ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Sunday, January 15, 2012

കണ്ടത് പറഞ്ഞാല്‍ : സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാര്‍


കഴിഞ്ഞ ദിവസം പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ കണ്ടു . മിക്കപ്പോഴും ഒരു സിനിമയുടെ രണ്ടാം ഭാഗം വിജയിക്കാറില്ല അല്ലെങ്കില്‍ ഒന്നാംഭാഗത്തിന്റെ നിഴലായി ഒതുങ്ങും .ഉദയനാണ് താരം എന്ന സിനിമയിലെ , ഒരു പ്രധാന കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് അഥവാ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ അവലമ്പിച്ചു ഒരു സിനിമ എടുത്തപ്പോള്‍ അത് ഉദയനാണ് താരത്തിന്റെ നിഴല്‍ പോലും ആയില്ല എന്നതാണ് ദുഃഖസത്യം !

ആക്ഷേപഹാസ്യം എന്ന രീതിയില്‍ സ്വീകരിക്കാന്‍ ആവാത്ത ആഭാസത്തരം ആണ് ഈ ചിത്രം ഉടനീളം . ശ്രീനിവാസന്റെ പഴയ കാല സ്ക്രിപ്റ്റുകളുടെ ഏഴയലത്തു വരില്ല സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ സ്ക്രിപ്റ്റ്‌ . ഉദയനാണ് താരത്തില്‍ ശക്തമായ ഒരു കഥ ഉണ്ടായിരുന്നു എങ്കിലും ഈ ചലച്ചിത്ര ആഭാസത്തില്‍ കഥയില്ലായ്മ ആണ് മുഴച്ചു നിന്നത് . സിനിമാല പോലുള്ള പരിപാടികള്‍ ഈ ചിത്രത്തിലും എത്രയോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു . അത് പോലെ ഒരു പരിപാടി ചലച്ചിത്രമായി കാണാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെ തോന്ന്യാസം എന്നേ പറയാന്‍ പറ്റൂ .

ഉദയനാണ് താരത്തിലെ മിക്ക കഥാപാത്രങ്ങളെയും ഈ ചിത്രത്തിലും കാണിക്കാനോ പരാമര്‍ശിക്കാനോ ശ്രമിക്കുന്നു എന്നത് ഒഴിച്ചാല്‍ , ആ ചിത്രവുമായി നിലവാരത്തിന്റെ കാര്യത്തില്‍ പുലബന്ധം പോലും പുലര്‍ത്താന്‍ ശ്രീനിവാസന് ആവുന്നില്ല . സംവിധായകനെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല , അതേതോ പാവം ( ആയിരിക്കും ) . ഉദയനാണ് താരത്തിന്റെ തിരക്കഥ ശ്രീനിവാസന്‍ എഴുതിയെങ്കില്‍ , സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ തിരക്കഥ , സരോജ്കുമാര്‍ എന്ന കഥാപാത്രം ആയി മാറിയോ മറ്റോ ആയിരിക്കണം ശ്രീനിവാസന്‍ എഴുതിയത് ! അല്ല അങ്ങനെ പറയുന്നതിലും വല്ല്യ കാര്യമില്ല , കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തിനു ഇടയ്ക്കു , ശ്രീനിവാസന്റെ ഭേദപ്പെട്ട ഒന്നോ രണ്ടോ സ്ക്രിപ്റ്റ് ആയിരിക്കും മലയാളചലച്ചിത്ര "വ്യവസായത്തിന് " ലഭിച്ചിരിക്കുക .

പലപ്പോഴും മോഹന്‍ലാലിനെ നേരിട്ട് ടാര്‍ഗറ്റ് ചെയ്ത പോലെ ആയിരുന്നു സീനുകള്‍ . മിമിക്രി താരങ്ങളെ ഡ്യൂപ്പ് പോലെ കാണിച്ചു , സിനിമയെ ഇറിട്ടെറ്റിംഗ് ആക്കാനും ഈ സിനിമയ്ക്ക് സാധിച്ചു !

വിനീത് ശ്രീനിവാസിന്റെ കഥാപാത്രത്തെ പൊലിപ്പിക്കാന്‍ ശ്രമിച്ചു അമ്പേ പരാജയപ്പെടുന്ന ശ്രീനിവാസനെയും ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു . ഒരു സീന്‍ പോലും കയ്യടക്കത്തോടെ എഴുതാന്‍ അദ്ദേഹത്തിന് സാധിച്ചില്ല . അല്ല , നല്ല ഒരു കഥ ഇല്ലാതെ എങ്ങനെ സീന്‍ നന്നാവും ? !! ഓരോ കഥാപാത്രങ്ങള്‍ വന്നു , ടീ വീ യില്‍ വാര്‍ത്ത വായിക്കുന്നത് പോലെ കഥ പറഞ്ഞു തരാന്‍ ശ്രമിക്കുന്നതാണ് ഞാന്‍ കണ്ടത് . തുടക്കത്തില്‍ മുകേഷിന്റെ ബേബിക്കുട്ടന്‍ എന്ന കഥാപാത്രം വന്നു ഒരു പതിനഞ്ചു മിനുറ്റ് കഥ "റിപ്പോര്‍ട്ട് " ചെയ്യും . പിന്നെ സരോജ്കുമാരിന്റെ ഭാര്യ കുറച്ചു കഥ റിപ്പോര്‍ട്ട് ചെയ്യും . കഷ്ടം തന്നെ !

സിനിമ തീരാന്‍ ആവുമ്പോ "സന്തോഷ്‌ പണ്ഡിറ്റ്‌ കീ ജയ് "എന്ന് പലരെക്കൊണ്ടും വിളിപ്പിക്കാനായി ശ്രീനിവാസന് !!

രണ്ടു പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ , സുപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ ,റേറ്റിംഗ് അര്‍ഹിക്കാത്ത , മലയാളസിനിമ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായം ആയിരിക്കും .

പറയാനുള്ളത് പറഞ്ഞു .. വേണമെങ്കി പോയി തലവെയ്ക്കാം !

Sunday, November 27, 2011

ബ്രേക്ക്‌ഫാസ്റ്റ്‌


ആഹാരം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന ഒരു ജീവി ആണ് ഞാന്‍ . അതിപ്പോ ബ്രേക്ക്‌ ഫാസ്റ്റ് , ലഞ്ച് , ഡിന്നര്‍ ന്നു സമയം നോട്ടം ഒന്നൂല്ല .തിരോന്തോരത്ത് എത്തിയെ പിന്നെ അധികം തീറ്റ പരീക്ഷണങ്ങള്‍ ഒന്നൂല്ല . ഒരു രണ്ടു മാസം ഞാന്‍ ഒരു ലോഡ്ജില്‍ ആരുന്നു താമസം .അതിന്റെ തൊട്ടടുത്ത്‌ , ഒരു ഹോട്ടലുണ്ട് . ബ്രേക്ക്‌ ഫാസ്റ്റ്‌ പതിവായി അവിടുന്നാ.
ഒരു ചായക്കാശു കൊണ്ട് മനോരമേം മാത്രുഭൂമീം കേരളാ കൌമുദിയും വായിക്കുന്ന രണ്ടു അമ്മാവന്മാര്‍ ആണ് അവിടുത്തെ സ്ഥിരം കാഴ്ച .സ്പോര്‍ട്സ്‌ വാര്‍ത്ത അടക്കം എല്ലാത്തിലും നല്ല പിടിപാടാ . മുല്ലപ്പെരിയാര്‍ പ്രശ്നം ഒക്കെ നമ്മുടെ കേന്ദ്രമന്ത്രിമാരേക്കാള്‍ വ്യക്തമായി ലവര്‍ക്ക് അറിയും.

അവിടെ ചെന്ന് കഴിക്കാന്‍ ഇരിക്കുമ്പോ ആണ് എനിക്കൊരു സമാധാന്‍ , ഒരു റൊട്ടി കടിച്ചു പറിച്ചു , അതിന്റെ പാതി പാത്രത്തില്‍ വെച്ചിട്ട് പോകുന്ന ചില ജീവികളുടെ കൂടെ ഇരുന്നു കഴിക്കുമ്പോ തന്നെ മനസ്സിന് ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല. ഇവിടെ നല്ല അധ്വാനിക്കുന്ന ചേട്ടന്മാര്‍ വന്നു . രണ്ടു കുറ്റി പുട്ടും പയറും , അതിനു അലങ്കാരത്തിനു ഒരു പഴം പുഴുങ്ങിയതും മേമ്പൊടിക്ക് രണ്ടു മുട്ട പുഴുങ്ങിയതും , പുട്ട് കുറ്റി കണക്കുള്ള ഗ്ലാസ്സില്‍ ചായേം വലിച്ചു കേറ്റിയിട്ട് കൂളായി ഇറങ്ങി പോവും . ബൈ ദി ബൈ അവിടെ പുട്ടു മാത്രല്ല ഉള്ളത് ,ഇടിയപ്പം , ഇഡലി , ദോശ , മസാല ദോശ , അപ്പം അങ്ങനെ കുറെ ഐറ്റംസ് ഒണ്ടു . ഞാന്‍ കേറി ചെന്നാല്‍ ഒരു പൊക്കമുള്ള ചേട്ടന്‍ വന്നിട്ട് ഉള്ള സംഭവങ്ങളുടെ ലിസ്റ്റ് പറയും . എന്തിന്റെം കൂടെ പപ്പടം വെക്കുന്നത് ആ ചേട്ടന്റെ ഒരു വീക്ക്നെസ്സ് ആണ് . പിന്നെ മുട്ട പുഴുങ്ങിയത് എടുക്കട്ടെ എന്ന് എന്നും ചോദിക്കും . രാവിലെ മുട്ട പുഴുങ്ങിയത് കഴിക്കൂല്ലന്നു വരെ പറഞ്ഞു നോക്കി . എങ്കിലും എന്നെങ്കിലും ഞാന്‍ കഴിക്കും ന്നു ഉള്ള പ്രതീക്ഷയില്‍ ചേട്ടന്‍ ചോദിക്കും .. പാവം ചേട്ടന്‍ നല്ല ശുഭാപ്തിവിശ്വാസം ഉള്ള ആളാണെന്നു തോന്നുന്നു ..

ആ പിന്നെ, അവിടെ രസവട ഉണ്ട് രാവിലെ . അത് നല്ല ഒരു സംഭവം ആണ് . അപ്പത്തിന്റെ കൂടെ രണ്ടു ദിവസം ഞാന്‍ കഴിച്ചാരുന്നു . നല്ല പൊക്കമുള്ള ഒരു മെലിഞ്ഞ ചേട്ടന്‍ ഞാന്‍ കഴിക്കാന്‍ വരുന്ന സമയത്തു വരും .. പുള്ളി ആരാംസെ രണ്ടു കുറ്റി പുട്ട് കഴിക്കും , ലക്ഷ്മണ്‍ ഡ്രൈവ് ചെയ്യുന്ന പോലെ ,പക്ഷെ പുട്ടിനു വേദനിക്കാന്‍ പാടില്ല എന്ന പോലെ . പുള്ളീടെ കൂടെ പൊക്കം കുറഞ്ഞ വേറൊരു ചേട്ടന്‍ വരും .. അപ്പത്തിനോടും മുട്ടക്കറിയോടും എന്തോ ദേഷ്യം ഉള്ള പോലെ ആണ് പുള്ളിയുടെ ഒരു കഴിപ്പ് . അപ്പത്തിനെ ഒക്കെ കടിച്ചുകീറി വെട്ടി വിഴുങ്ങും , എന്നാലും പുള്ളിയുടെ മുഖം കണ്ടാല്‍ അറിയാം അത് എന്ജോയ്‌ ചെയ്യുന്നുണ്ട് ന്നു . പിന്നെ നല്ല പ്രായം ഉള്ള ഒരു അമ്മാവന്‍ വരും , ഇഡലി ആണ് പുള്ളി സ്ഥിരം കഴിക്കുക , സാമ്പാര്‍ ഒഴിക്കില്ല , ചമ്മന്തി കൂട്ടി . ആ അമ്മാവന്‍ ഒരു വിഷമത്തില്‍ ആണ് എപ്പോഴും , എന്താണോ എന്തോ .. രാവിലെ വീട്ടീന്നു കഴിക്കാന്‍ പറ്റാത്ത എന്തോ പ്രശ്നം ആരിക്കും .. ആ പ്രായത്തില്‍ എന്തായാലും ജോലി ഒന്നും ചെയ്യാന്‍ പോകാന്‍ പറ്റും ന്നു തോന്നുന്നില്ല . ഇനി പണ്ടത്തെ ശീലത്തിനു പുറത്തൂന്ന് കഴിക്കുന്നതാണോ എന്തോ .. ആ അറിയത്തില്ല .

പിന്നെ സ്ഥിരം വരുന്നൊരു കക്ഷി ഉണ്ട് , ഏതോ ബസ്‌ പിടിക്കാന്‍ ഉള്ള ഒരു ചെക്കന്‍ ആണ് . ടപ്പ്‌ ടപ്പേ ന്നു പുട്ട് തിന്നുന്ന കണ്ടാല്‍ അന്തിച്ചു പോവും . അത്രേം സ്പീഡാ . പുട്ടും തിന്നു ചായേം ഒറ്റ വീര്‍പ്പിനു കുടിച്ചു ആ പയ്യന്‍ ഒറ്റ ഓട്ടം ആണ് .. ഹോ , പാവം .അപ്പൊ അവിടെ ഒരു വല്യപ്പന്‍ വരും . മാനേജര്‍ ചേട്ടന്‍ ആ പുള്ളിക്ക് പത്തു രൂപാ കൊടുക്കും . പതിവാ . അതും മേടിച്ചു കണ്ണില്‍ വെച്ച് പ്രാര്തിച്ചിട്ടു ആ വല്യപ്പന്‍ അങ്ങ് പോവും .. അപ്പോഴേക്കും എന്റെ ഫുഡ്‌ അടി കഴിയും .. പിന്നെ ആപ്പീസിലേക്ക് പോകണമല്ലോ ന്ന വിഷമത്തില്‍ കാശും കൊടുത്തു ഇറങ്ങി ലോഡ്ജിലെക്ക് ..

Saturday, October 8, 2011

കണ്ടത് പറഞ്ഞാല്‍ : ഇന്ത്യന്‍ റുപ്പി


ഇന്ന് ഇന്ത്യന്‍ റുപ്പീ കണ്ടു ..

ഒരു രഞ്ജിത്ത് പടം . എല്ലാ പടത്തിലും ഗുണപാഠവും സാരോപദേശവും കൊടുക്കണം എന്ന് ഏതാണ്ട് നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു രഞ്ജിത്തിന് . മൂന്നു ലക്ഷം രൂപ ഉണ്ടാക്കാന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ്‌ ബിസിനസില്‍ ഇറങ്ങി .. ഒരു കോടി രൂപയ്ക്കു വേണ്ടി അഭ്യാസങ്ങള്‍ കാണിക്കേണ്ടി വരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയിലൂടെ ആണ് ചിത്രം വികസിക്കുന്നത് .

പൃഥ്വിരാജ് സൂപ്പര്‍ ഹീറോ അല്ല , ഒരു സാദാ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കെര്‍ . ചില തമാശ രംഗങ്ങള്‍ ഒഴിച്ച് വൃത്തിയായി കൈകാര്യം ചെയ്തിരിക്കുന്നു .

തിലകന്‍ , ഈ ചിത്രത്തിലെ ഏറ്റവും പ്രോമിനന്റ്റ്‌ ആയുള്ള ഒരു കഥാപാത്രം , കണ്ടു മടുത്ത വേഷഭാവങ്ങള്‍ ആണെങ്കിലും തിലകന്റെ അഭിനയപ്രതിഭയോട്
ഒക്കുന്ന മറ്റൊന്ന് ഇന്ന് മലയാളസിനിമയില്‍ ഇല്ലാ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന കഥാപാത്രം . തിലകന്റെ ചില ഡയലോഗുകള്‍ കയ്യടി വാങ്ങുന്നു .

ഒരു ചിത്രത്തില്‍ ഒരു നായിക വേണം , എന്നത് സിനിമയിലെ അലിഖിതനിയമം ആണല്ലോ. ആ പോസ്റ്റ്‌ ഫില്‍ ചെയ്യാനായി റീമ കല്ലിങ്ങല്‍

ജഗതി തനിക്ക് കിട്ടിയ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു . പിശുക്കും കൂറത്തരവും പല പടങ്ങളിലും ചെയ്തിട്ടുണ്ടെങ്കിലും മാനറിസങ്ങളിലെ വ്യത്യസ്തത കൊണ്ട്
കഥാപാത്രത്തെ നന്നാക്കാന്‍ ജഗതിയെ കഴിഞ്ഞിട്ടേ ആളുള്ളൂ

ടിനി ടോം , നായകന്‍റെ സുഹൃത്ത് ആ വേഷം , വെറും നിഴല്‍ ആവാതെ ചെയ്ത തീര്‍ക്കുന്നു .

പിന്നെ , രന്ജിതിന്റെ ചിത്രങ്ങളില്‍ ഈ ഇടെ ആയി കാണാറുള്ള കുറച്ചു പതിവ് താരങ്ങളും .

ഒരു ക്യാമ്പസ്‌ ഗാനരംഗത്ത് , എല്ലാവരും മെഴുകുതിരി പയ്യെ വീശുന്ന ഒരു സീന്‍ ഉണ്ടാരുന്നു .. മനസ്സ് നിറഞ്ഞു കൂവാനാ തോന്നീത് പിന്നെ , പൃഥ്വിരാജ് വീട്ടില്‍ ചില കോമഡി ചെയ്യാന്‍
ശ്രമിച്ചു .. അമ്പേ പരാജയപ്പെട്ടു എന്നേ പറയേണ്ടൂ .


കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം . പൃഥ്വിരാജ് കോഴിക്കോടന്‍ ഭാഷ പറഞ്ഞു തുടങ്ങുമെന്കിലും , ഇടക്കൊക്കെ കോട്ടയമോ .. തെക്കന്‍ രീതിയോ ഒക്കെ കയറി വരുന്നു .
പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാണിച്ച കണിശത കാണിക്കാന്‍ പൃഥ്വിക്ക് ആവുന്നില്ല . എങ്കിലും അവസാന സീനുകളില്‍ നല്ല അഭിനയം കാഴ്ച വെക്കാനായി എന്നാണു എനിക്ക് തോന്നിയത് .

ഒതുക്കത്തില്‍ ചെയ്ത തിരക്കഥ . അത് , കഥ കെട്ടുറപ്പോടെ കൊണ്ട് പോകാന്‍ രഞ്ജിത്തിന് സഹായമായി . സംഭാഷണങ്ങള്‍ പലയിടത്തും നാടകീയമായി .
എങ്കിലും ചില ഡയലോഗുകള്‍ നാച്ചുറല്‍ ആയിരുന്നു . പലപ്പോഴും അത്തരം സംഭാഷണങ്ങള്‍ കയ്യടിയും പൊട്ടിച്ചിരിയും തീയേറ്ററില്‍ നിറച്ച .

തമാശക്ക് വേണ്ടിയുള്ള സ്ട്രീം ഒഴിവാക്കിയുള്ള പടങ്ങള്‍ കാണുന്നത് മനസ്സിന് ഒരു സന്തോഷമാ . സ്വാഭാവികമായി സംഭാഷനങ്ങളില്‍ കടന്നു വരുന്ന കുസൃതിയും തമാശയും പ്രേക്ഷകന്‍
എന്ന നിലയില്‍ എനിക്കിഷ്ടപ്പെട്ടു

കാശ് ഒരു കയ്യില്‍ നിന്നും മറ്റൊരു കയ്യിലേക്ക് മാറുന്നതും മറിയുന്നതും അതില്‍ തന്നെ മനുഷ്യ ബന്ധങ്ങള്‍ , നാം പോലും അറിയാതെ വരുന്നതും എല്ലാം തരക്കേടില്ലാതെ ചെയ്യാന്‍ രഞ്ജിത്തിന് സാധിച്ചു .
രഞ്ജിത്തിന്റെ പാലേരിമാണിക്യതോടും , പ്രാഞ്ചിയെട്ടനോടും കിട നില്‍ക്കില്ല ഇന്ത്യന്‍ റുപ്പീ , എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിയില്‍ ഒപ്പിച്ചു വെക്കാന്‍ രഞ്ജിത്തിന് സാധിച്ചു .
നമ്മുടെ സമൂഹത്തില്‍ പരിചയമുള്ള പലരുടെയും സാന്നിധ്യം സിനിമയില്‍ ഉടനീളം വരുത്തി , പ്രേക്ഷകനോട് അടുത്ത് സംവദിക്കാനും , അവരെ ആസ്വദിപ്പിക്കാനും ഇന്ത്യന്‍ രുപ്പീക്ക് സാധിച്ചു .

ഇതൊരു സൂപ്പര്‍ ഹീറോ ഫിലിം അല്ല .. സംവിധായകന്റെ സിനിമയാണ് . തീയേറ്ററില്‍ പോയി കാണാവുന്ന ചിത്രം .


പീ . എസ് : വീട്ടില്‍ പോവാന്‍ വേണ്ടി അപ്പീസീന്നു ഇറങ്ങീതാ .. നേരെ സില്മക്ക് പോയി .. റൂം മേറ്റ്സ് ചെക്കന്മാര്‍ പോകുന്നു എന്ന് പറഞ്ഞപ്പോ .. വീട്ടില്‍ പോകുന്ന പ്ലാന്‍ മാറ്റി . അതിനു അമ്മ കലിപ്പായി .. പാവം ഞാന്‍ . എന്തായാലും നഷ്ടം വന്നില്ല .




Wednesday, September 14, 2011

കണ്ടത് പറഞ്ഞാല്‍ - സെവന്‍സ്



ഇന്നലെ അത്താഴം കഴിചോണ്ടിരുന്നപ്പോ ഒരു വിളി .. സെവന്‍സ് കാണാം . അന്വേഷിച്ചപ്പോ കഴക്കൂട്ടത്ത് പടം ഓടുന്നുണ്ട് ..പോയേക്കാം ,

ജോഷിയുടെ പതിവ് പടങ്ങളില്‍ നിന്നുള്ള ആകെ വ്യത്യാസം സൂപ്പര്‍ താരങ്ങള്‍ ഇല്ല എന്നത് മാത്രം . കഥയില്ലായ്മയും , അനീതിക്കെതിരെ ഉള്ള പോരാട്ടവും ഒക്കെ പതിവ് പോലെ തന്നെ . ഫുട്ബോള്‍ ന്റെ ഒരു പശ്ചാത്തലം ഉണ്ട് , അതും ഇപ്പൊ പുതുമ അല്ലല്ലോ :)

ഏഴെട്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള കഥ , പിന്നെ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ ക്വട്ടേഷന്‍ സംഘങ്ങള്‍ , പോലീസ് , പ്രേമം , പ്രേമം പോലെ എന്തോ ഒന്ന് , ചുമ്മാ രണ്ടു നായികമാര്‍ ,വില്ലന്‍ ആങ്ങള , ലവന്റെ മാനസാന്തരം, ഉപദേശം , എല്ലാവരും ഊഹിക്കുന്ന , എന്നാല്‍ സംവിധായകന്‍ ട്വിസ്റ്റ്‌ ആണെന്ന് വിചാരിക്കുന്ന ഒരു വില്ലന്‍ ...... ത്ഫൂ ! ഇതൊക്കെ തന്നെ പടം .

അപ്പന്‍ പോലീസില്‍ ആയിരിക്കണം ., പുള്ളി ഏറ്റുമുട്ടലില്‍ മരിക്കണം എന്നാലെ ആദര്‍ശ ധീര (ന്‍) യായ ഒരു പോലീസ് ഓഫീസര്‍ മകള്‍ ( ന്‍ ) ഉണ്ടാവൂ എന്ന് എല്ലാ സില്മാക്കാരും അങ്ങ് തീരുമാനിച്ചു വെച്ച്ചേക്കുവാണോ ?

എല്‍ പീ സ്കൂള്‍ ടീച്ചര്‍മാര്‍ , എല്ലാവരെയും പിള്ളാരായി കാണുന്നതൊക്കെ കണ്ടു കണ്ടു ബോറടിച്ചു .. പിന്നെ കൂട്ടുകാരുടെ ... ഡാ നമുക്കെന്നും ഓര്‍ക്കാന്‍ നമ്മുടെ ഒരു സുന്ദര സുരഭില ഫ്രണ്ട്ഷിപ്‌ കാലം ഉണ്ടല്ലോ എന്ന ചീഞ്ഞ ഡയലോഗ് .

ഓര്‍മിക്കാന്‍ ഒരു സീനോ, തമാശയോ , അഭിനയമോ , പാട്ടോ ഒന്നുമില്ല .. :-|

പടത്തില്‍ മൊത്തം ഒന്നും ഇല്ലാത്ത കൊണ്ടായിരിക്കും , നദിയ മൊയ്തു ട്രാക്ക് സ്യൂട്ട് ഇട്ടു ജോഗിംഗ് ചെയ്യുന്ന സീനിനു കാഴ്ചക്കാര്‍ കയ്യടിക്കുന്നുണ്ടായിരുന്നു . ഉപദേശം ഒരു പരിധി കടന്നപ്പോള്‍ നല്ല രീതിയില്‍ കൂവലും .. സെന്റി ഡയലോഗ് നു അത് പോലെ തന്നെ മതിയേന്നുള്ള നിലവിളിയും ഉണ്ടായിരുന്നു .

കൊച്ചു കുട്ടികളെ ഈ പടം കാണിക്കരുത് എന്നാണു എന്റെ അഭിപ്രായം .. അല്പം ഭീകരമായ വയലന്‍സ് സീനുകള്‍ ഉണ്ട് .. പിള്ളാര്‍ ഇതൊന്നും കാണുന്നില്ല എന്നല്ല , എങ്കിലും ...

ഇന്‍ ഷോര്‍ട്ട് : ടിക്കറ്റെടുത്തു .. കണ്ടു .. ബോറടിച്ചു !

gplus utube buzz