ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Sunday, November 27, 2011

ബ്രേക്ക്‌ഫാസ്റ്റ്‌


ആഹാരം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന ഒരു ജീവി ആണ് ഞാന്‍ . അതിപ്പോ ബ്രേക്ക്‌ ഫാസ്റ്റ് , ലഞ്ച് , ഡിന്നര്‍ ന്നു സമയം നോട്ടം ഒന്നൂല്ല .തിരോന്തോരത്ത് എത്തിയെ പിന്നെ അധികം തീറ്റ പരീക്ഷണങ്ങള്‍ ഒന്നൂല്ല . ഒരു രണ്ടു മാസം ഞാന്‍ ഒരു ലോഡ്ജില്‍ ആരുന്നു താമസം .അതിന്റെ തൊട്ടടുത്ത്‌ , ഒരു ഹോട്ടലുണ്ട് . ബ്രേക്ക്‌ ഫാസ്റ്റ്‌ പതിവായി അവിടുന്നാ.
ഒരു ചായക്കാശു കൊണ്ട് മനോരമേം മാത്രുഭൂമീം കേരളാ കൌമുദിയും വായിക്കുന്ന രണ്ടു അമ്മാവന്മാര്‍ ആണ് അവിടുത്തെ സ്ഥിരം കാഴ്ച .സ്പോര്‍ട്സ്‌ വാര്‍ത്ത അടക്കം എല്ലാത്തിലും നല്ല പിടിപാടാ . മുല്ലപ്പെരിയാര്‍ പ്രശ്നം ഒക്കെ നമ്മുടെ കേന്ദ്രമന്ത്രിമാരേക്കാള്‍ വ്യക്തമായി ലവര്‍ക്ക് അറിയും.

അവിടെ ചെന്ന് കഴിക്കാന്‍ ഇരിക്കുമ്പോ ആണ് എനിക്കൊരു സമാധാന്‍ , ഒരു റൊട്ടി കടിച്ചു പറിച്ചു , അതിന്റെ പാതി പാത്രത്തില്‍ വെച്ചിട്ട് പോകുന്ന ചില ജീവികളുടെ കൂടെ ഇരുന്നു കഴിക്കുമ്പോ തന്നെ മനസ്സിന് ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല. ഇവിടെ നല്ല അധ്വാനിക്കുന്ന ചേട്ടന്മാര്‍ വന്നു . രണ്ടു കുറ്റി പുട്ടും പയറും , അതിനു അലങ്കാരത്തിനു ഒരു പഴം പുഴുങ്ങിയതും മേമ്പൊടിക്ക് രണ്ടു മുട്ട പുഴുങ്ങിയതും , പുട്ട് കുറ്റി കണക്കുള്ള ഗ്ലാസ്സില്‍ ചായേം വലിച്ചു കേറ്റിയിട്ട് കൂളായി ഇറങ്ങി പോവും . ബൈ ദി ബൈ അവിടെ പുട്ടു മാത്രല്ല ഉള്ളത് ,ഇടിയപ്പം , ഇഡലി , ദോശ , മസാല ദോശ , അപ്പം അങ്ങനെ കുറെ ഐറ്റംസ് ഒണ്ടു . ഞാന്‍ കേറി ചെന്നാല്‍ ഒരു പൊക്കമുള്ള ചേട്ടന്‍ വന്നിട്ട് ഉള്ള സംഭവങ്ങളുടെ ലിസ്റ്റ് പറയും . എന്തിന്റെം കൂടെ പപ്പടം വെക്കുന്നത് ആ ചേട്ടന്റെ ഒരു വീക്ക്നെസ്സ് ആണ് . പിന്നെ മുട്ട പുഴുങ്ങിയത് എടുക്കട്ടെ എന്ന് എന്നും ചോദിക്കും . രാവിലെ മുട്ട പുഴുങ്ങിയത് കഴിക്കൂല്ലന്നു വരെ പറഞ്ഞു നോക്കി . എങ്കിലും എന്നെങ്കിലും ഞാന്‍ കഴിക്കും ന്നു ഉള്ള പ്രതീക്ഷയില്‍ ചേട്ടന്‍ ചോദിക്കും .. പാവം ചേട്ടന്‍ നല്ല ശുഭാപ്തിവിശ്വാസം ഉള്ള ആളാണെന്നു തോന്നുന്നു ..

ആ പിന്നെ, അവിടെ രസവട ഉണ്ട് രാവിലെ . അത് നല്ല ഒരു സംഭവം ആണ് . അപ്പത്തിന്റെ കൂടെ രണ്ടു ദിവസം ഞാന്‍ കഴിച്ചാരുന്നു . നല്ല പൊക്കമുള്ള ഒരു മെലിഞ്ഞ ചേട്ടന്‍ ഞാന്‍ കഴിക്കാന്‍ വരുന്ന സമയത്തു വരും .. പുള്ളി ആരാംസെ രണ്ടു കുറ്റി പുട്ട് കഴിക്കും , ലക്ഷ്മണ്‍ ഡ്രൈവ് ചെയ്യുന്ന പോലെ ,പക്ഷെ പുട്ടിനു വേദനിക്കാന്‍ പാടില്ല എന്ന പോലെ . പുള്ളീടെ കൂടെ പൊക്കം കുറഞ്ഞ വേറൊരു ചേട്ടന്‍ വരും .. അപ്പത്തിനോടും മുട്ടക്കറിയോടും എന്തോ ദേഷ്യം ഉള്ള പോലെ ആണ് പുള്ളിയുടെ ഒരു കഴിപ്പ് . അപ്പത്തിനെ ഒക്കെ കടിച്ചുകീറി വെട്ടി വിഴുങ്ങും , എന്നാലും പുള്ളിയുടെ മുഖം കണ്ടാല്‍ അറിയാം അത് എന്ജോയ്‌ ചെയ്യുന്നുണ്ട് ന്നു . പിന്നെ നല്ല പ്രായം ഉള്ള ഒരു അമ്മാവന്‍ വരും , ഇഡലി ആണ് പുള്ളി സ്ഥിരം കഴിക്കുക , സാമ്പാര്‍ ഒഴിക്കില്ല , ചമ്മന്തി കൂട്ടി . ആ അമ്മാവന്‍ ഒരു വിഷമത്തില്‍ ആണ് എപ്പോഴും , എന്താണോ എന്തോ .. രാവിലെ വീട്ടീന്നു കഴിക്കാന്‍ പറ്റാത്ത എന്തോ പ്രശ്നം ആരിക്കും .. ആ പ്രായത്തില്‍ എന്തായാലും ജോലി ഒന്നും ചെയ്യാന്‍ പോകാന്‍ പറ്റും ന്നു തോന്നുന്നില്ല . ഇനി പണ്ടത്തെ ശീലത്തിനു പുറത്തൂന്ന് കഴിക്കുന്നതാണോ എന്തോ .. ആ അറിയത്തില്ല .

പിന്നെ സ്ഥിരം വരുന്നൊരു കക്ഷി ഉണ്ട് , ഏതോ ബസ്‌ പിടിക്കാന്‍ ഉള്ള ഒരു ചെക്കന്‍ ആണ് . ടപ്പ്‌ ടപ്പേ ന്നു പുട്ട് തിന്നുന്ന കണ്ടാല്‍ അന്തിച്ചു പോവും . അത്രേം സ്പീഡാ . പുട്ടും തിന്നു ചായേം ഒറ്റ വീര്‍പ്പിനു കുടിച്ചു ആ പയ്യന്‍ ഒറ്റ ഓട്ടം ആണ് .. ഹോ , പാവം .അപ്പൊ അവിടെ ഒരു വല്യപ്പന്‍ വരും . മാനേജര്‍ ചേട്ടന്‍ ആ പുള്ളിക്ക് പത്തു രൂപാ കൊടുക്കും . പതിവാ . അതും മേടിച്ചു കണ്ണില്‍ വെച്ച് പ്രാര്തിച്ചിട്ടു ആ വല്യപ്പന്‍ അങ്ങ് പോവും .. അപ്പോഴേക്കും എന്റെ ഫുഡ്‌ അടി കഴിയും .. പിന്നെ ആപ്പീസിലേക്ക് പോകണമല്ലോ ന്ന വിഷമത്തില്‍ കാശും കൊടുത്തു ഇറങ്ങി ലോഡ്ജിലെക്ക് ..

Saturday, October 8, 2011

കണ്ടത് പറഞ്ഞാല്‍ : ഇന്ത്യന്‍ റുപ്പി


ഇന്ന് ഇന്ത്യന്‍ റുപ്പീ കണ്ടു ..

ഒരു രഞ്ജിത്ത് പടം . എല്ലാ പടത്തിലും ഗുണപാഠവും സാരോപദേശവും കൊടുക്കണം എന്ന് ഏതാണ്ട് നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു രഞ്ജിത്തിന് . മൂന്നു ലക്ഷം രൂപ ഉണ്ടാക്കാന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ്‌ ബിസിനസില്‍ ഇറങ്ങി .. ഒരു കോടി രൂപയ്ക്കു വേണ്ടി അഭ്യാസങ്ങള്‍ കാണിക്കേണ്ടി വരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയിലൂടെ ആണ് ചിത്രം വികസിക്കുന്നത് .

പൃഥ്വിരാജ് സൂപ്പര്‍ ഹീറോ അല്ല , ഒരു സാദാ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കെര്‍ . ചില തമാശ രംഗങ്ങള്‍ ഒഴിച്ച് വൃത്തിയായി കൈകാര്യം ചെയ്തിരിക്കുന്നു .

തിലകന്‍ , ഈ ചിത്രത്തിലെ ഏറ്റവും പ്രോമിനന്റ്റ്‌ ആയുള്ള ഒരു കഥാപാത്രം , കണ്ടു മടുത്ത വേഷഭാവങ്ങള്‍ ആണെങ്കിലും തിലകന്റെ അഭിനയപ്രതിഭയോട്
ഒക്കുന്ന മറ്റൊന്ന് ഇന്ന് മലയാളസിനിമയില്‍ ഇല്ലാ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന കഥാപാത്രം . തിലകന്റെ ചില ഡയലോഗുകള്‍ കയ്യടി വാങ്ങുന്നു .

ഒരു ചിത്രത്തില്‍ ഒരു നായിക വേണം , എന്നത് സിനിമയിലെ അലിഖിതനിയമം ആണല്ലോ. ആ പോസ്റ്റ്‌ ഫില്‍ ചെയ്യാനായി റീമ കല്ലിങ്ങല്‍

ജഗതി തനിക്ക് കിട്ടിയ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു . പിശുക്കും കൂറത്തരവും പല പടങ്ങളിലും ചെയ്തിട്ടുണ്ടെങ്കിലും മാനറിസങ്ങളിലെ വ്യത്യസ്തത കൊണ്ട്
കഥാപാത്രത്തെ നന്നാക്കാന്‍ ജഗതിയെ കഴിഞ്ഞിട്ടേ ആളുള്ളൂ

ടിനി ടോം , നായകന്‍റെ സുഹൃത്ത് ആ വേഷം , വെറും നിഴല്‍ ആവാതെ ചെയ്ത തീര്‍ക്കുന്നു .

പിന്നെ , രന്ജിതിന്റെ ചിത്രങ്ങളില്‍ ഈ ഇടെ ആയി കാണാറുള്ള കുറച്ചു പതിവ് താരങ്ങളും .

ഒരു ക്യാമ്പസ്‌ ഗാനരംഗത്ത് , എല്ലാവരും മെഴുകുതിരി പയ്യെ വീശുന്ന ഒരു സീന്‍ ഉണ്ടാരുന്നു .. മനസ്സ് നിറഞ്ഞു കൂവാനാ തോന്നീത് പിന്നെ , പൃഥ്വിരാജ് വീട്ടില്‍ ചില കോമഡി ചെയ്യാന്‍
ശ്രമിച്ചു .. അമ്പേ പരാജയപ്പെട്ടു എന്നേ പറയേണ്ടൂ .


കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം . പൃഥ്വിരാജ് കോഴിക്കോടന്‍ ഭാഷ പറഞ്ഞു തുടങ്ങുമെന്കിലും , ഇടക്കൊക്കെ കോട്ടയമോ .. തെക്കന്‍ രീതിയോ ഒക്കെ കയറി വരുന്നു .
പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാണിച്ച കണിശത കാണിക്കാന്‍ പൃഥ്വിക്ക് ആവുന്നില്ല . എങ്കിലും അവസാന സീനുകളില്‍ നല്ല അഭിനയം കാഴ്ച വെക്കാനായി എന്നാണു എനിക്ക് തോന്നിയത് .

ഒതുക്കത്തില്‍ ചെയ്ത തിരക്കഥ . അത് , കഥ കെട്ടുറപ്പോടെ കൊണ്ട് പോകാന്‍ രഞ്ജിത്തിന് സഹായമായി . സംഭാഷണങ്ങള്‍ പലയിടത്തും നാടകീയമായി .
എങ്കിലും ചില ഡയലോഗുകള്‍ നാച്ചുറല്‍ ആയിരുന്നു . പലപ്പോഴും അത്തരം സംഭാഷണങ്ങള്‍ കയ്യടിയും പൊട്ടിച്ചിരിയും തീയേറ്ററില്‍ നിറച്ച .

തമാശക്ക് വേണ്ടിയുള്ള സ്ട്രീം ഒഴിവാക്കിയുള്ള പടങ്ങള്‍ കാണുന്നത് മനസ്സിന് ഒരു സന്തോഷമാ . സ്വാഭാവികമായി സംഭാഷനങ്ങളില്‍ കടന്നു വരുന്ന കുസൃതിയും തമാശയും പ്രേക്ഷകന്‍
എന്ന നിലയില്‍ എനിക്കിഷ്ടപ്പെട്ടു

കാശ് ഒരു കയ്യില്‍ നിന്നും മറ്റൊരു കയ്യിലേക്ക് മാറുന്നതും മറിയുന്നതും അതില്‍ തന്നെ മനുഷ്യ ബന്ധങ്ങള്‍ , നാം പോലും അറിയാതെ വരുന്നതും എല്ലാം തരക്കേടില്ലാതെ ചെയ്യാന്‍ രഞ്ജിത്തിന് സാധിച്ചു .
രഞ്ജിത്തിന്റെ പാലേരിമാണിക്യതോടും , പ്രാഞ്ചിയെട്ടനോടും കിട നില്‍ക്കില്ല ഇന്ത്യന്‍ റുപ്പീ , എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിയില്‍ ഒപ്പിച്ചു വെക്കാന്‍ രഞ്ജിത്തിന് സാധിച്ചു .
നമ്മുടെ സമൂഹത്തില്‍ പരിചയമുള്ള പലരുടെയും സാന്നിധ്യം സിനിമയില്‍ ഉടനീളം വരുത്തി , പ്രേക്ഷകനോട് അടുത്ത് സംവദിക്കാനും , അവരെ ആസ്വദിപ്പിക്കാനും ഇന്ത്യന്‍ രുപ്പീക്ക് സാധിച്ചു .

ഇതൊരു സൂപ്പര്‍ ഹീറോ ഫിലിം അല്ല .. സംവിധായകന്റെ സിനിമയാണ് . തീയേറ്ററില്‍ പോയി കാണാവുന്ന ചിത്രം .


പീ . എസ് : വീട്ടില്‍ പോവാന്‍ വേണ്ടി അപ്പീസീന്നു ഇറങ്ങീതാ .. നേരെ സില്മക്ക് പോയി .. റൂം മേറ്റ്സ് ചെക്കന്മാര്‍ പോകുന്നു എന്ന് പറഞ്ഞപ്പോ .. വീട്ടില്‍ പോകുന്ന പ്ലാന്‍ മാറ്റി . അതിനു അമ്മ കലിപ്പായി .. പാവം ഞാന്‍ . എന്തായാലും നഷ്ടം വന്നില്ല .




Wednesday, September 14, 2011

കണ്ടത് പറഞ്ഞാല്‍ - സെവന്‍സ്



ഇന്നലെ അത്താഴം കഴിചോണ്ടിരുന്നപ്പോ ഒരു വിളി .. സെവന്‍സ് കാണാം . അന്വേഷിച്ചപ്പോ കഴക്കൂട്ടത്ത് പടം ഓടുന്നുണ്ട് ..പോയേക്കാം ,

ജോഷിയുടെ പതിവ് പടങ്ങളില്‍ നിന്നുള്ള ആകെ വ്യത്യാസം സൂപ്പര്‍ താരങ്ങള്‍ ഇല്ല എന്നത് മാത്രം . കഥയില്ലായ്മയും , അനീതിക്കെതിരെ ഉള്ള പോരാട്ടവും ഒക്കെ പതിവ് പോലെ തന്നെ . ഫുട്ബോള്‍ ന്റെ ഒരു പശ്ചാത്തലം ഉണ്ട് , അതും ഇപ്പൊ പുതുമ അല്ലല്ലോ :)

ഏഴെട്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള കഥ , പിന്നെ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ ക്വട്ടേഷന്‍ സംഘങ്ങള്‍ , പോലീസ് , പ്രേമം , പ്രേമം പോലെ എന്തോ ഒന്ന് , ചുമ്മാ രണ്ടു നായികമാര്‍ ,വില്ലന്‍ ആങ്ങള , ലവന്റെ മാനസാന്തരം, ഉപദേശം , എല്ലാവരും ഊഹിക്കുന്ന , എന്നാല്‍ സംവിധായകന്‍ ട്വിസ്റ്റ്‌ ആണെന്ന് വിചാരിക്കുന്ന ഒരു വില്ലന്‍ ...... ത്ഫൂ ! ഇതൊക്കെ തന്നെ പടം .

അപ്പന്‍ പോലീസില്‍ ആയിരിക്കണം ., പുള്ളി ഏറ്റുമുട്ടലില്‍ മരിക്കണം എന്നാലെ ആദര്‍ശ ധീര (ന്‍) യായ ഒരു പോലീസ് ഓഫീസര്‍ മകള്‍ ( ന്‍ ) ഉണ്ടാവൂ എന്ന് എല്ലാ സില്മാക്കാരും അങ്ങ് തീരുമാനിച്ചു വെച്ച്ചേക്കുവാണോ ?

എല്‍ പീ സ്കൂള്‍ ടീച്ചര്‍മാര്‍ , എല്ലാവരെയും പിള്ളാരായി കാണുന്നതൊക്കെ കണ്ടു കണ്ടു ബോറടിച്ചു .. പിന്നെ കൂട്ടുകാരുടെ ... ഡാ നമുക്കെന്നും ഓര്‍ക്കാന്‍ നമ്മുടെ ഒരു സുന്ദര സുരഭില ഫ്രണ്ട്ഷിപ്‌ കാലം ഉണ്ടല്ലോ എന്ന ചീഞ്ഞ ഡയലോഗ് .

ഓര്‍മിക്കാന്‍ ഒരു സീനോ, തമാശയോ , അഭിനയമോ , പാട്ടോ ഒന്നുമില്ല .. :-|

പടത്തില്‍ മൊത്തം ഒന്നും ഇല്ലാത്ത കൊണ്ടായിരിക്കും , നദിയ മൊയ്തു ട്രാക്ക് സ്യൂട്ട് ഇട്ടു ജോഗിംഗ് ചെയ്യുന്ന സീനിനു കാഴ്ചക്കാര്‍ കയ്യടിക്കുന്നുണ്ടായിരുന്നു . ഉപദേശം ഒരു പരിധി കടന്നപ്പോള്‍ നല്ല രീതിയില്‍ കൂവലും .. സെന്റി ഡയലോഗ് നു അത് പോലെ തന്നെ മതിയേന്നുള്ള നിലവിളിയും ഉണ്ടായിരുന്നു .

കൊച്ചു കുട്ടികളെ ഈ പടം കാണിക്കരുത് എന്നാണു എന്റെ അഭിപ്രായം .. അല്പം ഭീകരമായ വയലന്‍സ് സീനുകള്‍ ഉണ്ട് .. പിള്ളാര്‍ ഇതൊന്നും കാണുന്നില്ല എന്നല്ല , എങ്കിലും ...

ഇന്‍ ഷോര്‍ട്ട് : ടിക്കറ്റെടുത്തു .. കണ്ടു .. ബോറടിച്ചു !

Friday, August 5, 2011

കാശ് പോകുന്ന വഴിയെ ! ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌ ഫ്രോഡ്



കഴിഞ്ഞ മെയ്‌ പതിനെട്ടു , അന്ന് ഞാന്‍ ബാംഗ്ലൂര്‍ലാരുന്നു , പിറ്റേന്ന് ബാംഗ്ലൂര്‍ വിടാന്‍ ഉള്ള ഒരുക്കത്തില്‍ . കുറച്ചു സാധങ്ങള്‍ വാങ്ങിക്കണം പിന്നെ ഡ്രൈവാഷ്‌ നു കൊടുത്ത കവച കുണ്ഡലങ്ങള്‍ വാങ്ങിക്കണം എന്നെല്ലാം കരുതി പുറത്തേക്കു , ഇതൊക്കെ ചെയ്യണമെങ്കി കാശ് വേണ്ടേ , അതിനു എ . ടീ. എം ലേക്ക് ഇറങ്ങി , സ്റ്റെപ്സ് ഇറങ്ങിക്കൊണ്ടിരുന്നപ്പോ ഒരു മെസ്സേജ് വന്നു . You have made a debit card purchase of Rs. xxxx.xx , നുമ്മ ഒന്ന് ഞെട്ടി . കാര്‍ഡ്‌ വാലറ്റില്‍ തന്നെ ഉണ്ടോ എന്ന് ഉറപ്പു വരുത്തി . ഒണ്ടു അവന്‍ അവിടെ തന്നെ ഒണ്ടു . പെട്ടെന്ന് തിരിച്ചു വന്നു നെറ്റ് എടുത്തു ബാങ്ക് അക്കൗണ്ട്‌ ചെക്ക്‌ ചെയ്തു .. ആണ്ടെ കാശ് പോയി .എന്തെങ്കിലും ടെക്നികല്‍ എറര്‍ ആയിരിക്കും എന്ന് കരുതി കസ്റ്റമര്‍ കെയര്‍ ലേക്ക് വിളിച്ചു .
കസ്റ്റമര്‍ കെയര്‍ എക്സി : സാര്‍ ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത്
ഞാന്‍ : എന്റെ മൊബൈല്‍ ലേക്ക് You have made a debit card purchase of Rs. xxxx.xx എന്നൊരു മെസ്സേജ് കിട്ടി , നെറ്റില്‍ അക്കൗണ്ട്‌ ബാലന്‍സ് ചെക്ക്‌ ചെയ്തപ്പോഴും അത് അവിടെ റിഫ്ലെക്റ്റ് ആയിട്ടുണ്ട്‌ . ഞാന്‍ അങ്ങനെ ഒരു ട്രാന്‍സാക്ഷന്‍ ചെയ്തിട്ടില്ല .
ക . കെ . എക്സി : താങ്കളുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ടോ ?
ഞാന്‍ : ഇല്ല , എന്റെ കയ്യില്‍ തന്നെ ഉണ്ട്
ക . കെ . എക്സി : താങ്കളുടെ കാര്‍ഡ്‌ മറ്റാരെങ്കിലുമായി ഷെയര്‍ ചെയ്യാറുണ്ടോ ?
ഞാന്‍ : ഇല്ല . ... അയ്യോ .. ഇപ്പോള്‍ മറ്റൊരു ട്രാന്‍സാക്ഷന്‍ നടന്നതായി മെസ്സേജ് വന്നിരിക്കുന്നു ..
ക . കെ . എക്സി : ഇത് ഫ്രോഡ് ട്രാന്‍സാക്ഷന്‍ ആണു . ഞാന്‍ താങ്കളുടെ കാര്‍ഡും നെറ്റ് ബാങ്കിങ്ങും ബ്ലോക്ക്‌ ചെയ്യുന്നു .
ഞാന്‍ : ഇനി എന്താണ് ചെയ്യേണ്ടത് ?
ക . കെ . എക്സി : ഞാന്‍ ഒരു കംപ്ലൈന്റ്റ്‌ നമ്പര്‍ തരാം . അത് വെച്ചു തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പോയി കമ്പ്ലൈന്റ് രെജിസ്ടര്‍ ചെയ്യുക , അതിനു ശേഷം എഫ് ഐ ആര്‍ ന്റെ കോപ്പി , നിങ്ങളുടെ അക്കൗണ്ട്‌ സ്റ്റെമെന്റ്റ്‌ , കംപ്ലൈന്റ്റ്‌ ന്റെ കോപ്പി എന്നിവ മുംബൈ ഓഫീസിലേക്ക് ഫാക്സ് ചെയ്യണം .

അപ്പോള്‍ എന്താ സംഭവിച്ചത് , ഒരു 'ഷോഡാ' കുടിക്കാന്‍ ഉള്ള കാശ് പോലും നമ്മടെ കയ്യില്‍ ഇല്ല .. നെറ്റ് ബാങ്കിംഗ് ഇല്ല , ഡെബിറ്റ് കാര്‍ഡ്‌ ഇല്ല . ഫ്രണ്ടുക്കള്‍ എല്ലാം അപ്പീസില്‍ പോയ നേരം . പിന്നെ തൊട്ടടുത്ത ഐ സീ ഐ സീ ഐ ബാങ്കില്‍ പോയി അക്കൗണ്ട്‌ സ്റ്റെമെന്റ്റ്‌ എടുത്തു , പുതിയ ഡെബിറ്റ് കാര്‍ഡ്‌ കിട്ടാനുള്ള അപേക്ഷ കൊടുത്തു . അപേക്ഷ കൊടുക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം, കാര്‍ഡ്‌ നഷ്ടപ്പെട്ടു പോയത് കൊണ്ടല്ല, ഇത്തരം ഫ്രോഡ് ട്രാന്‍സാക്ഷന്‍ നടന്നത് കൊണ്ടാണ് പുതിയ കാര്‍ഡ്‌ എടുക്കുന്നത് എന്ന് പറഞ്ഞു അപേക്ഷയില്‍ അത് വ്യക്തമാക്കണം , അല്ലാത്ത പക്ഷം 250 രൂപ ബാങ്കുകാര്‍ ചാര്‍ജ് ചെയ്യും . അഞ്ചര മണി വരെ അങ്ങനെ ഇരുന്നു . പിന്നെ ഒരു സുഹൃത്ത് വന്നപ്പോള്‍ കുറച്ചു കാശ് കടം മേടിച്ചു . നേരെ പോലീസ് സ്റ്റേഷനില്‍ പോയി , എസ് ഐ അദ്ദേഹം അവിടെ ഇല്ലായിരുന്നു . പിറ്റേന്ന് വരാന്‍ പറഞ്ഞു അവിടുന്ന് പറഞ്ഞു വിട്ടു.

പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ പോയി ,കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എസ് ഐ അദ്ദേഹം വന്നു . നല്ല മനുഷ്യന്‍ ആയിരുന്നു . അദ്ദേഹം കൊന്‍സ്ടബിള്‍ നെ വിളിച്ചു , എഫ് . ഐ ആര്‍ കൊടുക്കാന്‍ പറഞ്ഞു . പോലീസ് സ്റ്റേഷന്‍ അല്ലെ , അതിന്റേതായ താമസവും ഉണ്ടായി . എഫ് ഐ ആര്‍ എഴുതാന്‍ പേപ്പര്‍ , പേന , പേപ്പര്‍ സ്ടാപ്പില്‍ ചെയ്യാന്‍ സ്ടാപ്ലര്‍ ഒക്കെ മേടിച്ചു കൊടുക്കേണ്ടി വന്നെങ്കിലും കാര്യം നടന്നു . അന്ന് തന്നെ സംഭവം മുംബൈ ഐ സീ ഐ സീ ഐ ഓഫീസിലേക്ക് ഫാക്സ് ചെയ്തു . അതിനു ശേഷം കസ്ടമര്‍ കെയര്‍ ഇല്‍ വിളിച്ചു ഫാക്സ് അവിടെ ലഭിച്ചു എന്ന് ഉറപ്പു വരുത്തി . പുതിയ കമ്പ്ലൈന്റ് റെഫെറന്‍സ് നമ്പര്‍ മേടിച്ചു . മുപ്പതു ദിവസം ആണു ഇതിനെ പറ്റി അന്വേഷണം നടത്തി , ജെനുവിന്‍ ആയ പ്രശ്നം ആണെങ്കില്‍ കാശ് തിരിച്ചു തരാന്‍ ബാങ്ക് എടുക്കുന്ന സമയം .

അന്വേഷണം , വിസ ടീം , നമ്മളുടെ ബാങ്ക് , കാര്‍ഡ്‌ സ്വൈപ്പ് ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസ് പ്രോവൈഡ്‌ ചെയ്ത ബാങ്ക് എന്നിങ്ങനെ വിവിധ ടീമുകളുടെ കൂട്ടായ്മ ആണു . അതാവണം ഈ കാലതാമസത്തിന് കാരണം .

ഇത്തരം ഒരു ട്രാന്‍സാക്ഷന്‍ എങ്ങനെ സംഭവിക്കുന്നു ?
ഒന്ന് , ഇന്‍ഷുറന്‍സും മറ്റും അടയ്ക്കാന്‍ കസ്ടമെര്‍ കെയര്‍ വഴി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കാം , അപ്പോള്‍ നമ്മള്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യേണ്ടി വരും , വിശ്വാസ വന്ച്ചകരായ ജീവനക്കാര്‍ ഈ വിവരങ്ങള്‍ ഫ്രോഡ് ട്രാന്‍സാക്ഷന് വേണ്ടി ഉപയോഗപ്പെടുതിയേക്കാം .

മറ്റൊന്ന് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡിന്റെ സെക്യൂരിറ്റി പോരാ , എന്ന് വേണം കരുതാന്‍ . കാര്‍ഡ്‌ സ്വൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിവൈസ് പോലെ തന്നെ , കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യമായ ഉപകരണവും ഇന്ന് ലഭ്യമാണ് . അടുത്ത കാലം വരെ ഈബേയില്‍ ഈ സംഭവം ലഭ്യമായിരുന്നത്രേ . ആ ഉപകരണം ഉപയോഗിച്ച് നമ്മുടെ കാര്‍ഡ്‌ ന്റെ വിവരങ്ങള്‍ ചോര്‍ത്തുകയും ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡ്‌ നിര്‍മ്മിക്കുകയും ചെയ്യും. അതിനു ശേഷം അതുപയോഗിച്ചു ട്രാന്സാക്ഷന്‍സ് നടത്തും . ഇതിനു "സ്കിമ്മിംഗ് " എന്നാണു പറയുക .

നമ്മളുടെ അസാന്നിധ്യത്തില്‍ ആവും മിക്കപ്പോഴും ഈ തരം ട്രാന്സാക്ഷന്‍സ് നടത്തുക , ഉദാഹരണത്തിന് , റെസ്റ്റോറന്‍ടുകള്‍ ,പെട്രോള്‍ ബങ്കുകള്‍ എന്നീ സ്ഥലങ്ങളില്‍ നമ്മള്‍ കാര്‍ഡ്‌ കൊടുത്തു വിടുക ആണല്ലോ പതിവ് . അത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ അവസരം കിട്ടും . ഇനി നമ്മുടെ കണ്മുന്നില്‍ വെച്ചും നമ്മളെ പറ്റിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും , " അയ്യോ ഈ മെഷീന്‍ ( സ്വൈപ്പ് ചെയ്യുന്ന ) വര്‍ക്ക്‌ ചെയ്യുന്നില്ല , എന്ന് പറഞ്ഞു ആദ്യ മെഷീനില്‍ നിന്നും കാര്‍ഡ്‌ എടുത്തു വേറെ ഒരു മെഷീനില്‍ സ്വൈപ്പ് ചെയ്യും , ആദ്യത്തെ മെഷീന്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക ( സ്കിമ്മിംഗ് ) . ഇത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണെങ്കിലും , സാധ്യത ഇല്ലാ എന്നല്ലല്ലോ .

നമുക്കെ എന്തൊക്കെ ചെയ്യാം :
കാര്‍ഡ്‌ സ്വൈപ്പ് ചെയ്യാന്‍ കൊടുത്തു വിടുമ്പോള്‍ കൂടെ പോവാം . റെസ്റ്റോറന്‍ടുകള്‍ ,പെട്രോള്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കാര്‍ഡ്‌ ഉപയോഗം ഒഴിവാക്കുകയോ , സ്വൈപ്പ് ചെയ്യുമ്പോള്‍ പിന്‍ (PIN) ആവശ്യപ്പെടുന്ന കാര്‍ഡുകള്‍ ഉപയോഗിക്കുകയും , ആ നമ്പര്‍ പതിവായി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യാം . എന്നിരുന്നാലും , ഒരു പരിധി വരെ മാത്രമേ നമുക്ക് ഇത്തരം ഫ്രോഡ് ട്രാന്സാക്ഷന്‍സ് ഒഴിവാക്കാന്‍ പറ്റൂ .

ട്രാന്‍സാക്ഷന്‍ നടന്നാല്‍ എസ്.എം.എസ് വരുന്ന സംവിധാനം എനെബിള്‍ ചെയ്യുക . ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ സേവ് ചെയ്തു വെക്കുക . നമുക്ക് അറിവില്ലാത്ത ട്രാന്‍സാക്ഷന്‍ അലേര്‍ട്ട് വന്നാല്‍ അപ്പോള്‍ തന്നെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു കാര്‍ഡ്‌ ബ്ലോക്ക് ചെയ്യുക , കംപ്ലൈന്റ്റ്‌ നമ്പര്‍ നോട്ട് ചെയ്യുക . ഈ റഫറന്‍സ് നമ്പര്‍ അടക്കം , ഇരുപത്തിനാല് മണിക്കൂറിനകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ് . ഐ . ആറിന്റെ കോപ്പി എടുത്തു , ഫാക്സ് ചെയ്യുകയോ , ബാങ്കില്‍ നേരിട്ട് നല്‍കുകയോ ചെയ്യുക .

നമ്മള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്കിന്റെ പ്രോപെര്‍ട്ടി ആയതിനാല്‍ , മിക്ക ബാങ്കുകളും നമ്മുടെ കാര്‍ഡിനെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടാകും . ഉദാഹരണത്തിന് ഐ . സീ .ഐ . സീ .ഐ ബാങ്ക് രണ്ടു ലക്ഷം രൂപക്കാണ് , ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ വീഴ്ച ബാങ്കിന്റെ ഭാഗത്ത്‌ നിന്നാണ് ഉണ്ടായത് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഇത്തരം ട്രാന്‍സാക്ഷന്‍ മൂലം കസ്റ്റമര്‍നു സംഭവിച്ച നഷ്ടം ബാങ്ക് നികത്തും. പതിവുപോലെ , കൃത്യമായ ഫോളോഅപ്പ്‌ ഇക്കാര്യത്തില്‍ വേണ്ടി വരും എന്ന് മാത്രം .ഇനി , ബാങ്കുകാര്‍ കാശ് തരുന്നില്ല .. ഞഞ്ഞാ പിഞ്ഞാ പറഞ്ഞോണ്ട് ഇരിക്കുവാണെങ്കില്‍ ബാങ്കിംഗ് ഒമ്ബുട്സ്മാനെ സമീപിക്കാം .

അന്യദേശത്ത് വെച്ചു ഇങ്ങനെ ഒരു പ്രശ്നം വന്നാല്‍ ഉണ്ടാവുന്ന കഷ്ടപ്പാട് ഭീകരം ആണു . എ ടീ എം സൗകര്യം ഉള്ളതിനാല്‍ വാലെറ്റില്‍ മിക്കപ്പോഴും കാശ് ഉണ്ടാവുകേം ഇല്ല :( . സൂക്ഷിക്കാവുന്നതില്‍ പരിമിതികള്‍ ഉണ്ടെങ്കിലും , അല്പം ശ്രദ്ധിച്ചാല്‍ , നമുക്ക് വരാവുന്ന നഷ്ടം നികത്താനാവും.


P.S : എനിക്ക് നഷ്ടപ്പെട്ട പണം കിട്ടി ബോധിച്ചു ..

Saturday, July 30, 2011

കണ്ടത് പറഞ്ഞാല്‍ - വയലിന്‍


സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ കാണണം എന്ന മോഹവുമായി കേറി ചെന്നത് സിബി മലയില്‍ ന്‍റെ മടയില്‍ .. വയലിന്‍ എന്ന മഹത്തായ
ചലച്ചിത്ര കാവ്യം കാണാനുള്ള സൌഭാഗ്യം എനിക്കുണ്ടായി . ആസിഫ്‌ അലി , നിത്യ മേനോന്‍ , പിന്നാ വനിതാരത്നം ജയിച്ച പുള്ളിക്കാരി , വിജയരാഘവന്‍
നെടുമുടി , ജനാര്‍ദ്ദനന്‍ , പിന്നെ വയലിന്‍, ഗിറ്റാര്‍ .. മെഴുകുതിരി .
>> വല്ല്യ ജോലീം കൂലീം ഒന്നും ഇല്ലെങ്കിലും വീട് ജപ്തി ചെയ്തിരിക്കുക ആണെങ്കിലും , ഓരോ സീനിലും വേറെ വേറെ നല്ല നല്ല ഡ്രസ്സ്‌ ഇട്ടു വരാന്‍ നിത്യക്കൊച്ചിനു പറ്റിയല്ലോ ..

>> ഈ ആന്ഗ്ലോ ഇന്ത്യന്‍ ആന്റിമാര്‍ ക്ക് എംബ്രോയിഡറി പണി ആണോ കുലത്തൊഴില്‍ ?

>> വയലിന്‍ വായിക്കുന്നത് കേട്ടാല്‍ , കലിപ്പോക്കെ മാറി പ്രേമം വരുമോ ?

>> ഈ വള്ളി പാന്റ് ഇട്ടു നടക്കുന്ന ആന്ഗ്ലോ ഇന്ത്യന്‍ അപ്പച്ചന്മാര്‍ ഇപ്പളും ഉണ്ടോ ?

മി. സിബി മലയില്‍ ( അങ്ങേരു ഇത് വായിക്കും ന്നു കരുതി ഒന്നുമല്ല ചുമ്മാ ജസ്റ്റ്‌ ഫോര്‍ സ്റ്റൈല്‍ ) ..
ക്ലീഷേകള്‍ കൊണ്ട് അമ്മാനമാടാന്‍ ആയിരുന്നോ താങ്കള്‍ വയലിന്‍ എന്ന പടം പിടിച്ചത് ?
ഒരു സീന്‍ , ഒരൊറ്റ സീന്‍ എങ്കിലും വ്യത്യസ്ഥമായി ചെയ്യണം എന്ന് താങ്കള്‍ക്കു തോന്നിയില്ലേ?
മര്യാദക്ക് ഒരു സ്ക്രിപ്റ്റ്‌ ഇല്ലെങ്കി പടം പിടിക്കില്ല എന്ന് കരുതാന്‍ താങ്കള്‍ക്കു വയ്യേ ?
സില്‍മ ഉപജീവന മാര്‍ഗം ആണെങ്കിലും അതൊരു കല കൂടിയാണെന്ന് താങ്കള്‍ക്കു ഓര്‍ത്ത്‌ കൂടെ ?

പുരുഷവിദ്വേഷി ആയ നായിക <> അടി വിത്ത്‌ നായകന്‍ <> കലാകാരന്‍ നായകന്‍ <>വയലിന്‍ <>പ്രേമം <> നായകന്‍ ദരിദ്രന്‍ ( കാശുണ്ടെന്നു കള്ളം പറയുന്നു ) <> വില്ലന്‍<>ഒരു തല്ലു <>ഒരു റേപ്പ്‌ <> ഒരു ആക്സിടന്റ്റ്‌ <> ഐ സീ യു <> സംഗീതത്തിലൂടെ തിരിച്ചു ജീവിതത്തിലേക്ക് ..
ഹോ ഫീകരം സിബി സാര്‍ ഫീകരം . ഇനിയും ഇത്തരം വ്യതസ്തമായ കലാ സൃഷ്ടികളിലൂടെ മലയാള സിനിമയെ പരിപോഷിപ്പിക്കണേ !





Tuesday, June 14, 2011

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും




ചുമ്മാതെ ഒന്ന് പാടിയതാ ... ഓടിച്ചിട്ട്‌ തല്ലരുത് .. നിന്ന് തരാം

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍
മട്ടിക്കുടപ്പന്റെ മുട്ടായി നല്‍കാം ..

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കണ്ണാരു പോത്തും കയ്യാരു കെട്ടും
മഴവെയില് വരുമന്നു കുറുനരിക്ക് കല്യാണം
ആരാണ് പൂത്താലി കെട്ടാന്‍

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍

മദനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍
അവനിട്ട നൂല്‍പ്പാലമേറുന്നു ഞാനും
ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാന്‍
ഇത് വരെ അലഞ്ഞു .. ഇനിയുമത് വേണോ ?
ഇല്ലില്ലതില്ലില്ല മേലില്‍ ..


അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
കണ്ണാംകുറിഞ്ഞി മിന്നാമിനുങ്ങീ ..
മിഴിമയില് നടമാടും
ഇളമയുടെ പൂമാരില്‍ ഞാനെന്റെ പൂത്താലി ചാര്‍ത്തും ..



അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും

സുമശരനൊരിളമനസ്സ് മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കി ഏറ്റി
അത് വന്നു കൊണ്ടെന്റെ ഉള്ളം മുറിഞ്ഞു
മുറിവുകളില്‍ ഏതോ കരസുഖമറിഞ്ഞു
ആ പൊന്കിനാവിന്നു പൂക്കും ..


അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കണ്ണാരു പോത്തും കയ്യാരു കെട്ടും
മിഴിമയില് നടമാടും
ഇളമയുടെ പൂമാരില്‍ ഞാനെന്റെ പൂത്താലി ചാര്‍ത്തും ..


അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍

Monday, June 13, 2011

വെര്‍തെ ഒരു പോസ്റ്റ്‌ !

എസ് : ഡാ പുതിയ ബ്ലോഗ്‌ പോസ്റ്റ്‌ ഒന്നുമില്ലേ

ഞാന്‍ : ഒരു സ്പാര്‍ക്ക് കിട്ടുന്നില്ല

എസ്:സ്പാര്‍ക്ക് വേണോ ?

ഞാന്‍ :ആം . വേണം chevrolet spark

എസ് : Superb ആയിട്ടൊണ്ട് skoda superb!

ഞാന്‍ : ഒരു മാതിരി corolla വര്‍ത്താനം പറയല്ല് !!

എസ് :പ്ഫാ !! .. ferrari മോനെ

ഞാന്‍ :Hyundaism കാണിക്കുന്നോ ???

എസ് : accent ശരിയല്ലെങ്കി maruti പോയെന്നും വരും

ഞാന്‍ : mercedes നോക്കി ഒരു fiat വെച്ചു തരും ..

എസ് : audi ക്കോണം !

Tuesday, May 31, 2011

അധ്യാപകരേ, അല്‍പ്പം ആത്മാര്‍ഥത ഒക്കെ ആവാം !




നുമ്മ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം പ്രോഡക്റ്റ്‌ ആണ് .. അത് കൊണ്ട് ഒരു ചളിപ്പും കുറവും തോന്നിയിട്ടുമില്ല .. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് . കൂടെ പഠിച്ചിരുന്ന പലരും അതേ സ്കൂളിലെ അദ്ധ്യാപകരുടെ മക്കളും ആയിരുന്നു . ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ H വരെ ഡിവിഷന്‍ ഉണ്ടായിരുന്നു . ഒരു മൂന്നു നാല് വര്ഷം മുന്‍പ് വരെ അത് അങ്ങനെ തന്നെ നില നില്‍ക്കുകയായിരുന്നു . പക്ഷെ , കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് , മൂന്നു ഡിവിഷന്‍ വരെ ഓരോ വര്‍ഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്റെ സ്കൂള്‍ . ഈ രീതിയില്‍ പോയാല്‍ , അബോളിഷ്‌ ചെയ്യപ്പെടാവുന്ന അവസ്ഥയിലേക്ക് അധിക കാലം ഇല്ല എന്നതാണ് ദുഃഖസത്യം .ഈ കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളില്‍ , അവിടെ ഉണ്ടായിരുന്ന അധ്യാപകരുടെ ഒരു തലമുറ വിരമിച്ചു പോയി , അതാണ്‌ ഒരു പ്രധാന കാരണം ആയി എനിക്ക് തോന്നിയത് .


അണ്‍ എയിഡഡ്‌ വിദ്യാലയങ്ങളുടെ അതി പ്രസരം , ഇംഗ്ലീഷ് മീഡിയത്തോട് ഉള്ള കൂടിയ പ്രതിപത്തി എന്നീ ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ആ സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകര്‍ക്ക് ആയേക്കാം . പക്ഷെ അത് മനസ്സാക്ഷിക്കു നിരക്കുന്നതാണോ എന്ന് അവര്‍ ഒരുവട്ടം ചിന്തിച്ചാല്‍ നന്ന് . ഇതേ പ്രശ്നങ്ങള്‍ നിലവിലുള്ള ആ ഗ്രാമത്തില്‍ , ഒരു സര്‍ക്കാര്‍ യൂ പീ സ്കൂള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു ഡിവിഷന്‍ വര്‍ധിപ്പിച്ചത് കാണാന്‍ എന്റെ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് എന്തെ കഴിയുന്നില്ല ?? കാരണം ലളിതം , സ്വന്തം പിള്ളാരെ അണ്‍ എയിഡഡ്‌ സ്കൂളില്‍ ചേര്‍ത്തിട്ട് ആണല്ലോ കൊതിയും നുണയും പറയാന്‍ സര്‍ക്കാര്‍ /എയിഡഡ്‌ സ്കൂളിലേക്ക് ഇറങ്ങുന്നത് !



അവനവന്റെ മക്കളെ എവിടെ പഠിപ്പിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചാല്‍ , ഉണ്ട് . പക്ഷെ ഒരു ചോദ്യം , സ്വന്തമായി ഹോട്ടല്‍ നടത്തുന്ന ഒരാള്‍ ഭക്ഷണം കഴിക്കാന്‍ അടുത്ത ഹോട്ടലില്‍ പോയാല്‍ അയാളുടെ ഹോട്ടലില്‍ എത്ര പേര്‍ കയറും ? അത് തന്നെ ആണ് ഈ കാര്യത്തിലും സംഭവിക്കുന്നത് . വേറെ ഒരു ജോലിയും പോലെ അല്ല അധ്യാപനം . അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നവര്‍ ആണ് .. അത് കൊണ്ടല്ലേ അവര്‍ ബഹുമാന്യരായി തീരുന്നത് . താല്പര്യമില്ലെന്കില്‍ ആ ജോലിക്ക് പോവരുത് . അല്പം ആത്മാര്‍ഥത ഒക്കെ വേണം !!!

Tuesday, May 10, 2011

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ !




എഞ്ചിനീയറിംഗ് ജീവിതത്തില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറ്റാത്ത
ഒരു കാര്യം റെക്കോര്‍ഡ്‌ ബുക്ക്‌
രണ്ടു , അസ്സൈന്മെന്റ് .

എനിക്ക് ചെറുപ്പം തൊട്ടേ മടിയുടെ അസുഖം ഉള്ളതാ .. പിന്നെ ഒന്നും നേരത്തും കാലത്തും ചെയ്യാന്‍ പറ്റില്ലാ ന്നു ഉള്ളതും , മകയിരം നക്ഷത്രത്തിന്റെ ദോഷം ആരിക്കും :-( . അതൊന്നും പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല . ആ .. അപ്പൊ പറഞ്ഞു വന്നത് ഈ അസ്സൈന്മെന്റ് നമ്മള്‍ തന്നെ കുത്തി ഇരുന്നു എഴുതണം , തന്നത്താന്‍ ബുക്ക്‌ ഒക്കെ റെഫര്‍ ചെയ്തു എഴുതണം എന്നൊക്കെ ഫസ്റ്റ് ഇയര്‍ ലെ സാര്‍ പറഞ്ഞു ( അമ്പട പുളുസോ) . പക്ഷെ ഫസ്റ്റ് ഇയര്‍ തന്നെ എനിക്ക് ഒരു അസ്സൈന്മെന്റ് . തന്നത്താന്‍ റെഫര്‍ ചെയ്തു എഴുതേണ്ടി വന്നു . ബേസിക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ന്റെതു . എല്ലാ അലവലാതികളും നേരത്തെ കൊണ്ടു അസ്സൈന്മെന്റ് വെച്ചു . നോക്കി എഴുതാന്‍ ഒരു കോപ്പി പോലും ഇല്ല . അങ്ങനെ ലൈബ്രറിയില്‍ കേറി ബുക്ക്‌ ഒക്കെ എടുത്തു അസ്സൈന്മെന്റ് എഴുതി വെച്ചു.

അങ്ങനെ കാലം കടന്നു പോയി .. ഞാന്‍ ഫോര്‍ത്ത് സെമെസ്റ്ററില്‍ എത്തി .. ജൂനിയേഴ്സ്‌ വന്നു , അവരില്‍ നല്ല പിള്ളാരെ ഒക്കെ പരിചയപ്പെട്ടു ( റാഗിംഗ് ന്നു പറയാന്‍ പാടില്ല ) .. അങ്ങനെ അര്‍മാദിച്ചു നടക്കുന്ന ടൈം . അങ്ങനെ ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ എന്ന് പറയും പോലെ .. ഒരു ആഴ്ച നാല് അസ്സൈന്മെന്റ് ( വേറെ വേറെ സബ്ജെക്റ്റ് ന്റെ ) വെക്കേണ്ടി വന്നു . അപ്പൊ പലരും ജൂനിയേഴ്സ്‌ നോട് അസ്സൈന്മെന്റ് എഴുതി കൊടുക്കാന്‍ പറയാറുണ്ട്‌ .. കലിപ്പിച്ചു പറയും .. എഴുതി താ ന്നു .. നിങ്ങക്കൊക്കെ അറിയുന്ന പോലെ, ഐ ആം എ പാവം .. അങ്ങനെ ഒരു അസ്സൈന്മെന്റ് ന്റെ ഫോടോസ്ടാടും എടുത്തു നടന്നു നീങ്ങുമ്പോള്‍ ഒരു ജൂനിയര്‍ കൊച്ചു എതിരെ വരുന്നു .. പണ്ട് പരിചയപ്പെട്ടതാണ് , ട്രെയിന്‍ ല് ഒരുമിച്ചു പോയിട്ടുണ്ട് ( അയ്യോ .. കോളേജ് ന്നു കൊറേ പേര്‍ ഒണ്ടാരുന്നു ട്രെയിന്‍ല് ) . ചേട്ടാ എന്തൊക്കെ ഒണ്ടു വിശേഷം ന്നു .. ഒന്നും പറയണ്ട .. കൊറേ അസ്സൈന്മെന്റ് ഒണ്ടു . അപ്പൊ ആ കൊച്ചു .. വേണോങ്കി ഒരെണ്ണം ഞാന്‍ എഴുതി തരാം , പഴേ റെക്കോര്‍ഡ്‌ ഒക്കെ തരാമോ .. രക്ഷപ്പെട്ടു ഞാന്‍ ഫോടോസ്ടറ്റ് കൊടുത്തു അസ്സൈന്മെന്റ് എഴുതാന്‍ ഉള്ള പേപ്പര്‍ വിത്ത്‌ രെയ്നോല്ട്സ് പേന കൊടുത്തു . ആ കൊച്ചു മാര്‍ജിന്‍ ഒക്കെ വരച്ചു സംഭവം എഴുതി കൊണ്ടു തരികേം ചെയ്തു . ഞാന്‍ അത് പറഞ്ഞ ഡേറ്റ് നു മുന്നേ സബ്മിട്ടും ചെയ്തു ( അപ്പൊ തന്നെ ടീച്ചറിന് സംശയം തോന്നിക്കാനും :-/ ) .

അങ്ങനെ ഒരാഴ്ച കഴിഞ്ഞു . കോളേജ് ഇല്‍ അസ്സൈന്മെന്റ് ജൂനിയേഴ്സ്‌ നെ കൊണ്ടു എഴുതിക്കുന്നു എന്ന് ഏതോ ഒരു രക്ഷിതാവ് പരാതി കൊടുത്തു . കുറച്ചു പേരെ പൊക്കി എന്നൊക്കെ ന്യൂസ്‌ വന്നു . ഏയ്‌ .. എന്നെ ഒന്നും പോക്കൂല്ല , എന്നൊക്കെ ആശ്വസിച്ചു നടക്കുന്ന ടൈം. അപ്പൊ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ദോസ്ത് പറഞ്ഞു .. അളിയാ .. എന്നെ എച്ച് ഓ ഡീ വിളിക്കുന്നു , ഇനി ആ അസ്സൈന്മെന്റ് കേസ് ആണോ .. ഞാന്‍ എനെന്ര്‍ജി സിസ്റ്റം ന്റെ അസ്സൈന്മെന്റ് ജൂനിയറിനെ കൊണ്ടാ എഴുതിച്ചേ.. ഏയ്‌ അതൊന്നും ആവൂല്ല. എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു മച്ചാനെ പറഞ്ഞു വിട്ടു .. അപ്പൊ തുടങ്ങി , എന്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ ... കുറച്ചു കഴിഞ്ഞപ്പോ ലവന്‍ തിരിച്ചു വന്നു .. അളിയാ പണി പാളി കേട്ടാ , പൊക്കി തെളിവ് സഹിതം പൊക്കി . ഒരു പത്തു അസ്സൈന്മെന്റ് എച്ച് ഓ ഡീ ടെ ടേബിള്‍ ല് ഒണ്ടു . നീ എഴുതിചാരുന്നോ ? ഞാന്‍ .. ആം .. ഒരെണ്ണം . അന്നേ വരെ എഴുതി വെച്ച അസ്സൈന്മെന്റ് എന്തായി എന്നും അത് തിരിച്ചെടുക്കാനും ഒന്നും ഞാന്‍ പോയിട്ടില്ല . സെമെസ്റ്റെര്‍ തീരുമ്പോഴും ടീച്ചേര്‍സ്ന്റെ മേശപ്പുറത്തു എന്റെ അസ്സൈന്മെന്റ് കാണും അന്നേരം അവര്‍ കൊണ്ടു തരിക ആണു പതിവ് . സാഹചര്യം ആണല്ലോ മനുഷ്യനെ പഠിപ്പിസ്റ്റ് ആക്കുന്നത് . അങ്ങനെ ഒരു പഠിപ്പിസ്റ്റ് ആയി എന്റെ അസ്സൈന്മെന്റ് സ്റ്റാഫ് റൂമിലാണോ HOD ടെ ടേബിള്‍ ല് ആണോ എന്നറിയാന്‍ ഞാന്‍ സ്റ്റാഫ് റൂമില്‍ എത്തി .

ഞാന്‍ ചെന്നു അസ്സൈന്മെന്റ് ന്റെ ഇടയ്ക്കു നിന്നു എന്റെ അസ്സൈന്മെന്റ് തപ്പുമ്പോള്‍ മിസ്സ്‌ വന്നു .
"എന്താഡോ"
" അത് മിസ്സേ അസ്സൈന്മെന്റ് എടുക്കാന്‍ വന്നതാ "
"ഹ്മം .. തന്റെ അസ്സൈന്മെന്റ് ഇവിടെ ഇല്ല . HOD ടെ റൂമിലാണ് . ഞാന്‍ A+ ഒക്കെ ഇട്ടതാരുന്നു . തന്നത്താന്‍ എഴുതിയതല്ല അല്ലെ "
ഹമ്മേ ! Got work !! പണി കിട്ടീ ... !!!

അങ്ങനെ ഇനി എന്ത് ചെയ്യും ന്നു അന്തം വിട്ടു സ്പിയര്‍ സ്വാളോ ചെയ്തു നിക്കുന്ന നേരം , ക്ലാസിലെ വേറെ ഒരു മച്ചമ്പി വന്നു .
ഇഞ്ചി കടിച്ച മുഖഭാവം .
"ഡേയ് എന്നാ പറ്റി "
" ഒന്നും പറയണ്ട .. HOD ടെ റൂമില്‍ ആരുന്നു . അസ്സൈന്മെന്റ് കേസില്‍ എന്നെ പൊക്കി . ഓരോരുത്തരെ ആയി വിളിച്ചു കൊടഞ്ഞോണ്ടിരിക്കുവാ ഇനി നമ്മടെ കട്ടപ്പനക്കാരന്റെ ടേണ്‍ ആണു . അവനോടു പറയാന്‍ പോകുവാ "
"ഡാ .. വേറെ ആരൊക്കെ ഒണ്ടു ലിസ്റ്റില്‍ "
"മൊത്തം പതിനൊന്നു പേര്‍ .. ഓരോ സ്ലോട്ട് ആയിട്ടാ .. ആ ... നീ 11th മാന്‍ ആണു കേട്ടാ നിന്റെ വിചാരണ മറ്റന്നാള്‍ ആണു "
"അയ്യോ ... ഞാന്‍ നാളെ വീട്ടില്‍ പോവാനിരിക്കുവാ ഇനി എന്ത് ചെയ്യും .."
"ആ .. എന്തായാലും പോക്കും നീ പോയി കീഴടങ്ങു "
യെസ് .. അത് തന്നെ നല്ലത് .. ഇപ്പ ചെന്നു കീഴടങ്ങിയാ നാളെ വീട്ടിലെങ്കിലും പോവാം .പോയേച്ചു വരണോ വരണ്ടയോ എന്ന് തീരുമാനം ആകുകയും ചെയ്യും .
"ഡാ എങ്ങനാ നമ്മളെ പൊക്കിയത് "
" അതോ ഒരു കമ്പ്ലൈന്റ് കിട്ടി .. അപ്പൊ നമ്മടെ എല്ലാം അസ്സൈന്മെന്റ് ഉം സെഷണല്‍ എക്സാം ന്റെ പേപ്പര്‍ ഉം കമ്പയര്‍ ചെയ്തു പൊക്കിയത .. അസ്സൈന്മേന്റും ആന്‍സര്‍ ഷീറ്റും പിന്‍ ചെയ്തു വെചെക്കുവാ .. രക്ഷപ്പെടാന്‍ പറ്റൂല്ല മോനെ "
വെരി ഗുഡ് !!!

ഒരു റൌണ്ട് പ്രാണായാമം ഒക്കെ ചെയ്തു , മനസ്സ് ശാന്തമാക്കി നേരെ ഹോട് ടെ റൂമിലെത്തി .
"എന്താടോ"
"സാര്‍ അത് അസ്സൈന്മെന്റ് "
"അസ്സൈന്മന്റ്റ് ഓ "
( ഹ്മം .. ഗള്ളന്‍ മുടിഞ്ഞ ആക്ടിംഗ് , ഒന്നും അറിയാത്ത പോലെ )
"ആം .. എന്റെ അസ്സൈന്മെന്റ് ഇവിടാന്നു മിസ്സ്‌ പറഞ്ഞു "
"തന്നെ ഇങ്ങോട്ട് ആരേലും വിളിപ്പിച്ചോ ?? ഉവ്വോ ?? "
"ഇല്ല സാര്‍ "
"പിന്നെ എന്തിനു വന്നു ... വിളിക്കുമ്പോ വന്നാ മതി "
"സാര്‍ അത് നാളെ .. "
"നാളെയോ ??? "
"സാര്‍ നാളെ എനിക്ക് വീട്ടില്‍ പോവണം "
"അത് ശരി .. സ്ഥിരമായി വീട്ടില്‍ ഇരിക്കാനുള്ള പണി ആണു താന്‍ ചെയ്തത് എന്ന് അറിയാമോ "
(മ്മേ .. പ്യാടിപ്പിക്കാതെ .. ഞാന്‍ ഒരു പാവല്ലേ :-/)
"സോറി സാര്‍ "
"സോറി യോ ... ?"
പഴഞ്ചൊല്ലില്‍ പതിരില്ല .. ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ ആണല്ലോ .. ആണ്ടെ വരുന്നു എം എല്‍ പി സാര്‍ ..
" എന്താ സാറേ ഇവന്‍ ഇവിടെ "
" അത് .. മറ്റേ അസ്സൈന്മെന്റ് കേസ് ആണു "
"ഓ പതിനൊന്നും പേരില്‍ ഒരാള്‍ .. അല്ലെ "
ഞാന്‍ ... " ഹ്മ്മം ..."
ഇടി വെട്ടി , പാമ്പ് കടിച്ചു നിക്കുന്ന എന്റെ നേര്‍ക്ക്‌ സൂപ്പര്‍ ഫാസ്റ്റ് പാഞ്ഞു വരുന്ന പോലെ എം എല്‍ പീ സാര്‍ ..
" ഹൊ .. നിങ്ങള്‍ ഒക്കെ പ്രൈവറ്റ് സെക്രടരിയെ വെച്ചു ആണു അസ്സൈന്മെന്റ് എഴുതിക്കുന്നെ അല്ലെ . പഠിക്കാറോ ഇല്ല എന്നാ ഒരു അസ്സൈന്മെന്റ് എങ്കിലും തന്നത്താന്‍ എഴുതുക ... "
ഞാന്‍ തല കുനിച്ചു പാവമായി നിന്നു ..
അപ്പൊ HOD
"എടൊ താന്‍ ചെയ്തത് എന്ത് തെറ്റാന്നു അറിയാമോ ?"
ഞാന്‍ " അസ്സൈന്മെന്റ് ജൂനിയറിനെ കൊണ്ടു എഴുതിച്ചു "
"അത് എന്ത് കേസ് ആണെന്ന് അറിയാമോ " ഇത്തവണ എം എല്‍ പീ സാര്‍ ആരുന്നു
ഞാന്‍ തല കുനിച്ചു തന്നെ നിന്നു ..
സാര്‍ തുടര്‍ന്ന് "റാഗിംഗ് കേസ് ...."
എനിക്കൊരു ചാഞ്ചാട്ടം ഇല്ലാ എന്ന് HOD ക്ക് സംശയം .. അപ്പൊ പുള്ളി ..
" താന്‍ ചെയ്തത് ആള്‍മാറാട്ടം ആണു .. ആള്‍മാറാട്ടം .. "
(ഈശോ .. അതെപ്പോ .. ഇയാള് എന്നെ ചിരിപ്പിക്കും . :-/ :-/ .. കഷ്ടപ്പെട്ട് സീരിയസ് ആയി നിന്നു )
"സോറി സര്‍ .. ഇനി ആവര്‍ത്തിക്കില്ല "
"ഹ്മം .. ദിസ്‌ ഈസ്‌ ലാസ്റ്റ് വാണിംഗ് .. പോയി ഒരു അപ്പോളജി ലെറ്റര്‍ എഴുത് .. ഇവിടെ ഇരുന്നു തന്നെ എഴുത് അല്ലെങ്കി അതും താന്‍ ജൂനിയേഴ്സ്‌ നെ കൊണ്ടു എഴുതിക്കും "
(ആഹാ .. സാറിനു ഇത്രേം ബുദ്ധി ഒക്കെ ഒണ്ടാരുന്നു ന്നു നെറ്റ്‌വര്‍ക്ക് തിയറി പഠിപ്പിച്ചപ്പോ തോന്നിയില്ല )
ഇനി ഈ പണ്ടാരം എങ്ങനെ എഴുതും ഇംഗ്ലീഷ് ല് എഴുതണ്ടേ .. എന്നൊക്കെ കണ്‍ഫ്യൂഷന്‍ അടിച്ചു ആ റൂമിലെ ഒരു ടേബിള്‍ ല് ചെന്നു ഇരുന്നു .. ആഹാ .. അവിടെ കിടക്കുന്നു ഞാന്‍ നേരത്തെ കണ്ട മച്ചാന്റെ അപോളജി ലെറ്റര്‍ .. വൂ ഹൂ .. അതെടുത്തു മുന്നിലോട്ടു വെച്ചു .. ടപ്പേ ടപ്പേ ന്നു സംഭവം എഴുതി ഒപ്പും ഇട്ടു കൊണ്ടു കൊടുത്തു .
അപ്പൊ എം എല്‍ പീ സാര്‍ " ഹ്മം . തനിക്കു അപോളജി ലെറ്റര്‍ എഴുതി നല്ല ശീലം ആണെന്ന് തോന്നുന്നല്ലോ .. പെട്ടെന്ന് എഴുതി കൊണ്ടു വന്നേക്കുന്നു ..."
(ആഹാ .. നല്ല ഇമ്പ്രഷന്‍ .. ഞാന്‍ ഇവിടെ ഒരു കലക്ക് കലക്കും .. അടുത്ത കൊല്ലം ലാബിലും എം എല്‍ പീ സാര്‍ ഒണ്ടല്ലോ .. ഹീശ്വരാ ..)
ഞാന്‍ ഭവ്യതയോടെ " സാര്‍ "
HOD " എന്താടോ നിക്കുന്നെ .. ഇറങ്ങി പോടോ .. " എന്നൊരു ആട്ടും ..
അങ്ങനെ അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ !


ഈ അസ്സൈന്മെന്റ് കേസില്‍ പതിനൊന്നു പേര്‍ ആണു പിടിക്കപ്പെട്ടതു .. അവര്‍ അസ്സൈന്മെന്റ് ഇലവന്‍ എന്ന പേരില്‍ അറിയപ്പെട്ടു !

Monday, May 2, 2011

ജാക്ക്ഫ്രൂട്ട് ഷേക്ക്‌ !


ഏറ്റവും വലിപ്പം ഉള്ള കോമ്പൌണ്ട് ഫ്രൂട്ട് ആണ് ജാക്ക്ഫ്രൂട്ട് ന്നു അടിപൊളി പേരുള്ള മ്മടെ സ്വന്തം ചക്ക .
പ്ലാവ്‌ എന്ന് പേരാകുന്ന മരത്തില്‍ , വേണമെങ്കില്‍ വേരില്‍ പോലും കായ്ക്കുന്ന ഇനം ( പഴംചോല്ലില്‍ പതിരില്ല)
നമ്മള്‍ ( നാട്ടിന്‍ പുറത്തുകാര്‍ ) വല്ല്യ വില കൊടുക്കാത്ത ഒരു ഫ്രൂട്ട് ആണ് . എങ്കിലും ഇവന്‍ പുലി ആണ് . ബംഗ്ലാദേശിന്റെ
ദേശീയ ഫലം ആണ് കക്ഷി ! പൊതുവേ ചക്ക രണ്ടു ഇനം ഒണ്ടു .. കൂഴ യും വരിക്കയും . കൂഴച്ചക്ക പഴുത്ത് കഴിഞ്ഞാല്‍ കുഴഞ്ഞു
കുഴഞ്ഞു ഇരിക്കും , വരിക്ക നല്ല ഗ്ലാമര്‍ ആണ് . തേന്‍ വരിക്ക എന്ന് ചില വരിക്കച്ചക്കക്ക് പറയാറുണ്ട്‌ , രുചിയിലെ കേമത്തം കൊണ്ടാണ് അങ്ങനെ ഒരു വിളി കിട്ടിയത് .

അപ്പൊ പറഞ്ഞു വന്നത് , ഇങ്ങനെ ഗ്രാമ പ്രദേശങ്ങളില്‍ സുലഭമായി കിട്ടുന്ന ചക്ക കൊണ്ട് നല്ല രുചി ഉള്ള ഷേക്ക്‌ ഉണ്ടാക്കാം എന്നതാണ് .വേനല്‍ കാലത്തിനു പറ്റിയ ഒരു ഫലം ആണ് ചക്ക . പഴങ്ങളില്‍ കേമന്‍ മാങ്ങ ആണെങ്കിലും , അത് ഒരു 'ചൂടുള്ള' പഴം ആണെന്ന് പറയുന്ന കേട്ടിട്ടുണ്ട് , എന്താണോ എന്തോ ..

വേണ്ട സാധനങ്ങള്‍ :

  • വരിക്കച്ചക്ക പഴുത്തത്
  • തേങ്ങാപ്പാല്‍
  • ശര്‍ക്കര
  • ഏലക്ക
  • മിക്സി

ചക്ക പൊളിച്ചു അംഗരക്ഷകരായ ചകിണിയില്‍ നിന്നും ചക്കച്ചുളകളെ മോചിപ്പിക്കുക . ഈ പ്രക്രിയ ചെയ്യുമ്പോള്‍ കയ്യില്‍ അല്പം വെളിച്ചെണ്ണ പുരട്ടുക ആണെങ്കില്‍ , ചക്ക അരക്ക് അഥവാ ചക്ക മുണഞ്ഞിന്‍ കയ്യില്‍ പറ്റിപ്പിടിക്കില്ല . ഈ ചക്കച്ചുളകള്‍ ഒരു കത്തി കൊണ്ട് മുറിച്ചു അതിലെ ചക്കക്കുരുവിനെ പുറത്തെടുക്കുക , അതിനു ശേഷം ,ഒരു മൂന്നു മുതല്‍ അഞ്ചു മില്ലിമീറ്റര്‍ വീതിയില്‍ മുറിക്കുക ( ചിത്രം ശ്രദ്ധിക്കുക ).

ചക്കച്ചുള ഇങ്ങനെ ക്രമീകരിക്കുക

3 - 5 മി . മി വീതിയില്‍ അരിഞ്ഞു വെച്ച ചക്കച്ചുള

ഇതിനു ശേഷം , പൊതിച്ച തേങ്ങ കിട്ടുന്നവര്‍ അതു നടുവേ പൊട്ടിക്കുക , പൊതിക്കാത്ത തേങ്ങ ആണെങ്കില്‍ അതിനെ ഒരു പാര/വാക്കത്തി /തേങ്ങാ പൊതിയന്‍ ഉപയോഗിച്ച് പൊതിച്ച് അതിനു ശേഷം രണ്ടായി പൊട്ടിക്കുക . പിന്നെ ചിരവ എന്ന മാരകമായ ഉപകരണം ഉപയോഗിച്ച് തേങ്ങാപ്പീരയെ തേങ്ങയില്‍ നിന്നും ചിരകി എടുക്കുക . ഈ തേങ്ങാ പീരയെ പ്രോസസ് ചെയ്തു ( ഞെക്കി പിഴിഞ്ഞ് ) അതില്‍ നിന്നും തേങ്ങാപാല്‍ എക്സ്ട്രാക്റ്റ്‌ ചെയ്യുക . ഇതിനെ ഒരു ഗ്ലാസ്‌ / കപ്പ് ഇല്‍ എടുത്തു വെക്കുക ആവശ്യം വരും ! . പാല്‍ എടുത്തതിനു ശേഷം ഉള്ള തേങ്ങാപ്പീര ചമ്മന്തി അരക്കാന്‍ ഉപയോഗിക്കാവുന്നതാണ് .
തേങ്ങാ പൊതിച്ച് .. ഉടച്ചു .. ചിരകി തേങ്ങാപ്പീര ആക്കി മാറ്റുന്നത്


ഈ രണ്ടു ഘടകങ്ങളും തയ്യാറായാല്‍ , ശര്‍ക്കരപ്പാനി നിര്‍മിക്കാന്‍ ഉള്ള സമയം ആയി . ആവശ്യത്തിന് ശര്‍ക്കര എടുത്തു അതിനെ തല്ലി പൊട്ടിച്ചു ഒരു പാത്രത്തില്‍ ഇടുക അല്പം വെള്ളം ഒഴിക്കാം.അതിനു ശേഷം അടുപ്പത് വെച്ച് ഉരുക്കുക , ശ്രദ്ധിച്ചില്ലെങ്കില്‍ കരിഞ്ഞു പാത്രം ഒരു പരുവം ആവും . അതായത് അടുപ്പത് വെച്ചിട്ട് എഫ് ബീ നോക്കുക , ബസ്‌ ചെയ്യുക മുതലായ കലാപരിപാടികള്‍ ചെയ്യരുത് എന്ന് !. ഇടയ്ക്കിടെ ഇളക്കികൊടുക്കുക . ശര്‍ക്കര നല്ലതായി ഉരുകിയാല്‍ അരിച്ചെടുക്കുക ( പലപ്പോഴും ശര്‍ക്കരയില്‍ കരടു കാണും ). ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റുക
.
ശര്‍ക്കരപ്പാനി തയ്യാറാക്കുന്നു

ഇനി അല്പം ഏലക്ക എടുത്തു ഇടിച്ചു പൊടിക്കുക . അതും ഒരു കൊച്ചു പാത്രത്തില്‍ എടുത്തു വെക്കുക .
ഏലക്കാപ്പൊടി
ഇത്രയും സാധനങ്ങള്‍ തയ്യാറായാല്‍ , നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം ആദ്യം അരിഞ്ഞു വെച്ച ചക്കച്ചുള മിക്സി ഉപയോഗിച്ച് തരിയില്ലാതെ അരക്കുക . ആ ജാറിലേക്ക് തന്നെ നേരത്തെ തയ്യാറാക്കി വെച്ച തേങ്ങാപ്പാലും ശര്‍ക്കര പാനിയും ചേര്‍ക്കുക . അല്‍പ സമയം കൂടി മിക്സി പ്രവര്‍ത്തിപ്പിക്കുക ,ഈ സമയം പൊടിച്ചു വെച്ച ഏലക്കായും ചേര്‍ക്കാവുന്നതാണ് . രണ്ടു മൂന്നു ഐസ് ക്യൂബ്സ് ഇട്ടാല്‍ നല്ല തണുപ്പ് കിട്ടും . ഇപ്പോള്‍ നമ്മളുടെ ചക്ക ഷേക്ക്‌ തയ്യാറായി കേട്ടാ . ഇനി വീട്ടില്‍ അനിയന്‍ / അനിയത്തി ഒണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുക അല്‍പ സമയം കഴിഞ്ഞും അവര്‍ ആക്ടീവ് ആയി നടക്കുന്നുണ്ടെങ്കില്‍ ധൈര്യമായി കഴിക്കൂ .


ചക്ക ഷേക്ക്‌ - എലിവേഷന്‍

ചക്ക ഷേക്ക്‌ - പ്ലാന്‍
ഞാന്‍ ആദ്യം അനിയന് അര ഗ്ലാസ്‌ കൊടുത്തു പിന്നെ ഞാന്‍ കുടിച്ചു .അമ്മയ്ക്കും ഒരു അര ഗ്ലാസ്‌ കൊടുത്തു , എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു . അച്ഛന് ഒരിത്തിരി കൊടുത്തു . അത്ര ഇഷ്ടപ്പെട്ടില്ലാന്നു ( ഓ, അച്ഛന്‍ പണ്ടേ ജാഡ ആണ് :-/ ) . ചക്ക ഷേക്ക്‌ ഒക്കെ കുടിച്ചു ടീ വീ കാണാന്‍ പോവുമ്പോ ഒരു വിളി, മാതാശ്രീ ആണ് .
ഡാ ചെര്‍ക്കാ ഈ പാത്രം എല്ലാം കൂടെ നശിപ്പിച്ചു വെച്ചിട്ട് ടീ വീ കണ്ടോണ്ട് ഇരിക്കുന്നോ .. വന്നു കഴുകി വെക്കെടാ .. അവനു ഫോട്ടോ എടുക്കാന്‍ ഓരോ പരിപാടികള്‍ !!
ഇതിനാണോ .. വേലി പാമ്പ് .. പോക്കെറ്റ്‌ .. ന്നു പറയുന്നേ ???

Thursday, April 21, 2011

രാവണ പുത്രി - വയലാര്‍

രാവണ പുത്രി - വയലാര്‍






യുദ്ധം കഴിഞ്ഞു ..കബന്ധങ്ങള്‍
ഉന്മാദ നൃത്തം ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളം കെട്ടി നിന്ന മണ്‍മെത്തയില്‍
കാല്‍ തെറ്റി വീണു നിഴലുകള്‍
ധൂമില സന്ഗ്രാമ രംഗങ്ങളില്‍
വിഷ ധൂളികള്‍ വീശും ശരസഞ്ചയങ്ങളില്‍
തെന്നല്‍ മരണം മണം പിടിക്കുംപോലെ
തെന്നി നടന്നു പടകുടീരങ്ങളില്‍
ആ യുദ്ധ ഭൂവില്‍ നിലം പതിച്ചു
രാമസായകമേറ്റു തളര്‍ന്ന ലന്കെശ്വരന്‍
കൃഷ്ണ മണികള്‍ മറിയും മിഴികളില്‍ ഉഷ്ണം പുകയും
മനസ്സില്‍ കയങ്ങളില്‍ മൃത്യു പതുക്കെ പതുക്കെ
ജീവാണുക്കള്‍ കൊത്തി വിഴുങ്ങും ശിരോ മണ്ഡലങ്ങളില്‍
അപ്പോഴും രാവണന്നു ഉള്ളിലൊരന്തിമ സ്വപ്നമായ്‌ നിന്നൂ
മനോജ്ഞായാം മൈഥിലി .. ഓര്‍മ്മകള്‍ക്കുള്ളില്‍ മണിചിലമ്പും
കെട്ടി ഓടി നടക്കുന്നു പിന്നെയും മൈഥിലി

പണ്ട് വനാന്ത വസന്ത നികുഞ്ചങ്ങള്‍ കണ്ടു നടന്ന മദാലസ യവ്വനം
അന്നാദ്യമെത്തി പിടിച്ചു കശക്കിയ മന്ദാരപുഷ്പത്തെ ഓര്‍ത്തുപോയ്‌ രാവണന്‍
വേദവതിയെ മലര്‍ശര സായകം വേദനിപ്പിക്കാത്ത പൂജാമലരിനെ
അന്നാക്രമിച്ചൂ തളച്ചിടാനാവാത്ത തന്‍ അഭിലാഷം മദഗജം മാതിരി
അന്നവള്‍ ഉഗ്ര പ്രതികാര വഹ്നിയായ്‌ തന്‍ മുന്നില്‍ നിന്ന് ജ്വലിച്ചടന്ഗീടവേ
അഗ്നിയെ സാക്ഷി നിറുത്തി മുഴങ്ങിയോരശാപമോര്‍ത്തു നടുങ്ങീ ദശാനനന്‍
രക്തഫണങ്ങള്‍ വിതിര്‍ത്തുലഞ്ഞാടുന്നു മൃത്യുവിന്‍ തേരില്‍ ആ ക്രുദ്ധ ശാപോക്തികള്‍

എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമ നീ മരിക്കും
നിനക്കെന്നില്‍ ജനിക്കും പെണ്‍കിടാവിനാല്‍ ...
അന്നേ മനസ്സിന്‍ ചിറകിന്നു കൊണ്ടതാണ്
അമ്പുകള്‍ പോല്‍ ആ മുനയുള്ള വാക്കുകള്‍
മാറില്‍ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം
വലിചെടുതീടവേ കണ്ണ് നിറഞ്ഞു പോയ്‌ രാവണന്നു ..
ആ കാട്ടുപെണ്ണില്‍ പിറന്ന മകളാണ് മൈഥിലി

പെറ്റു വീണപ്പോഴേ തന്‍ മണിക്കുഞ്ഞിനെ പെട്ടിയിലാക്കി
ഒഴുക്കീ ജലധിയില്‍ ... തന്റെ മനസ്സിന്‍ തിരകളില്‍
പൊങ്ങിയും തങ്ങിയും ആ പൈതല്‍ എങ്ങോ മറഞ്ഞു പോയ്‌
പ്രാണഭയവും പിതൃത്വവും ജീവിത വീണ മുറുക്കി വലിച്ചു പൊട്ടിച്ച നാള്‍
എന്തോരന്തര്‍ദാഹം എന്താത്മവേദന എന്തായിരുന്നു മനസ്സിലാസംഭവം ..
നാദരൂപാത്മകന്‍ പിന്നീടൊരിക്കലാ നാരദന്‍ പുത്രിയെ പറ്റി
പറഞ്ഞ നാള്‍ തന്നുള്ളില്‍ ഒന്നാമതുണ്ടായ മോഹമാണ്
ഒന്ന് മകളെ ഒരു നോക്ക് കാണുവാന്‍
കണ്ടൊന്നു മാപ്പ് ചോദിക്കുവാന്‍ .. ആ മണിച്ചുണ്ടില്‍
ഒരച്ഛന്റെ മുത്തം കൊടുക്കുവാന്‍

ചന്ദ്രിക ചന്ദനം കൊണ്ട് വന്നീടിലും
പൊന്നശോകങ്ങള്‍ വിരിഞ്ഞു വന്നീടിലും
ഇങ്ക് ചോദിച്ചു മണിതൊട്ടിലില്‍ കിടന്നു
ഇന്ദ്രജിത്ത് ആയിരം വട്ടം ചിരിക്കിലും ..
ശ്ലഷ്ണ ശിലാമണി ഹര്മ്യത്തില്‍ മാദക
സ്വപ്നമയ തൂലികാ ശയ്യയില്‍ ..
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ് മണ്ടോതരി
വന്നടുങ്ങി കിടക്കിലും
കണ്ണോന്നടച്ചാല്‍ കരളിന്നകത്തു
ഒരു പൊന്നും ചിലമ്പ്‌ കിലുക്കും കുമാരിക
ഓമനത്തിങ്കള്‍ കിടാവുപോല്‍ തന്നുള്ളില്‍
ഓടി നടന്നു ചിരിക്കും കുമാരിക
ഓമലേ ഭീരുവാണച്ഛന്‍ .. അല്ലെങ്കില്‍ നിന്‍
പൂമെയ് സമുദ്രത്തില്‍ ഇട്ടേച്ചു പോരുമോ ...
നീ മരിച്ചില്ല ജനകന്റെ പുത്രിയായ്‌
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ ..

പുഷ്പവിമാനത്തില്‍ നിന്നെയും കൊണ്ടച്ഛന്‍ ഈ പത്തനത്തില്‍
ഇറങ്ങിയ നാള്‍ മുതല്‍ .. നിന്നെ അശോക തണല്‍ വിരിപ്പില്‍
കൊണ്ട് ചെന്ന് നിറുത്തി കരയിച്ച നാള്‍ മുതല്‍
എന്തപവാദങ്ങള്‍ എന്തെന്തു നാശങ്ങള്‍
എന്തപവാദങ്ങള്‍ എന്തെന്തു നാശങ്ങള്‍
എല്ലാം സഹിച്ചു മനശാന്തി നേടുവാന്‍

യുദ്ധതിനിന്നലെ പോരും വഴിക്ക്
തന്‍ പുത്രിയെ കണ്ടതാണന്ത്യ സന്ദര്‍ശനം
എല്ലാം പറഞ്ഞു .. മകളുടെ കാല്‍ പിടിചെല്ലാം പറഞ്ഞു
മടങ്ങി തിരിക്കവെ .. തന്‍ നെഞ്ചില്‍ വീണ കുമാരിതന്‍
മായാത്ത കണ്ണീരിനുള്ളില്‍ പിതൃത്വം തളിര്‍ത്തു പോയ്‌ ..

വേദന ജീവനില്‍ മൃത്യുവിന്‍ വാള്‍ വീണ വേദന കൊണ്ട്
പുളഞ്ഞു പോയ്‌ രാവണന്‍
ചുറ്റും ചിറകടിച്ചാര്‍ക്കുകയാണ് ഇന്ദ്രജിത്തിന്‍ ശവം തിന്ന
കാലന്‍ കഴുകുകള്‍ ..
ലങ്ക ശിരസ്സുമുയര്‍ത്തി ലോകാന്തര ഭംഗി നുകരും
ത്രികൂട ശൈലങ്ങളില്‍
പ്രേതപ്പറമ്പില്‍ കരിന്തിരി കത്തിച്ച മാതിരി നിന്നു
ഉഷശുക്ര താരകം ...
ദാശരഥിതന്‍ പടപ്പാളയങ്ങളില്‍ വീശിയടിച്ചു
ജയോന്മാദ ശംഖൊലി ..
മന്ത്ര പടഹധ്വനി മുഴങ്ങി ..
മന്ത്ര മണ്ഡപം തന്നില്‍ എഴുന്നെള്ളി രാഘവന്‍
മാരുതി ചോദിച്ചു , മൈഥിലിയെ കൊണ്ട് പോരുവാന്‍ വൈകി
വിടതരൂ പോട്ടെ ഞാന്‍
സീതയെ ശുദ്ധീകരിക്കുവാന്‍ കാട്ടുതീ ഊതി പിടിപ്പിച്ചു
വാനര സേനകള്‍ ....


Tuesday, April 5, 2011

കോക്കനട്ട് ജയന്റ് പ്രോണ്‍സ് !

വെള്ളിയാഴ്ച ബോന്ജോരി മന്ന ന്നു പേരുള്ള ഒരു റെസ്റ്റോറന്‍റ് ഇല്‍ ഡിന്നര്‍ നു പോയി . ബംഗാളി സ്റ്റൈല്‍ ആണ് അവിടെ .മെനു ഒക്കെ ബെന്ഗാളിയില്‍ ആണ് .. ഓര്‍ഡര്‍ എടുക്കാന്‍ വരണ ചേട്ടനോട് അതെന്താ ഇതെന്താ ന്നൊക്കെ ചോയിച്ച് ഏതാണ്ടൊക്കെ ഓര്‍ഡര്‍ ചെയ്തു . മീന്‍ കറി അടക്കം എല്ലാ കറികള്‍ക്കും നല്ല മധുരം ആയിരുന്നു . എന്നാ പിന്നെ ദാലും റൊട്ടിയും കഴിക്കാം എന്ന് കരുതിയപ്പോള്‍ ദാലില്‍ മൊത്തം മുന്തിരി .. കഴിക്കാന്‍ ചെറിയ ബുദ്ധിമുട്ട് . എന്നാല്‍ വേറെ ഒരു കറി കൂടെ പറയാം എന്ന് സുഹൃത്ത് . മെനു ഒക്കെ നോക്കി ഇരുന്നപ്പോ ഒരു വെയിറ്റര്‍ ചേട്ടന്‍ വന്നു ..

വാട്ട് ഈസ്‌ ദിസ്‌ ന്നൊക്കെ കഷ്ടപ്പെട്ട് ചോദിച്ചു . വെയിറ്റര്‍ ചേട്ടന്‍ യെ വഹാം കി യഹാം .. പ്രോന്‍സ്‌ .. ഹേ .. ഹും . മൊത്തം കേട്ടതില്‍ നിന്നും പ്രോന്‍സ്‌ എന്നൊരു വാക്ക് മാത്രം ഫില്‍റ്റര്‍ ചെയ്തു എടുത്തു . അതില്‍ ബെയ്സ് ചെയ്തു രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു . എന്തോ ഇംഗ്ലീഷ് ഹിന്ദി ബംഗാളി മിക്സ് ഭാഷയില്‍ ഉള്ള പുള്ളിയുടെ സംസാരം നമ്മക്ക് പിടി കിട്ടുന്നില്ലെന്ന് പുള്ളിക്ക് പിടി കിട്ടി . വേറെ ഒരു ചേട്ടനെ പറഞ്ഞു വിട്ടു .. വാട്ട്‌ ഈസ്‌ ദിസ്‌ ആവര്‍ത്തിച്ചു . ദിസ്‌ ഈസ്‌ പ്രോന്‍സ്‌ ... കൊക്കൊനട്ട് .. ഓഫ് ദി ജയന്റ് .... abcd efgh ... പ്രോന്‍സ്‌ ന്റെ കൂടെ ഒരു കൊക്കൊനട്ട് കൂടെ ഇത്തവണ ഡീക്കോഡ്‌ ചെയ്തു എടുക്കാന്‍ പറ്റി . ദാറ്റ്‌ മീന്‍സ്‌ .. തെങ്ങ അരച്ച് വെച്ച പ്രോന്‍സ്‌ .. രച്ചപ്പെട്ടു . കേരള സ്റ്റൈല്‍ തെങ്ങ അരച്ച് വെച്ച ചെമ്മീന്‍ കറി ആണെന്ന് ഉറപ്പിച് .. ഒരെണ്ണം കൊണ്ടോരാന്‍ പറഞ്ഞു ..

നുമ്മ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്തു ഇരുന്നു . ആദ്യം ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചേട്ടന്‍ ആണ് സാധനം കൊണ്ടോന്നത് , ദോഷം പറയല്ലല്ലോ .. ഞെട്ടി ന്നു പറഞ്ഞാല്‍ ഞെട്ടി .. തേങ്ങാ അരച്ച് വെച്ച പ്രോന്‍സ്‌ കറി കൂട്ടി റൈസ്‌ തിന്നാന്‍ ഇരുന്ന ഞങ്ങക്ക് മുന്നില്‍ ഒരു കരിക്കിന്റെ അകത്തു സ്ട്രോ പോലെ ഇട്ടു വെചെക്കുന്ന ഒരു ചെമ്മീന്‍/ കൊഞ്ച് അതാ വന്നിരിക്കുന്നു . ഡസ്പ് അളിയാ ഡസ്പ് ! കണ്ണും മിഴിച്ചു ഒരു 12 സെക്കന്റ്‌ അങ്ങനെ ഇരുന്നു . പിന്നെ ചോദിച്ചു .. യെ കൈസേ ഖാ സക്തെ ഹും ഹോ ഹൌ ??? ഹൌ ?? 8 സെകന്റ്സ് ആ ചേട്ടന്‍ എന്റെ നേരെ നോക്കി നിന്ന്‍ . പിന്നെ ഒറ്റ പോക്ക് .. ഇതെന്തരു എന്ന ചിന്തയില്‍ ചിന്താവിഷ്ടനായ ഞാന്‍ ആയി ഞാന്‍ ഇരുന്നു .

അപ്പൊ ഓര്‍ഡര്‍ എടുക്കാന്‍ വന്ന മറ്റേ ചേട്ടന്‍ വന്നു . ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു .. ഹൌ ഈസ്‌ ദി ഈറ്റിംഗ് ? ( എങ്ങനെ ഇതിനെ വയറ്റില്‍ ആക്കും ചെട്ടോയ്‌ ) . ഓകെ ഒരു അഞ്ചു മിന്റ് യിപ്പ ശരിയാക്കി തരാം എന്ന ഭാവം ചേട്ടന്റെ മുഖത്ത് . ചേട്ടന്‍ കരിക്ക്‌ വിത്ത് ജയന്റ് പ്രോന്‍സ്‌ ഉം എടുത്തു ഒറ്റ പോക്ക് ! അകതൂന്നു മൈതീനെ ... ആ ചെറീയെ സ്ക്രൂ ഡ്രൈവര്‍ പോലെ എന്തോ പറയുന്ന കേട്ടു . തിരിച്ചു ഒരു പാത്രത്തില്‍ ആ കൊഞ്ചിനെ രണ്ടു പീസ്‌ ആക്കീത് .. വേറെ ഒരു പാത്രത്തില്‍ ഒരല്പം ഗ്രേവി . വികാരമില്ലാത്ത കൊഞ്ചിനെ സാപ്പിട്ടു ബില്ലും കൊടുത്തു ഇറങ്ങുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങള്‍ . ഒരുത്തി , ഇന്ന് പീ ജീ യില്‍ കഞ്ഞീം ചമ്മന്തീം ഒണ്ടു ഞാന്‍ രക്ഷപ്പെട്ടു . നീ എന്ത് ചെയ്യും ന്നു എന്നോട് .. പോകുന്ന വഴിക്ക് ഒരു പാക്കറ്റ്‌ ബ്രെഡ്‌ മേടിചോണ്ട് പോവാം അല്ലാണ്ടെന്താ ചെയ്യുക

Friday, April 1, 2011

കണ്ടത് പറഞ്ഞാല്‍ - ഉറുമി



കൊറേ നാളായി കാണണം കാണണം ന്നു കാത്തിരുന്നു കണ്ട സിനിമ ആണ് ഉറുമി . റിലീസ്‌ ദിവസം തന്നെ കാണാന്‍ പറ്റി .
പൃഥ്വിരാജ് നിര്‍മാതാവ് ആവുന്നു എന്ന ഒരു വിശേഷവും ഉറുമിക്ക് ഉണ്ട് . സന്തോഷ്‌ ശിവന്‍ , അനന്തഭദ്രതിനു ശേഷം മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം .
ശങ്കര്‍ രാമകൃഷ്ണന്‍(ഐലന്റ് എക്സ്പ്രസ് - കേരള കഫെ ) ആണ് കഥയും തിരക്കഥയും . കൈതപ്രം - ദീപക്‌ ദേവ് ടീം ആണ് ഗാന രചന സംഗീതം .
പ്രധാന താരങ്ങള്‍ : പൃഥ്വിരാജ്,പ്രഭു ദേവ , ജെനീലിയ ഡിസൂസ , ജഗതി .


എല്ലാര്‍ക്കും അറിയുന്ന പോലെ .. ഗാമയെ വധിക്കാന്‍ തീരുമാനിച്ച ഒരു യുവാവിന്റെ കഥ ആണ് ഉറുമി . ഇതൊരു ഒരു സാങ്കല്‍പ്പിക കഥയാണ് .
കഥയും തിരക്കഥയും നന്നായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നെ ഞാന്‍ പറയു . സംഭാഷങ്ങള്‍ കൃത്രിമത്വം നിറഞ്ഞതായും തോന്നി . സാങ്കല്‍പ്പികം എന്നൊരു ലേബല്‍ കൊടുത്താല്‍ അതിനു മാപ്പ് കൊടുക്കാം .സാങ്കല്‍പ്പിക കഥ ആയത് കൊണ്ട്, തോന്നും പോലെ വേഷം ധരിപ്പിക്കാനും പാട്ട് പാടിക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യം സംവിധായകന് ലഭിക്കുകയും ചെയ്തു !

ആധുനിക കാലത്ത് തുടങ്ങി പുരാണത്തിലേക്ക് പോവുന്ന അനന്തഭദ്രം ശൈലി തന്നെ ആണ് സന്തോഷ്‌ ശിവന്‍ ഈ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത് . ഓരോ സിനിമറ്റോഗ്രാഫര്‍ ക്കും ഒരു ശൈലി ഉണ്ടാവും ... എങ്കിലും ചിലര്‍ എത്ര ആവര്‍ത്തിച്ചാലും മടുപ്പ് വരില്ല . സന്തോഷ്‌ ശിവന്‍ ആ ടൈപ്പ് ആണ് .. ഓരോ ഷോട്ടും ഓരോ സുന്ദരന്‍ ഫോട്ടോഗ്രാഫ്‌ പോലെ തോന്നും . ഒരു രക്ഷേമില്ല കേട്ടോ . ഇനി ഈ മച്ചാന്‍ ഷൂട്ട്‌ ചെയ്ത സ്ഥലം തപ്പിപ്പോയാല്‍ നമക്ക് ആ സൌന്ദര്യം ഒട്ടു കാണാനും കിട്ടത്തില്ല .

പുരാണ കഥാപാത്രങ്ങള്‍ , വര്‍ത്തമാനത്തിന്റെ കാരിക്കേച്ചര്‍ രൂപങ്ങള്‍ പോലെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . കഥ പറയലില്‍ ഒരു ഒഴുക്ക് തോന്നുന്നില്ല . പരിചയക്കുറവു ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ പലയിടത്തും നിഴലിക്കുന്നതായി തോന്നുന്നു . യുദ്ധ രംഗങ്ങള്‍ പ്രത്യേക കളര്‍ ടോണ്‍ ല് എടുത്തിട്ടുണ്ട് . തരക്കേടില്ല , വ്യതസ്തത തോന്നി . കയറില്‍ തൂങ്ങി പറന്നു വരുന്ന പരിപാടി അധികം കണ്ടില്ല. പശ്ചാത്തല സംഗീതത്തില്‍ ഇടയ്ക്കു ഒരു അനന്ത ഭദ്രം ട്യൂണ്‍ വന്നു . പൊതുവേ നല്ലതായിരുന്നു പശ്ചാത്തല സംഗീതം .

FAQs :

1. ഡാ പൃഥ്വി എങ്ങനൊണ്ട് ?

മലയാളത്തില്‍ ഈ വേഷം ചെയ്യാന്‍ വേറെ ഒരാളില്ല . തരക്കേടില്ലാതെ ചെയ്തു . കാഴ്ചയില്‍ ശക്തനും ധീരനും ആണെന്ന് തോന്നും. ഡയലോഗ് മോഡുലെറ്റ് ചെയ്യുന്നതില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോവാനുണ്ട് . കേളു നായനാര്‍ .

2. അളിയാ ജെനീലിയ ? പടം കണ്ടാല്‍ മൊതലാവ്വോ ?

പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചു വേഷവിധാനം ഒക്കെ കൊടുത്തിട്ടുണ്ട്‌ . . വീണ്ടും സാങ്കല്‍പ്പിക കഥ എന്ന എക്സ്ക്യൂസ് കൊടുത്തേക്കാം . ഈ ചിത്രത്തില്‍ സാധാരണയില്‍ നിന്നും മാറി അല്പം സ്ട്രോങ്ങ്‌ ആയ .. വീറുള്ള ഒരു കഥാപാത്രം ആണ് ജെനീലിയക്ക് . ഈ സിനിമയില്‍ ഒരു രംഗത്തില്‍ പോലും ജെനികൊച്ചു ചിരിക്കുന്നില്ല, ഫുള്‍ കലിപ്പ് !!! അറക്കല്‍ ആയിഷ

3. ഡാ പ്രഭുദേവക്ക് റോള്‍ ഒണ്ടോ ?

കേളു നായനാര്‍ ടെ ഉറ്റ ചങ്ങാതി ആയാണ് പ്രഭുദേവ . കേരളത്തില്‍ കുടിയേറിയ ഒരു തമിഴന്‍ .. തമിഴ്‌ ചുവയുള്ള മലയാളം ആണ് സംസാരിക്കുന്നത് . അല്പം കൊമെടി ഒക്കെ കയ്യില്‍ ഒണ്ടു .. രസികനാണ് ... വവ്വാലി

4. മ്മടെ മേനോന്‍ കുട്ടി എങ്ങനെണ്ടഡാ ??

മ്മടെ ന്നൊന്നും പറയണ്ടാ ... നിത്യ മേനോനെ പറ്റി ആണ് ചോദ്യം . പ്രത്യേകിച്ച് ഒരു പ്രാധാന്യം ഒന്നുമില്ല .. പിന്നെന്താ കാഴ്ചക്ക് ഒരു സുഖം . വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് . ചില നേരങ്ങളില്‍ അല്പം അരോചകവും ആയിരുന്നു ആ കഥാപാത്രം . ചിറക്കലെ തമ്പ്രാട്ടി ആണ്

5. വില്ലന്‍ ആരാ ?

കുടില ബുദ്ധിയുള്ള , ചിറക്കലെ മന്ത്രിയായി വരുന്ന ജഗതി ,കേളുശേരി കുറുപ്പ് ആണ് വില്ലന്‍ .. നായകന്‍റെ ശത്രു ഗാമ ആണെങ്കിലും യാഥാര്‍ത്ഥ വില്ലന്‍ കേളുശേരി തന്നെ .

6. പാട്ട് എങ്ങനെ ഒണ്ടു ?

പഴയകാലത്തെ കഥ ആയത് കൊണ്ട് അല്പം വ്യത്യാസം ഉള്ള പാട്ടുകള്‍ ആണ് . ചിന്നി ചിന്നി .. ന്നു തുടങ്ങുന്ന പാട്ട് മഞ്ജരി നല്ല രസായി പാടീട്ടുണ്ട് . ചിലതൊക്കെ തരക്കേടില്ല .. കേട്ട് കേട്ട് ചിലപ്പോ ഇഷ്ടായെക്കും

6. തബു ... വിദ്യാബാലന്‍ ?

യാതൊരു പ്രാധാന്യവും ഇല്ല .. കാമിയോ / ഐറ്റം അപ്പിയരന്‍സ്‌ ആണ് . വിദ്യാബാലന്‍ കൊടവയര്‍ ഒക്കെ കുലുക്കി ഒരു ഡാന്‍സ്‌ കളിക്കുന്നുണ്ട് ... നല്ല ബോര്‍ ആണ് . പിന്നെ വയറും മറ്റു ചില ഭാഗങ്ങളും വന്നപ്പോ തീയേറ്റര്‍ ല് നല്ല ആര്‍പ്പ് ആരുന്നു .. ( ബ്ലഡി മല്ലുസ് .. , ഇതിനു എന്നെ നാല് തെറി പറഞ്ഞേക്കു ..)

7.ആര്യ

കേളു നായനാരുടെ അച്ഛന്‍ . കുറച്ചു നേരമേ സ്ക്രീനില്‍ ഒള്ളു . വീരനായ ഒരു ദേശാഭിമാനി. കൊത്തുവാള്‍

മൊത്തത്തില്‍ എങ്ങനെ ഒണ്ടു ?? പോയി കാണാമോ ?

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ദൃശ്യ വിരുന്നാണ് ഉറുമി . കഥ അത്രയ്ക്ക് മികച്ചതല്ല . ചിത്രീകരണത്തിലും അവതരണത്തിലും നല്ല നിലവാരം പുലര്‍ത്തി .ഓര്‍ത്തിരിക്കാന്‍ കാര്യമായി ഒന്നുമില്ല . ടീ വീ ലോ ലാപ്ടോപ്‌ ലോ കണ്ടാല്‍ ഈ സിനിമ ഇഷ്ടപ്പെടില്ല . തീയേറ്റര്‍ ല് പോയി കണ്ടാല്‍ .. അയ്യോ വന്നു കണ്ടല്ലോ എന്നൊരു നഷ്ടബോധം ഉണ്ടാവാന്‍ ഇടയില്ല .

ഞാന്‍ 6.5/10 റേറ്റിംഗ് കൊടുക്കും .

Wednesday, March 30, 2011

കൊടെടാ അവന്റെ ജാഗ


പണ്ട് നടന്ന ഒരു സംഭവം :
ഒരു ഫ്രണ്ട്‌ ന്റെ ആന്റിക്ക് കാസര്‍ഗോഡ്‌ ടീച്ചര്‍ ആയി ജോലി കിട്ടി .
തുടക്ക സമയം .. ക്ലാസ്സില്‍ ചെന്നപ്പോ രണ്ടു ചെക്കന്മാര്‍ തമ്മില്‍ അടി .. ഉന്തും തല്ലും .
ടീച്ചര്‍ ചെന്ന് .. 'എന്താ പ്രശ്നം ?'
'ടീച്ചറെ ഇവന്‍ എന്റെ ജാഗ* തരുന്നില്ല ..'
'കൊടെടാ അവന്റെ ജാഗ '
മറ്റവന് ഭാവമാറ്റം ഒന്നും ഇല്ല .. അനങ്ങാതെ ഇരിക്കുന്നു .
ടീച്ചര്‍ ശബ്ദമുയര്‍ത്തി ...
'കൊടുക്കെടാ അവന്റെ ജാഗ'
ചെക്കന്‍ ടീച്ചറെ ഒന്ന് നോക്കി എന്നിട്ട് മാറി ഇരുന്നു ..
ടീച്ചര്‍ ഓര്‍ത്തു ചെക്കന്‍ ജാഗ കൊടുക്കാന്‍ മടി ആയിട്ട് മാറി ഇരുന്നതാന്നു ..
ടീച്ചര്‍ ഫുള്‍ കലിപ്പ് ലുക്ക്‌ ... നിന്നോടല്ലേ അവന്റെ ജാഗ കൊടുക്കാന്‍ പറഞ്ഞെ
അപ്പൊ പരാതി പറഞ്ഞ ചെക്കന്‍ ..
ടീച്ചറെ എന്റെ ജാഗ കിട്ടി
ടീച്ചര് അന്തം വിട്ടു കൊറേ നേരം നോക്കി നിന്നു . ക്ലാസ്‌ ഒക്കെ കഴിഞ്ഞു സ്റ്റാഫ്‌ റൂമില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ ആണ് സംഗതി പിടി കിട്ടിയത് .

പീ എസ് : ജാഗ എന്ന് പറഞ്ഞാല്‍ കന്നഡ ഭാഷയില്‍ സ്ഥലം എന്നര്‍ത്ഥം .. കന്നഡ ഭാഷാ സ്വാധീനം കൂടിയ ഒരു ഗ്രാമ പ്രദേശത്തു ആയിരുന്നു ആ സ്കൂള്‍ .

gplus utube buzz