ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Tuesday, June 19, 2012

കണ്ടത് പറഞ്ഞാല്‍ - സ്പിരിറ്റ്‌


ആദ്യ ദിവസം തന്നെ സ്പിരിറ്റ്‌ കണ്ടു . അഭിപ്രായങ്ങളോ ആസ്വാദനങ്ങളോ കേള്‍ക്കാതെ ഒരു പടം കാണുന്നതാ നല്ലത് . മുന്‍ ധാരണകള്‍ ഇല്ലാതെയുള്ള സിനിമാക്കാഴ്ച അതിനൊരു ഭംഗി ഉണ്ട്.  രഞ്ജിത്ത് മൂവീ , അതായിരുന്നു അട്രാക്ഷന്‍ .  കയ്യൊപ്പും തിരക്കഥയും പാലേരി മാണിക്യവും പ്രാന്ചിയെട്ടനും ഒരു പരിധി വരെ രഞ്ജിത്ത് ഫാന്‍ ആക്കി എന്നെ മാറ്റിയിരുന്നു . രഞ്ജിത്തിന്റെ കയ്യടക്കം ആയിരുന്നു അന്നെല്ലാം "കിടിലം" എന്ന് എനിക്ക് തോന്നിയത് . അതില്‍ നിന്നും സ്പിരിറ്റില്‍ എത്തിയപ്പോള്‍ , ഒട്ടും ഹോം വര്‍ക്ക്‌ ചെയ്യാതെ എടുത്ത പോലെ തോന്നി . അടിസ്ഥാനപരമായി ഒരു സിനിമ ആണ് എടുക്കുന്നത് എന്നത് രണ്ടാം പകുതി ആയപ്പോള്‍ രഞ്ജിത്ത് മറന്നെന്നു തോന്നുന്നു. അതോ മറ്റു പലരെയും പോലെ ..ഞാന്‍ "ജീനിയസ്‌ " എന്ന ഭാവം അദ്ദേഹത്തിനും വന്നുവോ എന്തോ !

പേര് സൂചിപ്പിക്കും പോലെ മദ്യം അഥവാ മദ്യപാനം ആണ് മുഖ്യ പ്രമേയം . സിനിമയില്‍  മോഹന്‍ലാല്‍ - രഘുനാഥന്‍ .  കാശുകാരന്‍, വിദേശ ബാങ്കിലെ ജോലി കളഞ്ഞിട്ടു   മദ്യപാനവും അല്പം മീഡിയ പരിപാടികളും എഴുത്തും ആയി കഴിയുന്നു . പിന്നെ കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍ , മധു , നന്ദു , കല്പന , തിലകന്‍ , സിദ്ധാര്‍ത്ഥ്  ഒരു പാട് മദ്യക്കുപ്പികളും .
ഇപ്പൊ കുറച്ചു നാളായി അവിവാഹിതനായോ വിവാഹമോചിതന്‍ ആയോ അഭിനയിക്കാന്‍ ആണ് മോഹന്‍ ലാലിന് യോഗമെന്ന് തോന്നുന്നു . സ്പിരിറ്റിലും ആ പതിവ് തെറ്റിയിട്ടില്ല .ന്യൂസ് ടീ വീ എന്ന ചാനലിന്റെ ഫ്ലാഗ് ഷിപ്പ് പ്രോഗ്രാമിന്റെ അവതാരകന്‍ ആയാണ് ലാല്‍  ഈ സിനിമ (?) മുന്നോട്ടു പോവുന്നത് .  വളരെ ഇന്റലക്ച്വല്‍ ആയ ആള്‍ക്കാരെയും സാധാരണക്കാരനയയൂം മദ്യം ഒരു പോലെ അടിമ ആക്കുന്നു എന്നായിരിക്കണം രഞ്ജിത്ത് പറഞ്ഞു വെയ്ക്കാന്‍ ശ്രമിക്കുന്നത് . പുത്തന്‍ മലയാള  സിനിമാ രീതികളില്‍  ( കോപ്പി അടി എന്ന് വേര്‍ഡ്‌ മൂവീസ് കാണുന്നവരും, പ്രചോദനം ഉള്‍ക്കൊണ്ടു  എന്ന്  സിനിമ എടുക്കുന്നവരും പറയുന്ന  ജെനുസ്‌ ) കണ്ടു കൊണ്ടും കേട്ട് കൊണ്ടും ഇരിക്കുന്ന തെറികളും ഹൈ ഫൈ ജീവിതങ്ങളും  എല്ലാം സ്പിരിറ്റിലും കാണാം . 

ആ .. തെറിയുടെ കാര്യം പറഞ്ഞപ്പോഴാ .. "ഫക്ക്" തെറി രൂപേണ ഈ സിനിമയില്‍ പലയിടത്തും മിഴിവോടും തെളിവോടും കടന്നു വരുന്നുണ്ട് . അത് സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു താല്പര്യമില്ല ( സെന്‍സര്‍ ചെയ്യണം എന്ന് എനിക്ക് അഭിപ്രായവും ഇല്ല )  . പക്ഷെ (ഗുഹ്യപ്രദേശത്തെരോമം എന്നര്‍ത്ഥം വരുന്ന വാക്ക്‌ സെന്‍സര്‍ ചെയ്തിരിക്കുന്നു . ഫക്കിനെക്കാള്‍ വല്ല്യക്കാട്ട തെറി ആണോ അത് എന്ന് എനിക്കറിയില്ല . മലയാള തെറിയോടു ബോര്‍ഡിനുള്ള അവജ്ഞ ആയിരിക്കണം മലയാള തെറിയെ ഊമയാക്കാനും ഇംഗ്ലീഷ് തെറിയെ എക്കോ ഇട്ടു കേള്‍പ്പിക്കാനും  ഇടവരുത്തിയത് . രഞ്ജിത്ത് സിനിമകളില്‍    പതിവില്ലാത്ത വിധം ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്പിരിറ്റില്‍ കടന്നു വന്നു .

മോഹന്‍ലാല്‍ എന്ന അതുല്ല്യ നടന്‍ വളരെ തന്മയത്വത്തോടെ കുടിയന്റെയും അവതാരകന്റെയും റോള്‍ ചെയ്തിരിക്കുന്നു . ഇന്നത്തെ അഗ്രസീവ് ആയ അഭിമുഖപരിപാടി അവതാരകര്‍ ആയിരിക്കണം ഇത്തരം ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ രഞ്ജിത്തിന് പ്രചോദനം .  മധു അവതരിപ്പിച്ച പെന്‍ഷന്‍ പറ്റിയ ക്യാപ്ടന്‍ വേഷം രസമായി . ശങ്കര്‍ രാമകൃഷ്ണന്‍ ഏല്‍പ്പിച്ച ജോലി ചെയ്തു . തിലകനു ഒരു കൊച്ചു റോള്‍ ആണ് കൊടുത്തത് . കനിഹയുടെ വല്ല്യ പ്രാധാന്യം തോന്നാത്ത കഥാപാത്രത്തെ അല്‍പം "എന്റെര്റെയിന്മേന്റ്റ്‌ " വാല്യൂവോടെ അവതരിപ്പിച്ചു  :-)  . ലെന തന്റേടിയായ പോലീസ്‌ ഓഫീസര്‍ വേഷം തരക്കേടില്ലാതെ ചെയ്തു .  ഒരു പാട്  മെയില്‍ ഷോവനിസ്റ്റ് കഥാപാത്രങ്ങള്‍ സൃഷ്ടിച്ചു ബോറടിച്ച കൊണ്ടായിരിക്കണം " ഞാന്‍ ഒരു ഷോവനിസ്റ്റ് അല്ല " എന്ന് നായകനെ കൊണ്ട്  രഞ്ജിത്ത് പറയിപ്പിക്കുന്നത് .
പറയാന്‍ വിട്ടു പോയ ഒരു കാര്യം .. നന്ദു  അവതരിപ്പിച്ച മദ്യപാനി . ജഗതി ചെയ്യേണ്ടിയിരുന്ന വേഷം ആയിരുന്നു അത് .  കഥാപാത്രത്തിന്റെ കാതല്‍ ഒട്ടും വിട്ടു പോവാത്ത വണ്ണം അദ്ദേഹം അത് ഭംഗിയായി ചെയ്തു . ( സുദേവ് , ഓര്‍മ്മിപ്പിച്ചതിനു നന്ദി :-) ) 

അതിവേഗത ഇല്ലെങ്കിലും ഒഴുക്കോടെ കൊണ്ട് പോയ ആദ്യ പകുതിക്ക് ശേഷം , പൂര്‍ണ്ണമായും ഉപദേശം / ഡോക്യുമെന്ററി എന്ന രീതിയിലേക്ക് സിനിമ മാറിയതായി എനിക്ക് തോന്നി . ഒരേ ഷോട്ട്‌ തന്നെ ആവര്‍ത്തിച്ചു കാണിച്ചു പ്രേക്ഷകനെ മടുപ്പിക്കുകയും സിനിമയെ ഒച്ചിന്റെ വേഗതയില്‍ ആക്കുകയും ചെയ്തു . സംവിധായകനെന്ന നിലയില്‍  രഞ്ജിത്ത് കുറച്ചു കൂടെ ശ്രധിക്കെണ്ടിയിരുന്നു എന്ന് തോന്നു . കുറഞ്ഞതു  എഡിറ്റിങ്ങില്‍ എങ്കിലും ആ കുറവ് പരിഹരിക്കമായിരുന്നു .  ഇതൊക്കെ ആണെങ്കില്‍ തന്നെയും  , ഇത്തരം ഒരു പ്രമേയം ധീരമായി സിനിമ ആക്കാന്‍ ശ്രമിച്ച രഞ്ജിത്തും നന്നായി അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .

കുടുമ്പത്തിലെ എല്ലാവരും ഒരുമിച്ചു പോയി ആസ്വദിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്‌ .  ഉപദേശം കേള്‍ക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പോവാം .മലയാളത്തില്‍  വ്യത്യസ്തമായ ചലച്ചിത്രം ആണ് . പിന്നെ എന്റെ കാര്യം പറഞ്ഞാല്‍ .. ഞാന്‍ ഡിസപ്പോയിന്ടഡായി  !

സ്പിരിറ്റില്‍ രഘുനാഥന്‍ അവതരിപ്പിച്ച വ്യത്യസ്തമായ ഹെഡ്‌ ഫോണ്‍ :)
വാല്‍ക്കഷണം :  സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍  , ഒരു ചെക്കന്‍ ഒരു ചേട്ടനോട് സംസാരിക്കുന്നത്  കണ്ടു  .. 


ചെക്കന്‍ : ചേട്ടോ പടം എങ്ങനെ ഒണ്ടു 
ചേട്ടന്‍ :  ഡാ ചെര്‍ക്കാ .. നീ പോയി വല്ല പള്ളീലും ധ്യാനത്തിന് ഇരിക്ക്  .. ഈ പടത്തിനു  കയറുക ഒന്നും വേണ്ട

Saturday, June 9, 2012

കണ്ടത് പറഞ്ഞാല്‍ .. മഞ്ചാടിക്കുരു




ര്‍പ്പുവിളിയും  വെടിക്കെട്ടുമില്ലാതെ ഒരു കൊച്ചു ചിത്രം വിരലില്‍ എണ്ണാവുന്ന തീയേറ്ററുകളില്‍ ഓടുന്നുണ്ട് , 'മഞ്ചാടിക്കുരു' . രണ്ടു വര്‍ഷം എങ്കിലും ആയിക്കാണും ഈ ചിത്രം പൂര്‍ത്തിയായിട്ടു  .  നൊസ്റ്റാള്‍ജിയ  ആണ് ഈ ചിത്രത്തിന്റെ പ്രമേയം . നമ്മളെ ഇരുപതു വര്‍ഷം പിന്നോട്ട്  കൊണ്ട് പോവാന്‍ ഈ ചിത്രത്തിന്റെ രചനയും സംവിധാനവം നിര്‍വഹിച്ച അഞ്ജലി മേനോന് കഴിയുന്നുണ്ട് . 

നായകന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം ഉള്ള ഓര്‍മ്മ പങ്കു വെക്കുന്നതിലൂടെ ആണ് കഥ വികസിക്കുന്നത് . തെക്കന്‍ മലബാറിലെ ഒരു ഗ്രാമത്തിലേക്ക് ഗള്‍ഫില്‍ നിന്നും എത്തുന്ന ഒരു പത്തു വയസ്സുകാരന്റെ,വിക്കിയുടെ , പതിനാറു ദിവസത്തെ ഓര്‍മ്മ ആണ് മഞ്ചാടിക്കുരു . പേര് പോലെ തന്നെ കുട്ടി കുട്ടി ഓര്‍മ്മകള്‍ , അന്നിന്റെ ദൃശ്യങ്ങള്‍  എല്ലാം നന്നായി പകര്‍ത്തി എന്ന് പറയാം . 

മൂന്നു കുട്ടികള്‍ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മൂന്നു പേരും ഒന്നിനൊന്നു മെച്ചം . പഴയ തറവാടും അവിടുത്തെ കഥാപാത്രങ്ങളും അവര്‍ തമ്മിലുള്ള വഴക്കും , സ്നേഹവും , നിസ്സഹായതകളും എല്ലാം മനസ്സില്‍ കൊച്ചു നൊമ്പരമായി , സന്തോഷമായി പൊട്ടിച്ചിരിയായി മാറുകയായിരുന്നു ആ ചലച്ചിത്രകാഴ്ചയില്‍ ( ആത്മന്‍ : ഡേയ് ഓവര്‍ ആക്കി ചളമാക്കാതെടെയ്‌ ....... ) 

ആ തറവാട്ടിലെ വേലക്കാരി ആയി വേഷമിട്ട കുട്ടിയും മികച്ച അഭിനയം ആണ് കാഴ്ച വെച്ചത് . നായകന്‍ വിക്കിയുടെ അമ്മയായി ഉര്‍വശി നല്ല അഭിനയം കാഴ്ച വെച്ചു . അകാലത്തില്‍ ഈ ലോകത്തെ വിട്ടു പോയ മുരളിയും ഈ ചിത്രത്തില്‍ ചെറുതെങ്കിലും ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നു . റഹ്മാനും തിലകനും കവിയൂര്‍ പൊന്നമ്മയും ഒന്നും മോശമാക്കിയില്ല . 

കുട്ടിക്കാലത്ത് നമ്മുടെ എല്ലാ കുസൃതികള്‍ക്കും മിക്കപ്പോഴും കൂട്ട് കസിന്‍സ്‌ ആവും , അങ്ങനെ മൂന്നു പേര്‍ ആണ് ഈ സിനിമയെ മുന്നോട്ടു കൊണ്ട് പോവുന്നത് . പല രംഗങ്ങളും പണ്ട് നമ്മള്‍ ചെയ്ത കാര്യങ്ങളെ ക്രിത്രിമത്വമില്ലാതെ ആവിഷ്കരിക്കുന്നു . മുതിര്‍ന്ന വിക്കിയുടെ ശബ്ദം പൃഥ്വിരാജ് ആണ് കൊടുക്കുന്നത് . സിനിമയില്‍ ഒരു നരേറററിന്റെ ചുമതലയും കാമിയോ അപ്പിയറന്സും   പൃഥ്വിരാജ്  വൃത്തിയോടെ ചെയ്തിട്ടുണ്ട് .  ചിത്രത്തിലെ പല രംഗങ്ങളിലും സിനിമയിലെ കുട്ടിപ്പടയിലെ കൊച്ചു കുരുമ്പത്തി കൊണ്ട് നടക്കുന്ന മഞ്ചാടിക്കുരു രസമായി  :-)

ജീവിതം കെട്ടിപ്പടക്കാനും ദുര കൊണ്ടും സൗകര്യങ്ങള്‍ ഇഷ്ടപ്പെട്ടും പലരും വേരുകള്‍ പറിച്ചെറിഞ്ഞു ദൂരങ്ങളില്‍ കൂട് കൂട്ടാറുണ്ട് .. ജീവിതം ഒരു പടി താണ്ടുമ്പോള്‍ തിരിച്ചു വരാന്‍ ആവാത്ത വിധം നമ്മുടെ വേരുകള്‍ നഷ്ടപ്പെട്ടിരിക്കും . ആ നഷ്ടം, ഒന്നുമല്ല എന്ന് ഭാവിച്ചു ജീവിക്കാനായേക്കാം . എനിക്കതിനാവില്ല , ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍  മനസ്സില്‍ നിന്നത് വെറും നൊസ്റ്റാള്‍ജിയ മാത്രമല്ല . ബന്ധങ്ങളുടെ തീവ്രതയും വേരുകളോട് ഉള്ള ഇഷ്ടവും ആണ് . എനിക്കൊന്നും  നഷ്ടപ്പെടാന്‍ ആവില്ല ... 

ഒരു കൊച്ചു ചലച്ചിത്രം വല്ല്യ ജനക്കൂട്ടം ഇല്ലെങ്കില്‍ തന്നെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ടത് മനസ്സിന് സന്തോഷം പകര്‍ന്നു . കുട്ടികളിലൂടെ മനുഷ്യ സ്നേഹവും ബന്ധവും അതിന്റെ ഊഷ്മളതയും എല്ലാം കാഴ്ച്ചക്കാരനില്‍ എത്തിക്കാന്‍  അഞ്ജലി മേനോന് കഴിഞ്ഞു . 


നല്ല ചിത്രം .. കണ്ടു നോക്കൂ .. ഇഷ്ടപ്പെടും :) 

gplus utube buzz