരി വിളിച്ചു . ഞങ്ങള്‍ ഹുമായൂണ്‍സ് ടൂമ്ബ് കാണാന്‍ വന്നതാ നിങ്ങള്‍ ഇങ്ങോട്ട് വാ  എന്ന് .

 വിമാനത്താവളത്തിലെ പ്രീ പെയ്ഡ്  ടാക്സി പിടിച്ചു . ഒരു ഓംനി . ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളിലൂടെ ഓംനി പാഞ്ഞു . ചെറിയ തോതില്‍ മൂടല്‍ മഞ്ഞു മൂടിയ അന്തരീക്ഷമായിരുന്നു അന്ന് . തണുപ്പ് അത്രയ്ക്കൊന്നും തോന്നിയില്ല . ഒരു നാല്പതു മിനിറ്റ് കൊണ്ട് ഹുമായൂണ്‍സ് ടോംബില്‍ വണ്ടി എത്തി.ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഹരിയും സെബിനും സാഗറും പിന്നെ സാഗറിന്റെ ഒരു കൂട്ടുകാരനും സംഭവമൊക്കെ കണ്ടു പുറത്തു വിശ്രമിക്കുകയായിരുന്നു . ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഉള്ള ഗ്യാപ്പില്‍ ഓടി നടന്നു ആ ചരിത്ര സ്മാരകം കണ്ടിട്ട് വരുവാന്‍ എന്നോടും രോഹിത്തിനോടും പറഞ്ഞു . ദില്ലിയില്‍  മുട്ടന്‍ തണുപ്പാണ് എന്ന റിപ്പോര്‍ട്ട് കിട്ടിയതിനാല്‍ ഒരു ജാക്കറ്റ് ഒക്കെ ഇട്ടാണ് എയര്‍പോര്‍ട്ട് ന്നു ഇറങ്ഗീത് ... കുറച്ചു ദൂരം നടന്നപ്പോഴേക്കും നല്ല ചൂട് തോന്നി . ലഗേജും ജാക്കറ്റും എല്ലാം  കാഴ്ച കണ്ടു വന്നു വിശ്രമിക്കുന്ന കൂട്ടുകാരെ എല്പ്പിക്ഷ്ചു ഞാനും രോഹിത്തും പതിനാറാം നൂറ്റാണ്ടിലെ കാഴ്ച കാണാന്‍  ടിക്കറ്റെടുത്തു .


ഹുമായൂണ്‍സ് ടൂമ്ബ്  :

രണ്ടാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഹുമായൂണിന്റെ സമാധി സ്ഥലമാണ് ഹുമായൂണ്‍സ് ടൂമ്ബ്  , എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ച പ്രീ പെയ്ഡ് ടാക്സിയുടെ ഡ്രൈവര്‍ക്ക് ഹുമായൂണ്‍സ് ടൂമ്ബ്ന്നു പറഞ്ഞപ്പോ മനസ്സിലായില്ല , കുറച്ചു തവണ പറഞ്ഞു കഴിഞ്ഞപ്പോ  ."ഓ .. ഹുമായൂണ്‍ ക മഖ്ബര ... ഐസേ ബോല്നെ ധാ നാ " എന്നെങ്ങാണ്ട് പറഞ്ഞു .. ടൂമ്ബ് ന്റെ  ഉര്‍ദു / ഹിന്ദി ആവണം മഖ്ബര . ഹുമയൂണിന്റെ മരണ ശേഷം പുള്ളീടെ ഭാര്യയാണ് ഈ സമാധി സ്ഥലം പണിതത് . പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ആണ് ഇത് കമ്പ്ലീറ്റ് ചെയ്തത് . പേര്‍ഷ്യന്‍ കെട്ടിട നിര്‍മാണരീതിയാണ് സ്വീകരിച്ചത് . പേര്‍ഷ്യന്‍ ശൈലിയിലുള്ള പൂന്തോട്ടവും കെട്ടിടത്തിന്റെ മുന്നില്‍ ഉണ്ട് . അത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ കെട്ടിടവുമാണ്  ഹുമായൂണ്‍സ് ടൂമ്ബ്  . ഞങ്ങള്‍ ആ കെട്ടിടത്തില്‍ എത്തിയപ്പോള്‍ കുറച്ചു സ്കൂള്‍ കുട്ടികളെ ഉണ്ടായിരുന്നുള്ളൂ . പിങ്ക് കളറില്‍ ഉള്ള മാര്‍ബിളില്‍ ആണ് ആ കെട്ടിടം , താജ്മഹലിനോട് രൂപസാമ്യമുള്ള കെട്ടിടം . കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു അകത്തു കടന്നു . നല്ല വൃത്തിയുള്ള നടപ്പാതയും പൂന്തോട്ടവും, ഒരു കൂട്ടം ജാപ്പനീസ് കുട്ടികള്‍ ആ സ്മാരകം കണ്ടിട്ടു അച്ചടക്കത്തോടെ വരി വരിയായി വരുന്നുണ്ടായിരുന്നു.പിള്ളാര് ബഹളമൊന്നും വെയ്ക്കുന്നില്ലാരുന്നു.. ഹും ഞങ്ങള്‍ എങ്ങാനും ആയിരിക്കണം.. :-) .  ഹുമായൂണ്‍സ് ടൂമ്ബ് ലേക്ക് കയറുന്നതിനു മുന്നേ അതിനേക്കാള്‍ പഴക്കമുള്ള ചില കെട്ടിടങ്ങള്‍ കാണാം. ചിലതൊക്കെ തകര്‍ന്നിരിക്കുന്നു. ചിലതിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നു.


രോഹിത് മൊബൈലില്‍ പടം പകര്‍ത്തുന്നു .. ഈ കെട്ടിടത്തിനു ഹുമായൂണ്‍സ് ടൂമ്ബിനെക്കാള്‍ പ്രായം കൂടും .
ഞാന്‍ തന്നെ ..
പേര്‍ഷ്യന്‍ സ്റ്റൈല്‍  പൂന്തോട്ടം !
ഇതാണ്  ഹുമായുണിന്റെ ഖബറിടം.. ശരിക്കുള്ള ഖബര്‍ ഇതിന്റെ താഴെയാണ്.. ഇത് സിംബോളിക് ആണ് .



ഹുമായൂണ്‍സ് ടൂമ്ബ് ...... താജ്മഹലിന്റെ ച്ഛായ ഉണ്ടല്ലേ..
എന്തോ അടുത്ത് എത്തിയപ്പോള്‍ ദൂരെ നിന്നും കണ്ടതിലും ഗാംഭീര്യം ആ സ്മാരകത്തിന് ഉണ്ടെന്നു എനിക്ക് തോന്നി.  ഈ സ്മാരകത്തിന്റെ നാല് വശങ്ങളും സിമെട്രിക്കല്‍ ആയാണ് നിര്‍മ്മിച്ചിട്ടുള്ളത് . കെട്ടിടത്തിനകത്ത് നല്ല തണുപ്പായിരുന്നു . ആ വലിയ സ്മാരകത്തിന്റെ കുറച്ചു ഫോട്ടോകളും എടുത്തു . നടന്നു നടന്നു കുറെ സമയം ചിലവായി . വിശപ്പിന്റെ വിളിയും തുടങ്ങി. അപ്പോഴേക്കും ഹരിയുടെ ഫോണ്‍ വന്നു . കാഴ്ച്ച കണ്ടത് മതി , പെട്ടെന്ന് വാ ന്നു . ശരി ഏതായാലും കണ്ടു കഴിഞ്ഞു ഇനി ഇറങ്ങിയെക്കാം എന്നും പറഞ്ഞു ഞങ്ങള്‍ നടന്നു ചെന്നപ്പോ പുറത്തേക്കുള്ള ഗേറ്റ് അടച്ചിരിക്കുന്നു. അവിടെ കാവല്‍ക്കാരന്‍ പോലുമില്ല :(  ബ്ലിന്ഗോ ! പണി പാളി . എന്ത് ചെയ്യും .. 12:30 tമുതല്‍ 1:30 വരെ ഓഫ്‌ ടൈം  ആരിക്കുമെന്നു രോഹിത്ത് പറഞ്ഞു .. ഹോ .. ഇനി എന്തോ ചെയ്യും. ഞങ്ങളുടെ പരിസരത്തൊന്നും ഒറ്റ മനുഷ്യനും ഉണ്ടാരുന്നില്ല. അപ്പോഴാ ഒരു കാര്യം നോട്ട് ചെയ്തെ ...ഞങ്ങള്‍ കയറിയ സ്ഥലം ആയില്ല. അത് മൂന്നാമത്തെ വശമായിരുന്നു . സമാധാനം ! ഈ സിമെട്രി കൂടിയതിന്റെ പ്രശ്നങ്ങളെ  ! പിന്നെ പെട്ടെന്ന് കറങ്ങി മുന്‍വശത്ത് എത്തി .

അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങി . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തനതു ഭക്ഷണം ലഭിക്കുന്ന ദില്ലിഹാട്ട്  എന്ന്നു പറയുന്ന ഒരു സ്ഥലമുണ്ട് . അങ്ങോട്ട്‌ ഒരു ഓംനി പിടിച്ചു . രണ്ടു ഓട്ടോ പിടിക്കുന്നതിലും ലാഭം അതായിരുന്നു . പലപ്പോഴും കേട്ട് പരിചയമുള്ള വഴികളും ഇടങ്ങളും വണ്ടിയില്‍ പോയപ്പോള്‍ കണ്ടു .  ദില്ലിഹാട്ടില്‍ എത്തി . വിശപ്പ്‌ കാരണം ഫോട്ടോ എടുക്കുന്ന കാര്യം മറന്നു പോയി . രാജസ്ഥാനി സ്റ്റൊളില്‍ നിന്നും ഭക്ഷണം കഴിച്ചു റിലാക്സ് ചെയ്യാന്‍ സമയമില്ല. ഹരിദ്വാറിലെയ്ക്കുള്ള ട്രെയിന്‍ പിടിക്കണം . ഹരിയും സാഗറും സാഗറിന്റെ കൂട്ടുകാരന്റെ വീട്ടില്‍ ലഗേജ് വെച്ചിരുന്നു. സെബിന്റെ ലഗേജും അവിടെയായിരുന്നു . അതെടുക്കാന്‍ സാഗറും അവന്റെ കൂട്ടുകാരനും ഹരിയും കൂടി  അങ്ങോട്ട്‌ പോയി . ഞാനും രോഹിത്തും സെബിനും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേയ്ക്കും പോയി . 3:25 നു ആയിരുന്നു ട്രെയിന്‍ . ഞങ്ങള്‍ പ്ലാറ്റ്ഫോം കണ്ടു പിടിച്ചു കയറേണ്ട കൊച്ചിന്റെ അടുത്ത് സ്ഥാനം പിടിച്ചു . മൂന്നു മണി കഴിഞ്ഞപ്പോഴും ഹരിയും സാഗറും എത്തിയില്ല. മൂന്നു പതിനഞ്ചു ആയപ്പോഴേയ്ക്കും ഹരി വിളിച്ചു . ഒരാള് കൂടെ അങ്ങോട്ട്‌ ചെല്ലണം ലഗേജ് എടുത്തോണ്ട് വരാന്‍. സെബിന്‍ പോകാമെന്ന് പറഞ്ഞു. അവന്‍ ദൂഫായിക്കാരനല്ലേ.. ഇവിടെ ഫോണില്ല. അതുകൊണ്ട് അവന്റെ കയ്യില്‍ എന്റെ ഫോണ്‍ കൊടുത്തു വിട്ടു. ട്വിസ്റ്റ്‌ ! അഞ്ചു മിനുറ്റ് കഴിഞ്ഞു ഹരി വിളിച്ചു . ടിക്കറ്റ്‌ ന്റെ ഡീറ്റയില്‍സ്  എസ് എം എസ് ചെയ്തു തരാം. ഞങ്ങള്‍ അങ്ങ് എത്തും എന്ന് തോന്നുന്നില്ല. ട്രെയിന്‍  സ്റ്റാര്‍ട്ട്   ചെയ്‌താല്‍ നിങ്ങള്‍ പൊക്കോ. ഞങ്ങള്‍ അങ്ങ് എത്തിയേക്കാം. അവര്‍ എത്തുന്നതിനു മുന്നേ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . ഞാനും രോഹിത്തും കേറി ഇരുന്നു. ഒരു നീണ്ട യാത്രയുടെ തുടക്കം തന്നെ പണി പാളിയല്ലോ !  ആ അത്തം കറുത്താല്‍ ഓണം വെളുക്കും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു ഹരിയുടെ വിളി വന്നു ,അവര്‍ ഒരു ടാക്സിയില്‍ ഞങ്ങടെ പുറകെ വരുന്നുണ്ടെന്നു .  ജനശതാബ്ദി ട്രെയിന്‍ നാല് - നാലര മണിക്കൂര്‍ കൊണ്ട്  ദില്ലിയില്‍ നിന്നും ഹരിദ്വാറില്‍ എത്തും. പക്ഷേ കാറില്‍ അവിടെ എത്താന്‍ ആറു മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും.

ട്രെയിന്‍ ഓണ്‍ ടൈം ആയിരുന്നു , ട്രിപ്പ്‌ തയ്യാറെടുപ്പിന്റെ ഭാഗമായി ഹരിദ്വാറില്‍ ഉണ്ടായിരുന്നു വാസവന്‍ അങ്കിളിനെ കോണ്ടാക്റ്റ് ചെയ്തിരുന്നല്ലോ. ഗൂഗിള്‍ മാപ്പിനേക്കാള്‍ ക്ലിയറായി അവിടുത്തെ വഴികള്‍ വാസവനങ്കിള്‍ പറഞ്ഞു തന്നിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ ഒട്ടോക്കാരുടെയും ഹോട്ടല്‍ ബ്രോക്കര്‍മാരുടെയും  റാഞ്ചലില്‍ നിന്നും രക്ഷപ്പെട്ടു  അയ്യപ്പ ക്ഷേത്രത്തിലെത്തി . നടക്കാനുള്ള ദൂരമേ ഉള്ളു അങ്ങോട്ടേയ്ക്ക് . ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കണ്ടു . പുള്ളി ഒരു പയ്യനോട് റൂം കാണിച്ചു തരാന്‍ പറഞ്ഞു. റൂമില്‍ ലഗേജ് കൊണ്ട് വെച്ച് പെട്ടെന്ന് ഒന്ന് കുളിച്ചു കട്ടിലില്‍ ചാഞ്ഞു . രോഹിത്തിന്റെ ഫോണ്‍ മേടിച്ചു വീട്ടിലേക്കൊന്നു വിളിച്ചു . ട്രെയിന്‍ മിസ്സായ സഹയാത്രികര്‍ ഒരു മൂന്നാല് മണിക്കൂര്‍ കൂടിയെടുക്കും അങ്ങെത്താന്‍ എന്ന് പറഞ്ഞു . ആ അമ്പലത്തില്‍ വൈകിട്ട്  ആഹാരം കിട്ടും. ഞാനും രോഹിത്തും ആഹാരം കഴിക്കാനായി ഊട്ടുപുരയിലേക്ക്‌ പോയി . ഒറ്റ പ്രശ്നം ... നിലത്തു ചമ്രം പടിഞ്ഞിരുന്നു കഴിക്കണം . ഞാനീ സിക്സ് പാക്ക് വയറിലെ പായ്ക്കൊക്കെ അയച്ചു ഒറ്റ പായ്ക്ക് ആക്കി ഇട്ടിരുക്കുവാരുന്നു.. അതോണ്ട്  ഇരിക്കാന്‍ ചെറീയെ ഒരു പ്രയാസം . നല്ല ചൂട് ചോറും സാമ്പാറും രസവും ഒക്കെ കഴിച്ചു . ആകെ ഒരു സമാധാനം . മുറിയില്‍ ചെന്ന് കിടന്നു അല്പം കഴിഞ്ഞപ്പോഴേ മയങ്ങി . അതിരാവിലെ ഇറങ്ങിയതല്ലേ ..  പത്തരയോടെ രോഹിത്തിന്റെ ഫോണ്‍ റിംഗ് ചെയ്തു. ട്രെയിന്‍ മിസ്സായവര്‍ ഹരിദ്വാരിലെത്തി. പിന്നെ അവരുടെ മുറിയും റെഡിയാക്കി പയ്യെ ഉറക്കത്തിലേക് ...  പിറ്റേന്ന് രാവിലെ നേരത്തെ എണീക്കണം ..ഗംഗാ സ്നാനം ആന്‍ഡ് രാവിലത്തെ ആരതി കാണാന്‍ . അപ്പൊ ഗുഡ് നൈറ്റ്‌  :)
                                                                                  
                                                                                                                                   (തുടരാം ...)

Thursday, May 30, 2013

ഇത്യാതി പെണ്ണുകാണല്‍ ചരിതം


     ഒരു വേനല്‍ക്കാല  ശനിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ വിളിച്ചു .. കുട്ടിയുടെ അച്ഛനും അമ്മയും ബാംഗ്ലൂര്‍ എത്തിയിട്ടുണ്ട് ,
ആ കുട്ടിയുടെ ചേച്ചിയുടെ വീട്ടിലേക്കു സണ്‍‌ഡേ മൂന്നരക്ക് ചെല്ലാമോന്നു ചോദിച്ചു .. ചെല്ലാമെന്നു പറഞ്ഞു . വഴി ഒക്കെ പറഞ്ഞു തന്നു , ഒരു ലാന്‍ഡ്‌ മാര്‍ക്കും .. അവിടെ ചെന്നിട്ടു വിളി

ച്ചാ മതി എന്നാ പറഞ്ഞത് .

സീന്‍ 1 : 

dove സോപ്പ് ഇട്ടു കുളിച്ചു .. ഷാമ്പൂ ഇട്ടു മുടി കഴുകി .. കണ്ടീഷണര്‍ ഇട്ടു ( കാക്കക്കും തന്‍ഞ്ഞു പൊന്‍കുഞ്ഞു  എന്ന് പറയുന്ന പോലെ .. ഒള്ള മുടിയേല്‍ ആരുന്നു പ്രകടനം ... ഒള്ളത് കൊണ്ടു ഓണം പോലെ )
അത് കഴിഞ്ഞു Garnier ഫേസ് വാഷ്‌ ഇട്ടു മോന്ത കഴുകി ..Garnier വൈറ്റ് അപ്പ്ളൈ ചെയ്തു .. ( കസിന്റെ കമന്റ്‌ : ഡേയ് ... ക്രീമിനൊക്കെ ഒരു പരിധി ഇല്ലേടെയ് ... ) ഡിയോ പൂശി . ലഞ്ച് നു ശേഷം ഒന്നുടെ പല്ല് തേച്ചു ( ചേച്ചി (കസിന്റെ വൈഫ്‌ ) ന്റെ കമന്റ്‌ :രാവിലെ പോലും പല്ല് തേക്കാത്ത ചെക്കനാ.. കണ്ടില്ലേ ...
ഞാന്‍ : അതിനു ആദ്യായിട്ടല്ലെ പെണ്ണുകാണാന്‍ പോവുന്നെ )

സീന്‍ 2 :
 
പുതിയെ ഹാഫ് സ്ലീവ് ഷര്‍ട്ടും .. പഴേ കറുത്ത പാന്റ്സും എടുത്തിടുന്നു .. കസിന്റെ ഇരട്ടപിള്ളേരിലെ ഇളയവന്‍ ചേച്ചിയോട് ..
ചെക്കന്‍ : "അമ്മെ നമ്മള്‍ എവിടാ പോവുന്നെ ? "
ചേച്ചി : അതേ നമ്മള്‍ ഹാഫ് കള്ളനു  കല്യാണം കഴിക്കാന്‍  ചെയ്യാന്‍ ഗേള്‍ നെ കാണാന്‍ പോവ്വാ ..
ചെക്കന്‍ : ലോങ്ങ്‌ ഹെയര്‍ ഇല്ലെങ്കില്‍ ഞാന്‍ എഗ്രീ ചെയ്യത്തില്ല !

ഓഹോ ഇനി യീ പുഴുവിന്റെ കൂടി സമ്മതം വേണോ 
 ...

കസിന്റെ ഇരട്ടപിള്ളേരിലെ മൂത്തവന്‍ .
 
ചെക്കന്‍ 2 : അമ്മെ ആ ഗേള്‍ നെ ആന്റിന്നു വിളിക്കണ്ടേ
ചേച്ചി : വിളിക്കാറാവുമ്പോ പറയാം .
ചെക്കന്‍ 2 : ഓക്കേ .. ആ ഗേള്‍ വന്നു എന്താ വിളിക്കുന്നെ എന്ന് ചോദിച്ചാല്‍, ആന്റി എന്നാ ന്നു പറഞ്ഞോട്ടെ ??


ചേച്ചി : ആഅഹ്... പറഞ്ഞോ !!

ഞാന്‍ : 


പെണ്ണുകാണല്‍ ടീം : ഞാന്‍ .. എന്റെ അനിയന്‍ .. കസിന്‍ , കസിന്റെ ഭാര്യ .. പിന്നെ ഇരട്ടപ്പിള്ളേര്‍ . 


അങ്ങനെ ഞങ്ങള്‍ എല്ലാരും കൂടെ ചേട്ടന്റെ വാഗണ്‍ ആറില്‍ പ്രസ്തുത സ്ഥലത്തേക്ക് തിരിക്കുന്നു . പറഞ്ഞ ലാന്‍ഡ്‌ മാര്‍ക്ക്‌ ന്റെ അടുത്ത് എത്തി മൊബൈല്‍ ലേക്ക് വിളിക്കുന്നു .. 

സംഭവം പരിധിക്കു പുറത്താണെന്ന് മറുപടി കിട്ടി , ഞങ്ങള്‍ പരിധിക്കകത് വന്നപ്പോ അവര് പരിധിക്കു പുറത്തു , എന്തോ ഒരു വശപ്പിശക് !
ഭാഗ്യത്തിന് ആ കുട്ടിയുടെ ബ്രദര്‍ ഒരിക്കല്‍ എന്നെ വിളിച്ചാരുന്നു , എന്റെ കസിന്‍ അതിലോട്ടു വിളിച്ചു. പിന്നെ ബ്രദര്‍ ആ വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ ലേക്ക് വിളിച്ചു അവര്‍ എന്റെ മൊബൈല്‍ ലേക്ക് വിളിച്ചു .. വാട്ട്‌ എ നെറ്റ്‌വര്‍ക്ക് ! ഒരു ചുമന്ന വാഗന്‍ ആറില്‍ ഞങ്ങള്‍ ലാന്‍ഡ്‌ മാര്‍കിന്റെ മുന്നില്‍ കിടപ്പുണ്ടെന്ന് പറഞ്ഞു .

സീന്‍ 3 :
 
ഒരു മനുഷ്യന്‍ വഴിയരികില്‍ വന്നു ആരെയോ നോക്കി നിക്കുന്നു . കുറച്ചു നേരം കഴിഞ്ഞപ്പോ ഞാന്‍ ചേട്ടനോട് .

ഞാന്‍ : ചേട്ടാ ആ പുള്ളി നമ്മളെ ആണോ വെയിറ്റ് ചെയ്യുന്നേ .
 
ചേട്ടന്‍ : ഓ ... ഈ പരിസരത്ത് വേറെ ചുമന്ന വാഗന്‍ ആര്‍ ഇല്ല ..
ഞാന്‍ : ചുമ്മാ ചോയിച്ചു നോക്ക് .. അഥവാ ബിരിയാണി കൊടുത്താലോ ?
ചേട്ടന്‍ പുറത്തിറങ്ങി പുള്ളിയോട് : Are you waiting for halfkallan ?
പുള്ളി : ആ .. അതെ .. (കാറിന്റെ അടുത്ത് വന്നു ) .. ലെഫ്റ്റ് എടുത്തു കുറച്ചു പോയാല്‍ . ഒരു .. തേങ്ങ .. തേങ്ങാ .. തേങ്ങാമരമുള്ള വീടു കാണാം അതാണ്‌ .
പയ്യെ വണ്ടി എടുത്തു
അനിയന്‍ : ഏട്ടാ .. തേങ്ങാ മരമോ ..
ഞാന്‍ : 
ചേട്ടന്‍ : എന്തുവാടേ ഇത് ..??
ഞാന്‍ : എല്ലാര്‍ക്കും  ഒരുമിച്ചു എന്റെ നെഞ്ചത്ത്‌ പൊങ്കാല ഇടാനുള്ള അവസരം തരുന്നതാണ് !
 
ചേച്ചി : ഹ ഹ ഹ ഹ ഹ ഹ .. !
ഞാന്‍ : 

അങ്ങനെ വീട്ടിലെത്തി , പെണ്‍കുട്ടിയുടെ പിതാവ് .. കുട്ടിയുടെ ചേച്ചിയുടെ ഫാദര്‍ ഇന്‍ ലോ എന്നിവര്‍ വന്നു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു . കുട്ടിടെ ചേച്ചി ടെ കുട്ടികള്‍ ഉണ്ടാരുന്നു .. നല്ല ക്യൂട്ട് പിള്ളേര്‍ 

വഴി പറഞ്ഞു തന്നത് കുട്ടി'സ് ചേച്ചിടെ ഹസ്ബന്റ് .( ഐ മീന്‍ ദി തേങ്ങാ മരം )

നമ്മള്‍ അകത്തു കടന്നു ഇരുന്നു . മൊബൈല്‍ നു റേഞ്ച് ഇല്ലാത്തതിനെ പറ്റി ചര്‍ച്ച .. ചേച്ചി'സ് ഫാദര്‍ ഇന്‍ ലോ ടെ കമന്റ് : 


ഇത് മൊബൈല്‍ കാരുടെ സ്ഥിരം പതിവാ , നോട്ട് റീച്ചബില്‍ എന്ന് പറയും .. എന്നിട്ട് 
ഈ എം എസ് അയയ്ക്കാന്‍ പറയും . 
ഞാന്‍ മനസ്സില്‍ : പഴേ ഈ എം എസ് നെ എസ് എം എസ് ന്റെ പേരില്‍ എങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ .. പ്രൈസ് ദി ലോര്‍ഡ്‌ !!!

ചേട്ടന്‍ : വോഡാഫോണ്‍ നു ആണോ റേഞ്ച് ഇല്ലാത്തത് .. 

ഞാന്‍ : മൊബൈല്‍ എടുത്തു നോക്കിട്ടു , ആ റേഞ്ച് ഇല്ല
ചേട്ടന്‍ : ഓ .. എയര്‍ടെല്‍ നും റേഞ്ച് ഇല്ല ..
കുട്ടിടെ അച്ഛന്‍ : ഹ്മം .. ഇത് nokia ആണു

ചേട്ടന്‍ എന്നെ ഒന്ന് നോക്കി ... ഞാന്‍ നെവെര്‍ മൈന്‍ഡ് അടിച്ചു , അല്ലാതെ എന്ത് ചെയ്യാം .. വീണ്ടും പ്രൈസ് ദി ലോര്‍ഡ് !!!
 

പിന്നെ എന്നോട് കുറച്ചു ചോദ്യങ്ങള്‍ .. എവിടാ പണി .. എത്ര നാളായി .. താമസം എവിടെ .. അത്ര ഒക്കെ ..
 

അപ്പോള്‍ ദാ കുട്ടി വരുന്നു .. ( ഫോടോ ഇല്‍ കണ്ടു പരിചയം ഉള്ളത് ഗുണം ചെയ്തില്ല .. കുറച്ചു സമയം കഴിഞ്ഞാണ് ഇത് ആണു താരം എന്ന് എനിക്ക് മനസ്സിലായത്‌ .., ചേട്ടന്‍ വിചാരിച്ചു ഇത് കുട്ടിടെ ചേച്ചി ആണെന്ന് ,ഭാഗ്യത്തിന് പുള്ളി മൌനം പാലിച്ചു 
) കുറച്ചു കഴിഞ്ഞു കുട്ടി  എണീറ്റ് പോയി ..

ചായ കുടിക്കാന്‍ വിളിച്ചു .. കേക്ക് ഉണ്ടാരുന്നു .. ഉപ്പേരി ഉണ്ടാരുന്നു .. ഫോര്‍മാലിറ്റി കാരണം ശരിക്കും കഴിക്കാന്‍ പറ്റിയില്ല . അപ്പോളൊന്നും പെണ്‍കുട്ടിയെ കാണാന്‍ കിട്ടിയില്ല .. എവിടെയോ അപ്രത്യക്ഷയായി കസിന്‍ ചേച്ചി പയ്യെ എന്നോട് ചോദിച്ചു .. 

ചേച്ചി : ഡാ നിനക്ക് സംസാരിക്കണ്ടേ ??
ഞാന്‍ : നിര്‍ബന്ധമില്ല , എന്നാലും സംസാരിക്കാം ..

ചായകുടി ഡൈനിങ്ങ്‌ റൂമില്‍ ആരുന്നു .. അവിടെ നിന്നും ചായയും കുടിച്ചു പുറത്തിറങ്ങി , ചേച്ചി തന്ത്രപരമായി സംസാരിക്കാനുള്ള വഴി ഒരുക്കി ..
 

ഞാന്‍ വീണ്ടും ഡൈനിങ്ങ്‌ റൂമിലേക്ക്‌ .. പെണ്‍കുട്ടി അവിടെ നില്‍ക്കുന്നു .. ഞാന്‍ കസേരയില്‍ ഇരുന്നു .. പിന്നെ അവളോട്‌ ഇരിക്കാന്‍ പറഞ്ഞു .. ഇരുന്നു .. അപ്പൊ ആ കുട്ടീടെ ചേച്ചിടെ മോള്‍ അവിടെ വന്നു .. ഞാന്‍ ഒരു ഹായ് പറഞ്ഞു ആ കുഞ്ഞിനോട് .. കുഞ്ഞു ..ഹായ് റിപ്ലൈ തന്നു . 


പിന്നെ ജോലി .. കോളേജ് . ഒക്കെ ചോദിച്ചു .. എന്റെ വീട് .. വീട്ടുകാര്‍ അതിനെ പറ്റി ഒക്കെ പറഞ്ഞു .. കുട്ടിക്ക് 

മലയാളം അത്രയ്ക്ക് വശമില്ല .. പഠിച്ചതും വളര്‍ന്നതും കേരളത്തിന്‌ പുറത്താണ് .. അതോണ്ടാ ..
ഞാന്‍ : വീകെന്റ്റ് ഒക്കെ എന്ത് ചെയ്യും ??
കുട്ടി : .. ഉറങ്ങും .. ഇല്ലെങ്കില്‍ വീട്ടില്‍ പോവും .
ഞാന്‍ : വായിക്കുമോ ...
കുട്ടി : അത്രക്കില്ല
ഞാന്‍ : മൂവീസ് ഒക്കെ കാണാന്‍ പോവാറുണ്ടോ ?
കുട്ടി : ഇല്ല .. സീ ഡീ കിട്ടിയാല്‍ കാണും ..

ഞാന്‍ (മനസ്സില്‍ ) ഇനി എന്ത് ചോദിക്കും .. എന്തോ ഒരു ഇത് .. പിടിച്ചില്ല. ഒരു ഫ്രീക്വന്‍സി മാച്ച് ഇല്ല .. ബള്‍ബ്‌ കത്തിയില്ല .. ബെല്ലടിച്ചില്ല ..  കാറ്റ് വീശിയില്ല .. ( കറന്റ്‌ ഉണ്ടാരുന്നു .. സത്യായിട്ടും ) 

ഞാന്‍ : എന്തേലും ചോദിക്കാനുണ്ടോ ?
കുട്ടി : 

പയ്യെ പുറത്തിറങ്ങി .. 

ചേട്ടന്‍ : എന്നാല്‍ നമുക്ക് നീങ്ങാം ..
ഞാന്‍ : (ആശ്വാസപൂര്‍വ്വം) ഹ്മ്മം

അങ്ങനെ അവിടുന്ന് ഇറങ്ങി .. 

കാറില്‍ വെച്ചു
ചേച്ചി : നിനക്ക് ഇഷ്ടപ്പെട്ടോ
ഞാന്‍ : ഹ്മ്മ്മ്ഹ്മം .. ഇല്ല ..
ചേച്ചി : എനിക്ക് തോന്നിയരുന്നു നിനക്ക് പിടിക്കില്ലെന്ന് ..
വണ്‍ ഓഫ് ദി ഇരട്ട : അമ്മെ, ഹാഫ്  ആ ഗേള്‍ നെ ആണോ മാരി ചെയ്യുന്നേ
ചേച്ചി : അവനു ഇഷ്ടപ്പെട്ടില്ലിടാ
അദര്‍ ഇരട്ട : അപ്പൊ മാരി ചെയ്യുന്നില്ലേ ?
ചേച്ചി : ഇല്ല ..
അദര്‍ ഇരട്ട : ഷീ ഈസ്‌ വെരി ഷോര്‍ട്ട് ..

(എനിക്ക് ആറടി പൊക്കം ആണല്ലോ..ബി ഹി  ഹി  ഹി )

ഇതി വാര്‍ത്താ ഹാ . 


ഇത്യാതി പെണ്ണുകാണല്‍ ചരിതം ..

Thursday, January 3, 2013

2012 ലെ ഇഷ്ടചിത്രങ്ങള്‍


  1. ഒഴിമുറി
  2. ഉസ്താദ് ഹോട്ടല്‍ 
  3. മഞ്ചാടിക്കുരു 
  4. ഡയമണ്ട് നെക്ക്ലെയ്സ് 
  5. അയാളും ഞാനും തമ്മില്‍
  6. 22 ഫീമെയില്‍ കോട്ടയം 
  7. ഈ അടുത്ത കാലത്ത്  

ഈ ക്രമത്തില്‍ ആയിരിക്കും ഞാന്‍ കഴിഞ്ഞ വര്‍ഷം കണ്ട സിനിമകള്‍ ലിസ്റ്റ് ചെയ്യുക .

ഒഴിമുറി : 

രണ്ടു കാലഘട്ടങ്ങളും മനുഷ്യ മനസ്സുകളും ചിത്രം വരച്ച പോലെ കാണിക്കാന്‍ മധുപാലിനു കഴിഞ്ഞു .  ലാല്‍ തലപ്പാവില്‍ കിടിലം ആയിരുന്നു എങ്കില്‍ ഒഴിമുറിയില്‍ കിക്കിടിലന്‍ ആയി . നല്ല പോലെ ഹോ വര്‍ക്ക് ചെയ്തു എടുത്ത പടം .

ഉസ്താദ് ഹോട്ടല്‍ :

ഹൃദ്യമായ രംഗങ്ങളും മനോഹരമായ പശ്ചാത്തല സംഗീതവും സിമ്പിള്‍ ആയിട്ടുള്ള കഥയും നന്നായി കോര്‍ത്തിണക്കിയ സിനിമ . അഞ്ജലി മേനോന്റെ എഴുത്ത്  അന്‍വര്‍ റഷീദ് സുന്ദരമായി വെള്ളിത്തിരയില്‍ എത്തിച്ചു . ദുല്ഖര്‍ സല്‍മാനും നന്നായി.  രാജമാണിക്യത്തില്‍ നിന്നും ബ്രിഡ്ജ് വഴി അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടലില്‍ എത്തിയപ്പോഴേക്കും വളരെ നന്നായി  . "സ്വദേശ് " മായുള്ള സാദൃശ്യം ഇല്ലായിരുന്നു എങ്കില്‍ ഒന്നാം സ്ഥാനം  ഉസ്താദ് ഹോട്ടല്‍ നു  ഞാന്‍ കൊടുത്തേനെ . 


മഞ്ചാടിക്കുരു :

നോസ്ടാല്ജിയ ഏറ്റവും മനോഹരമായി സ്ക്രീനില്‍ എത്തിച്ചു അഞ്ജലി മേനോന്‍ എന്നെ ഫ്ലാറ്റ് ആക്കി . സിമ്പിള്‍ ആയിട്ടുള്ള കഥ . മനോഹരമായി ആഖ്യാനം . ബാലതാരങ്ങള്‍ മനം കവര്‍ന്നു  .സിനിമയിലെ  മുരളിയുടെ സാന്നിധ്യം മലയാള സിനിമയില്‍  അദ്ദേഹത്തിന്റെ അഭാവം എത്ര വലുതാണെന്ന് ഓര്‍മ്മപ്പെടുത്തി . മറ്റൊരു മഹാ നഷ്ടമായി തിലകനും..

ഡയമണ്ട് നെക്ക്ലെയ്സ് :

ലാല്‍ ജോസ് ഒതുക്കത്തില്‍ ചെയ്ത ഒരു സിനിമ . അടിച്ചുപൊളി യുവത്വവും തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ തെറ്റിലേക്കും ശരിയിലേക്കും ചാഞ്ചാടി മനുഷ്യന്‍ സഞ്ചരിക്കുന്നതും നന്നായി പകര്‍ത്തി . നല്ല പാട്ടുകളും  മനോഹരമായ കാസ്ട്ടിങ്ങും സിനിമ മികവുള്ളതാക്കി . ഫഹദ് ഫാസിലും അനുശ്രീയും അഭിനന്ദനം അര്‍ഹിക്കുന്നു . 

അയാളും ഞാനും തമ്മില്‍ :

വീണ്ടും ലാല്‍ ജോസ് .  ഓരോ കഥാപാത്രവും സൃഷ്ടിക്കുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് വളരെ നന്നായി . സുകുമാരിയെ പോലെ സീനിയര്‍ ആയ ഒരു ആര്‍ടിസ്റ്റിനു  രണ്ടോ മൂന്നോ സംഭാഷങ്ങള്‍ മാത്രമേ ഉള്ളു. ആ കഥാപാത്രം അത്രെയേ ആവശ്യപ്പെടുന്നുള്ളൂ. നായക കഥാപാത്രം അമാനുഷികന്‍ അല്ല എന്നത് വളരെ നല്ല കാര്യം . ക്ലീഷേ സീനുകള്‍ ഒട്ടൊക്കെ ഉണ്ടെങ്കിലും നിര്‍ണായകമായ ഒരു അവസരത്തില്‍ ക്ലീഷേയില്‍ നിന്നുമൊന്നു മാറി പിടിക്കാന്‍ അണിയറയില്‍ ഉള്ളവര്‍ ശ്രദ്ധിച്ചു  . പിന്നെ കഥ എഴുതിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആണ് അത് കൊണ്ട് സാങ്കേതികമായും പൂര്‍ണത തോന്നിച്ചു .പ്രതാപ്‌ പോത്തന്‍ ചെയ്ത ഡോക്ടര്‍ സാമുവല്‍ മികച്ചതായി . പ്രിഥ്വിരാജ് ചെയ്ത കഥാപാത്രവും നന്നായി. പൊതുവേ സമാധാനമായി ഫാമിലിയെ കൂടെ കൂട്ടി കാണാന്‍ പറ്റിയ ഒരു സിനിമ 


22 ഫീമെയില്‍ കോട്ടയം : 

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ നു ശേഷം   തീവ്രതയുള്ള ഒരു പ്രമേയത്തെ അധികം നാടകീയമാക്കാതെ അവതരിപ്പിക്കാന്‍ ആഷിക് അബു വിനു സാധിച്ചു .വ്യത്യസ്തമായ പ്രോമോ കൊണ്ടും , പോസ്റ്ററിലെ ടാഗ് ലൈന്‍ കൊണ്ടും തനിമ കാട്ടാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആയി . മലയാളിയുടെ കപട സദാചാരബോധം മാറ്റി വെച്ചാല്‍ കുടുമ്പ സമേതം കാണാവുന്ന ഒരു ചിത്രം. റിമ കല്ലിങ്കല്‍ ,ഫഹദ്  ഫാസില്‍  പ്രതാപ്  പോത്തന്‍ എന്നിവര്‍ നന്നായി എന്ന്  പറയാതിരിക്കാന്‍ വയ്യ . 

ഈ അടുത്ത കാലത്ത്   :

'കോക്ക്ടെയിലി'ന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ അടുത്ത ചിത്രം ആണ്  "ഈ അടുത്ത കാലത്ത് " , ഇതിന്റെ കഥയും തിരക്കഥയും മുരളി ഗോപി ആണ് ചെയ്തതു . സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നു ആസ്വദിച്ചു കാണാവുന്ന ഒരു നല്ല ചിത്രം .  ഈ സിനിമയുടെ ഹൈലൈറ്റ് ഇന്ദ്രജിത്ത് അവതരിപ്പിച്ച "വിഷ്ണു " എന്ന കഥാപാത്രം ആണ് . വ്യത്യസ്ഥമായ പല വേഷങ്ങളും ചെയ്ത ഇന്ദ്രജിത്ത്, വളരെ നല്ല രീതിയില്‍ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നു 


ഓര്‍ഡിനറിയും സ്പിരിറ്റും ലിസ്റ്റില്‍ പെടുത്താണോ വേണ്ടയോ എന്ന് ആലോചിച്ചു ഒടുവില്‍ ഒഴിവാക്കുകയായിരുന്നു ...

പോക്കിരിത്തരങ്ങള്‍ എല്ലാം ഉള്ള കലാഹൃദയമുള്ള നായകനെയും , അനീതിക്കെതിരെ ഷിറ്റ്‌ പറഞ്ഞു തോക്കെടുക്കുന്ന പോലീസ്‌ കാരനെയും , രഹസ്യം സൂക്ഷിക്കുന്ന അമ്മാവനെയും , തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ ന്നും രിക്രൂട്ട് ചെയ്യുന്ന ഗുണ്ടകളെയും , കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന കുടുമ്പത്തിന്റെ സ്നേഹനിധിയായ ഏട്ടനെയും ഒക്കെ കണ്ടു ബോറടിച്ചു പണ്ടാരമടങ്ങിയ മലയാളിക്ക് ആശ്വാസം തന്നെയാണ് ഇത്തരം സിനിമകള്‍ . 


gplus utube buzz